എസ്‌ഐആർ അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചത്.
തിരുവനന്തപുരം:എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു electoralsearch.eci.gov.in എന്ന വെബ് സൈറ്റിൽ വോട്ടർമാർക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം.
വോട്ടർ ഐ.ഡി കാർഡ് നമ്പർ, വോട്ടറുടെ പേര്, വോട്ടറുടെ ബന്ധുവിന്റെ പേര്, ജനന തീയതി, ബി.എൽ.ഒക്ക് നൽകിയ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in വഴി ‘കേരള എസ്.ഐ.ആർ ഫൈനൽ ഇലക്‌ട്രോൾ 2026’ എന്ന ലിങ്ക് വഴിയും പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു
എസ്‌ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവും എസ്‌ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്. ആകെ 2,69,53,64 വോട്ടർമാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷൻമാർ – 1,31,26,048, സ്ത്രീകൾ – 1,38,27,319, ട്രാൻസ്ജെൻഡർമാർ – 277, പ്രവാസികൾ- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുൾപ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടർമാരും അന്തിമ പട്ടികയിലുണ്ടാകും.
ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൻമേൽ പരാതികൾ സ്വീകരിക്കുകയും ഹിയറിങ് നടപടികൾ പൂർത്തിയാക്കിയതിനും ശേഷമാണ് അന്തിമ വോട്ടർ പട്ടികയാണ് പ്രദ്ധീകരിച്ചിരിക്കുന്നത്

