AI girlfriend

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ക്രിസ്മസ് സന്ദേശത്തിൽ ലിയോ പോപ്പ്ൻ്റെ ആഹ്വാനം.

റോം :അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ക്രിസ്മസ് സന്ദേശത്തിൽ ലിയോ പോപ്പ്ൻ്റെ ആഹ്വാനം ക്രിസ്മസ് കഥ ക്രിസ്ത്യാനികളോട് ദരിദ്രരെയും അപരിചിതരെയും സഹായിക്കാനുള്ള അവരുടെ കടമയെ ഓർമ്മിപ്പിക്കണമെന്ന് ലിയോ പോപ്പ് പറഞ്ഞു. ഒരു സത്രത്തിൽ സ്ഥലമില്ലാത്തതിനാൽ യേശു ഒരു തൊഴുത്തിൽ ജനിച്ചു എന്ന കഥ, ആവശ്യക്കാരെ സഹായിക്കാൻ വിസമ്മതിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതിന് തുല്യമാണെന്ന് അനുയായികൾക്ക്കാണിച്ചുതരുന്നുവെന്ന് തന്റെ ക്രിസ്മസ് രാവിൽ പോപ്പ് പറഞ്ഞു. അമേരിക്കയിൽ ജനിച്ച ആദ്യത്തെ പോപ്പായ ലിയോ, മെയ് മാസത്തിൽ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയായി…

Read More

വെടി നിർത്തൽ കരാറിന് ശേഷം അക്രമം തുടർന്ന് ഇസ്റാഈൽ . വിവാഹ ആഘോഷത്തിൽ ടെൻ്റിൽ ബോംബിട്ടു 20 പേർ കൊല്ലപ്പെട്ടു.

ഗസ്സ : വെടി നിർത്തൽ കരാറിന് ശേഷം അക്രമം തുടർന്ന് ഇസ്റാഈൽ.വടക്കൻ ഗാസയിൽ നിന്നുള്ള ആളുകളെ മാറ്റിപ്പാർപ്പിക്കാൻ പറഞ്ഞ പ്രദേശമായ അൽ അഖ്‌സ ആശുപത്രിക്ക് സമീപം കുടിയിറക്കപ്പെട്ട സാധാരണക്കാരെ അഭയം പ്രാപിച്ച ടെന്റുകൾ ഇസ്രായേൽ സൈന്യം തകർത്തു. കുറഞ്ഞത് നാല് പേർക്ക് പൊള്ളലേറ്റു, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായ പൊള്ളലേറ്റു. മണിക്കൂറുകൾക്ക് മുമ്പ്, നുസൈറത്തിലെ ഒരു സ്‌കൂളിൽ അഭയകേന്ദ്രമാക്കിയതിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 20 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി...
Read More

ഗസ്സ ; ഇസ്റാഈലിൻ്റെ കരാർ ലംഘനം മധ്യസ്ഥത വഹിക്കുന്നരെ ലജ്ജാകരമായ അവസ്ഥയിലാക്കു ന്നുവെന്ന് ഖത്തർ പ്രധാനമന്ത്രി.

ദോഹ: ഗസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ കരാർ ഇസ്രഈൽ തുടർച്ചയായി ലംഘിച്ചുകൊണ്ടിക്കുന്നത് കരാറിനായി മധ്യസ്ഥത വഹിക്കുന്നരെ ലജ്ജാകരമായ അവസ്ഥയിലാക്കുന്നുവെന്ന് ഖത്തർ പ്രധാനമന്ത്ര മുഹമ്മദ് ബിൻ അബ്‌ദുൾറഹ്‌മാൻ അൽതാനി. തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങൾ കരാറിന് ഭീഷണിയാകുമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. വെടിനിർത്തൽ കരാർ സംരക്ഷിക്കുന്നതിന് യു.എസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും അബ്‌ദുൾറഹ്‌മാൻ അൽതാനി അറിയിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ ഗസയിലെ വെടിനിർത്തൽ ലംഘനത്തെ കുറിച്ചുള്ള വിഷയം ഉന്നയിച്ചതായും അദ്ദേഹം അൽജസീറയോട് പറഞ്ഞു. ഗസയിൽ സമാധാനം നിലനിർത്താനുള്ള…

Read More

നടനും സംവിധായകനുമായ റെയ്നറിനെയും ഭാര്യയെയും ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ലോസ് ആഞ്ചലസ് : നടനും സംവിധായകനുമായ റെയ്നറിനെയുംഭാര്യയെയും ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയി കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകമാണെന്ന് തോന്നുന്ന രണ്ട് പേരുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. മാർച്ചിൽ റെയ്‌നറിന് 78 വയസ്സ് തികഞ്ഞിരുന്നു. വെൻ ഹാരി മെറ്റ് സാലി, ദിസ് ഈസ് സ്‌പൈനൽ ടാപ്പ് എന്നിവയുൾപ്പെടെയുള്ള ഹോളിവുഡ് ഹിറ്റുകളുടെ സംവിധായകനായിരുന്നു റെയ്‌നർ. റെയ്നർക്കും ഭാര്യക്കും കുത്തേറ്റതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുടുംബാംഗത്തെ ചോദ്യം ചെയ്യുന്നുണ്ടെന്നും…

Read More

രാജ്യം വിട്ട് പാക് പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ്.

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ രാജ്യത്ത് ഉണ്ടാകാതിരിക്കാൻ ഷെഹ്ബാസ് ഷെരീഫ് മനഃപൂർവം പാക്കിസ്ഥാനു പുറത്തുപോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീൽഡ് മാർഷൽ അസിം മുനീർ ഏറ്റെടുക്കാനിരിക്കെയാണ് ഷെഹ്ബാസ് ഷെരീഫ് ബഹ്‌റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷ്നൽ iസെക്യൂരിറ്റി അഡ്വൈസറി ബോർഡ് മുൻ മെംബർ…

Read More

ഗസ്സയിൽ കരാർ ലംഘിച്ച് ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു, ഇസ്രയേലിന്റെ അക്രമണത്തിൽ 28 മരണം

ഗസ്സസിറ്റി: ഗസ്സയിൽ കരാർ ലംഘിച്ച് ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു.ഗസയിൽ ഇസ്രയേലിന്റ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയുടെ സഹകരണത്തോടെ നിലവിൽ വന്ന വെടിനിറുത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ആദ്യത്തെ കനത്ത ആക്രമണമാണിത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം. എന്നാൽ ഗാസ ഇതിനോട് പ്രതികരിച്ചിട്ടില്ല. [20/11, 9:58 am] rahmanktkr: ഗാസ സിറ്റി:…

Read More

വെടി നിർത്തലിൻ്റെ ഭാഗമായി ഗസ്സയെ വിദേശ സേനകളുടെനിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ  കരട്​ പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചു

യു.എൻ. : വെടി നിർത്തലിൻ്റെ ഭാഗമായി ഗസ്സയെ വിദേശ സേനകളുടെനിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ  കരട്​ പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ച. എതിരില്ലാത്ത 13 വോട്ടിനാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ട്രംപിന്റെ വെടിനിർത്തൽ പദ്ധതിയിൽ പ്രധാന ചുവടുവെപ്പാണ് യുഎസിന്റെ അന്താരാഷ്ട്ര സേനയുടെ വിന്യാസവുമായി ബന്ധപ്പെട്ട കരട്​ പ്രമേയം. കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിനും തന്റെ രാജ്യത്തോടൊപ്പം നിന്നതിനും യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് കൗൺസിലിന് നന്ദി അറിയിച്ചു. പ്രമേയത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു…

Read More

ദുരന്തമായി ഉംറ യാത്ര. സൗദിയിൽ അപകടത്തിൽ മരിച്ച കുടുംബങ്ങൾക്ക് 5 ലക്ഷം പ്രഖ്യാപിച്ച് തെലുങ്കാന സർക്കാർ.

മദീന: (സൗദി) ഉംറ തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം വീതം ധനസഹായം നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന തെലങ്കാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. ദുരന്തത്തില്‍ ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 18 അംഗങ്ങളാണ് മരിച്ചത്.ദുരിതാശ്വാസ…

Read More

പ്രക്ഷോപകാരികളെ കൂട്ടക്കൊല ചെയ്തു. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധ ശിക്ഷ.

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ2024ൽ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. ധാക്കയിലെ ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ പറഞ്ഞു. 2024 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കാണ് ശൈഖ് ഹസീന വിചാരണ നേരിട്ടിരുന്നത്. ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ…

Read More

പെപ്‌സി  ശീതളപാനീയം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ എഞ്ചിനീയറെ യാണ്  യുഎഇ നാടു കടത്തി.

ദുബായ്: ഇസ്റാഈൽ അനുകൂല നിലപാടുള്ള യു.എ. ഇ യിൽ നിന്ന് ഫലസ്തീൻ എഞ്ചിനീയറെ പുറത്താക്കി .അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോയുടെ പെപ്‌സി  ശീതളപാനീയം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ എഞ്ചിനീയറെ യാണ്  യുഎ നാടുകടത്തിയത്. പെപ്‌സി ഇസ്രായേലി അനുകൂല ഉല്‍പ്പന്നമാണെന്നും ബഹിഷ്‌കരിക്കുകയാണെന്നും പറഞ്ഞ ഫലസ്തീനിയായ എഞ്ചിനീയറെയാണ് നാടുകടത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി യുഎഇയില്‍ ജോലിയെടുക്കുന്ന, എസ് എം എന്ന പേരില്‍ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറെയാണ് പുറത്താക്കിയത്. അബൂദബിയില്‍ നടന്ന ഒരു ജന്മദിന പാര്‍ട്ടിയില്‍ പെപ്‌സി വിതരണം ചെയ്തിരുന്നു. എന്നാല്‍, താന്‍…

Read More