ബംഗളൂരുവില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിനെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയത് സ്ത്രീ. അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍.
ബംഗളൂരു: സിലിക്കണ്‍ സിറ്റിയെ നടുക്കി വീണ്ടുമൊരു ക്രൂരമായ പീഡനവിവരം പുറത്ത്. ബംഗളൂരു ദേവനഹള്ളിയില്‍ പതിനാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, ബലമായി മദ്യം കുടിപ്പിച്ച ശേഷം മൃഗീയമായി ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശികളായ നവീൻ, വെങ്കട്ടരമണ, ഇവരുടെ കൂട്ടാളി രേണുക എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ജൂലൈ 17-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി നേരിട്ട് അടുക്കാൻ കഴിയാതിരുന്ന നവീനും…

