കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു……

കൊല്ലം: ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. എസ് സുജയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജരാണ് ഉത്തരവ് ഇറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു. അപകടത്തിൽ ഉപവിദ്യഭ്യാസ ഡയറക്ടർ, സ്കൂൾ മാനേജ്മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്. സ്കൂളിൽ അപകടാവസ്ഥയിൽ സൈക്കിൾ ഷെഡിന് മുകളിലായി വൈദ്യതി കമ്പികൾ താഴ്ന്നു നിൽക്കാൻ…

Read More

മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി.

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നുവെന്നും ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാന്‍ ഇടയാവരുത്. സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിയുടെയും അവകാശമാണ്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ആറ് വര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍…

Read More

ഫലസ്തീൻ ആക്ടിവിസ്റ്റ് ജോർജ്ജ് ഇബ്രാഹിമിന് മോചനം40 വർഷം ഫ്രാന്‍സില്‍ തടവിൽ കഴിഞ്ഞതിന് ശേഷമാണ് ഉത്തരവ്.

പാരീസ്: ഫ്രാന്‍സില്‍ നാല്പത് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ അനുകൂല ലെബനീസ് ആക്ടിവിസ്റ്റ് ജോര്‍ജ്ജ് ഇബ്രാഹിം അബ്ദുല്ലയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഫ്രഞ്ച് കോടതി. 74 കാരനായ അബ്ദുല്ലയെ മോചിപ്പിക്കാമെന്ന് പാരീസ് അപ്പീല്‍ കോടതി ഇന്നലെ (വ്യാഴം) വിധിച്ചു. മരോണൈറ്റ് ക്രിസ്ത്യാനിയാണ് അബ്ദുല്ല. ജൂലൈ 25 ന് ജോര്‍ജ്ജ് ഇബ്രാഹിം അബ്ദുല്ല ജയില്‍ മോചിതാകാനാകും. ഇനി ഒരിക്കലും ഫ്രാന്‍സിലേക്ക് തിരിച്ച് വരരുതെന്ന നിബന്ധനയോടെയാണ് അദ്ദേഹത്തിന്റെ മോചനമെന്നും ലെബനനിലേക്ക് നാടുകടത്തുമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 1982ല്‍ പാരീസില്‍ വെച്ച്…

Read More

നിമിഷപ്രിയ യുടെ മോചനം ആക്ഷൻ കൗൺസിൽ ആവശ്യം പരിഗണിക്കണം സുപ്രീം കോടതി.

ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചന ശ്രമങ്ങൾക്ക് ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആക്ഷൻ കൗൺസിൽ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായുള്ള പ്രതിനിധി സംഘത്തിൻ്റെ യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കൗൺസിലിൻ്റെ അപേക്ഷ ലഭിച്ചാൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്ര സർക്കാരിനോട് സൂപ്രീംകോടതി നിർദേശിച്ചു. വധശിഷ എപ്പോഴേക്കാണ് മറ്റിയതെന്ന് കോടതി ആരാഞ്ഞു….

Read More

ധർമസ്ഥലയിലെ നൂറിലേറെ സ്ത്രീകളുടെ യും കുട്ടികളുടെ യും കൊലപാതകം പ്രത്യേക അന്വേഷണ സംഘം വേണം. മുൻ സുപ്രീം കോടതി ജഡ്ജ്.

ബംഗളൂരു: ധർമസ്ഥലയിൽ രഹസ്യമായി നടത്തിയ കൂട്ട ശവസംസ്‌കാരങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യവുമായി മുൻ സുപ്രിംകോടതി ജഡ്ജും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമടങ്ങുന്ന സംഘം. ബംഗളൂരു പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന പ്രസ് മീറ്റിലാണ് മുൻ സുപ്രിംകോടതി ജഡ്ജായ വി. ഗോപാല ഗൗഡയും മുതിർന്ന അഭിഭാഷകരുമടങ്ങുന്ന സംഘത്തിന്റെ ആവശ്യം. കുറ്റകൃത്യം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ സാക്ഷിയും പരാതിക്കാരനുമായ വ്യക്തി മജിസ്ട്രേറ്റിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അയാൾ തന്നെയാണ് ഇരകളെ കുഴിച്ചുമൂടിയതും. ഈ വിവരങ്ങളെല്ലാം തന്നെ പൊതുജനങ്ങൾക്ക് മുമ്പിൽ…

Read More

നിമിഷപ്രിയ കേസിൽ കുടുംബവുമായി ആരും ബന്ധപ്പെട്ടിട്ടില്ല, തലാൽ അൽഫതാഹ്

ഏദൻ : നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫതാഹിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലും ശബ്ദ സന്ദേശത്തിലും  കൊലപാതകത്തിനുള്ള ന്യായമായ ശിക്ഷ, നടപ്പാക്കണം. തങ്ങൾക്ക് നീതി നിഷേധിക്കരുത്, ഉടൻ നീതി നടപ്പാക്കണം. മത നേതാക്കളോ രാഷ്ട്രീയ നേതാക്കളോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പറയുന്നു. അതേ സമയം ഇദ്ദേഹം മലയാളത്തിൽ വന്ന 24 ന്യൂസ് ചാനലിൻ്റെ റിപ്പോർട്ട് തള്ളി മലയാളത്തിൽ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റു ചെയ്തിട്ടുണ്ട് കോടതി വിധിച്ച ശിക്ഷ നടപ്പാക്കാനാണ് തലാലിന്റെ കുടുംബം ആഗ്രഹിക്കുന്നതെന്ന് സഹോദരന്‍ അബ്ദുല്‍...
Read More

അതിതീവ്രമഴ’ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർഅതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്,,​ കണ്ണൂർ,​ വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മൂന്നു ജില്ലകളിലും വെള്ളിയാഴ്ച റെഡ് അലർട്ടാണ്. ജനങ്ങൾ ജാഗ്രത പാലിക്കണം; അതിതീവ്രമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത, നാല് ജില്ലകളിൽ റെഡ് അലർട്ട് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ല.യിലെ സ്കൂളുകൾ,​ കോളേജുകൾ,​ പ്രൊഫഷണൽ കോളേജുകൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ,​ ട്യൂഷൻ സെന്ററുകൾ,​…

Read More

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 5 ലക്ഷം നൽകും.

കൊല്ലം:കേവലക്കര സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിന് സഹായമായി കെഎസ്ഇബി ആദ്യഘട്ടം അഞ്ച് ലക്ഷം രൂപ നൽകുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. സംഭവത്തിൽ കെഎസ്ഇബിക്കും സ്കൂൾ അധികൃതർക്കും ഗുരുതര വീഴ്ച്ച ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായാണ്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നി‍ര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ…

Read More

എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.

കൊല്ലം:കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് (13) മരിച്ചത്. സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. മറ്റുകുട്ടികളാരോ ആണ് ചെരുപ്പ് എറിഞ്ഞതെന്നു പറയുന്നു. ഇത് എടുക്കാന്‍ മതില്‍വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടി അതിനു മുകളിലൂടെ പോയ ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു. പെട്ടന്നുതന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

നിമിഷ പ്രിയ പ്രതീക്ഷകൾ , ആശ്വാസം തലാലിൻ്റെ കുടുംബം സഹകരിച്ചു തുടങ്ങി.

ദില്ലി : യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. “കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ…

Read More