വാവർ മുസ് ലിം തീവ്രവാദിയും അക്രമണകാരിയും വിദേശപ്രസംഗവുമായി ശാന്തനാന്ദ മഹർഷി. കേസെടുക്കാൻ പരാതി

പന്തളം:വാവർ മുസ്‌ലിം തീവ്രവാദിയും ആക്രമണകാരിയും മാത്രമല്ല അയ്യപ്പനെ തോല്പിക്കാൻ വന്നതാണെന്നും വിദ്വേഷ പ്രസംഗവുമായി ശ്രീരാമദാസ മിഷ്യൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി
വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് പരാതി
പന്തളം അയ്യപ്പസംഗമത്തിലാണ് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിപ്രസംഗിച്ചത്.


പ്രസംഗത്തിനെതിരെ പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി.
വിശ്വാസം മുറിപ്പെടുത്തൽ, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ആണ് പരാതി. കോൺഗ്രസ് മാധ്യമ വക്താവ് അഡ്വ അനൂപ് വി. ആര്‍ ആണ് പരാതി നല്‍കിയത്.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹർഷി പ്രസംഗിച്ചത്. അയ്യപ്പനെ തോൽപ്പിക്കാൻ എത്തിയതാണ് വാവരെന്നും വാവരുടെ ചരിത്രം തെറ്റാണെന്നും ശാന്താനന്ദ പ്രസംഗിച്ചിരുന്നു.
‘വാപുരൻ എന്നുപറയുന്നത് ഇല്ലാ പോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’ -ഇങ്ങനെയായിരുന്നു വാക്കുകള്‍.

ബിജെപി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയായിരുന്നു സംഗമത്തിന്റെ ഉദ്ഘാടകന്‍.

Leave a Reply

Your email address will not be published. Required fields are marked *