മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല . ശിരോ വസ്ത്ര വിവാദത്തിൽ ലീഗിനും കോൺഗ്രസിനും എതിരെ വിമർശനവുമായി പി. സരിൻ

പാലക്കാട്:ശിരോവസ്ത്ര വിലക്കിൽ മുസ്‍ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ.പി.സരിൻ. മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ലഎന്ന് ഹിജാബ് വിഷയത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ടെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാർട്ടിയിൽ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കിൽ പഠിച്ചിരുന്ന സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല എന്ന് ഹിജാബ്…

Read More

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ നിലപാട് സ്വാഗതം ചെയ്തവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ്.

ഹിജാബിനുവേണ്ടി പോരാട്ടം നായകനാക്കിയുള്ള ശിവന്‍കുട്ടി മിനിസ്റ്ററുടെ പ്രഛന്ന വേഷത്തിന് താഴെ തക്ക്ബീര്‍ വിളിക്കുന്ന ഊളകളേ, വഞ്ചനയാണ് നിങ്ങള്‍ ചെയ്യുന്നത് തിരുവനന്തപുരം:പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം  വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്തതിന് പിറകെ മന്ത്രി ശിവൻകുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ നിലപാട് സ്വാഗതം ചെയ്തവര്‍ക്കെതിരെയും എം.എസ് എഫ് . ജനറൽ സെക്രട്ടറി പി.കെ. നജാഫ് ശിവന്‍കുട്ടിയെ നായകനാക്കിയുള്ള പ്രച്ഛന്ന വേഷത്തിന് തക്ബീര്‍ മുഴക്കുന്നവര്‍ വഞ്ചനയാണ് ചെയ്യുന്നത്…

Read More

രാവിലെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത് കോൺഗ്രസ് നേതാവ് വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയില്‍.

കൊല്ലം : രാവിലെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത് കോൺഗ്രസ് നേതാവ് വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയില്‍.കഴിഞ്ഞ ദിവസം രാവിലെ ആര്‍.എസ്.എസിന്റെ 100-ാം വാര്‍ഷിക പരിപാടില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവിനെയാണ് വൈകീട്ട് ഗാന്ധി സ്മൃതിയിലും പങ്കെടുത്തതായി ചിത്രങ്ങൾ പുറത്ത് വന്നത് . കൊല്ലം കുളക്കട കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ എന്‍. രാമദാസിന്റെ ചിത്രങ്ങളാണ് ഇതിനോടകം തന്നെ ചർച്ചയായത്. ഒരേ ദിവസം രണ്ട് പരിപാടികളിലും പങ്കെടുത്തത് കൊല്ലം കുളക്കട കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ എന്‍. രാമദാസ് ആണ്. രണ്ട് പരിപാടിയിലും…

Read More

വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കൺവൻഷൻ ; സംഘ് പരിവാർ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രാദേശിക നീക്കുപോക്കുണ്ടാക്കും.

കുന്ദമംഗലം: സംഘ് പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിര വികസന കാഴ്ചപ്പാടുള്ള കക്ഷികളുമായി സീറ്റ് ധാരണയുണ്ടാക്കി വെൽഫെയർ പാർട്ടി തദ്ദേശ സ്വയംഭരണ തെരത്തെ ടുപ്പിനെ നേരിടുമെന്ന് ജില്ല ജനറൽ സെക്രട്ടറി നാസർ കൊടപ്പന പറഞ്ഞു. കുന്ദമംഗലം മണ്ഡലം തെരഞെടുപ്പ് കൺവൻ നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. അൻഷാദ് മണക്കടവ്, ടി.പി ഷാഹുൽ ഹമീദ്, ഷമീർ ചെറൂപ്പ, അൻവർ സാദത്ത്,…

Read More

എന്‍.ഡി.എക്കെതിരെ നിലപാടെടുത്തിട്ടുള്ളവര്‍’; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുo: പി.എം.എ സലാം

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുന്നുവെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. രാജ്യത്തുടനീളം ബി.ജെ.പിക്കും കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനുമെതിരെ നിലപാടെടുത്തിട്ടുള്ളവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും പി.എം.എ സലാം പറഞ്ഞു. കഴിഞ്ഞ ഒരുപാട് കാലമായി വെല്‍ഫെയര്‍ പാര്‍ട്ടി സി.പി.ഐ.എമ്മിനോട് ഒപ്പമായിരുന്നു. ഇടതുപക്ഷത്തെയായിരുന്നു അവര്‍ പിന്തുണച്ചിരുന്നതെന്നും പി.എം.എ സലാം പറഞ്ഞു. ന്യൂസ് മലയാളത്തോട് പ്രതികരിക്കവേയാണ് പി.എം.എ സലാമിന്റെ പരാമര്‍ശം. അക്കാലത്ത് സി.പി.ഐ.എമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും നല്ല ബന്ധത്തിലായിരുന്നു. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ എല്ലാ കമ്മിറ്റികളിലും…

Read More

ബി.ജെ.പി കൗൺസിലറുടെ ആത്മഹത്യ; നമ്മുടെ ആൾക്കാർ ആരാണെന്ന് വ്യക്തമാക്കണം. സി.പി.എം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൗൺസിലർ കെ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി നേതൃത്വം ഉത്തരംപറയാതെ ഒളിച്ചോടുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയ്. അനിലിന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണ്. ആത്മഹത്യാക്കുറിപ്പിലുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരണമെന്നും വി ജോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിന്റെ പ്രസിഡന്റും തിരുമല കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന അനിലിനെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഘത്തിന് ആറുകോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും…

Read More

‘ഇതൊന്നും എം പി ക്കല്ല പഞ്ചായത്തിൽ പറയൂ -സുരേഷ് ഗോപി എം പി നിവേദനം സ്വീകരിക്കാതെ വൃദ്ധനെ തിരിച്ചയച്ചു. നടപടി ധിക്കാരമെന്ന് സോഷ്യൽ മീഡിയ….

തൃശൂർ:ജനകീയ വിഷയങ്ങളില്‍ ഇടപെടാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദ’ ത്തില്‍ പരാതി വാങ്ങാതെ എം.പി. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദം’ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുമ്ബോഴാണ് ഒരു വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, ”ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ- എന്നായിരുന്നു…

Read More

മാടായിപ്പാറയിലെ ജി.ഐ. ഒ പ്രതിഷേധം; പോലീസിനെ തള്ളി സി.പി. എം.

കണ്ണൂർ: മാടായിപ്പാറയിൽ ജിഐഒ നടത്തിയ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനെതിരെ സമൂഹസ്പർദ്ധ ഉണ്ടാക്കിയെന്ന കേസിൽ പൊലീസിനെ തള്ളി സിപിഎം. തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്‌ഐആർ ഇട്ടത്. അതിനെ സിപിഎം അനുകൂലിക്കുന്നല്ലെന്ന് കണ്ണൂരിൽ നടന്ന സിപിഎം വിശദീകരണയോഗത്തിൽ കെ.കെ രാഗേഷ് പറഞ്ഞു. ഫലസ്തീന് എതിരായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ എന്നും പ്രതിരോധിച്ച പാർട്ടിയാണ് സിപിഎം. സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുടെ മതേതര സർട്ടിഫിക്കറ്റ് വേണ്ടെന്നും രാഗേഷ് പറഞ്ഞു. മാടായിപ്പാറ ദേവസ്വം ഭൂമിയിൽ ജിഐഒ പ്രവർത്തകർ പ്രതിഷേധം നടത്തിയത് എന്തിനായിരുന്നു? ആർഎസ്എസിന്‌ അവസരം നൽകാനാണ്…

Read More

ജനകീയ മുഖം നഷ്ടപ്പെട്ട് കേരള പോലീസ് , പിണറായി പ്രതിക്കൂട്ടിൽ.

തിരുവനന്തപുരം : പോലീസിന് ജനകീയ മുഖം നഷ്ടപ്പെടുന്നു. പോലീസിന്റെ ക്രൂരതകൾ സിപിഎം പ്രവർത്തകർ പോലും വെളിപ്പെടുത്തിയതിനാൽ മുഖം രക്ഷിക്കാൻ പാടുപെടുകയാണ് കേരള പോലീസ്. കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലെയും ‘ഏമാൻ’മാരുടെ ക്രൂരമർദ്ദനം പുറത്തുവന്നതോടെ ജനകീയമുഖം നഷ്ടപ്പെട്ടകേരള പൊലീസ് സർക്കാരിൻ്റെ പ്രതിഛായക്ക് കോട്ട മേല്ലിച്ചു എന്ന അഭിപ്രായമാണ് സി.പി.എം. ന് ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാരിന്റെ പൊതുനിലപാട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരക്കാരെ സംരക്ഷിച്ചാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന ആശങ്ക ഭരണ കക്ഷികളിലും ശക്തമാണ്. മദ്ധ്യസ്ഥ…

Read More

നടേശന് പിന്തുണ നൽകുന്ന മുഖ്യമന്ത്രി വർഗീയതക്ക് കുടപിടിക്കുകയാണ് പി.മുജീബു റഹ്മാൻ

കോഴിക്കോട് :പിന്തുണ നൽകുന്ന മുഖ്യമന്ത്രി വർഗീയതക്ക് കുടപിടിക്കുകയാണ് പി.മുജീബു റഹ്മാൻകേരളത്തിൻ്റെ സൗഹൃദവും സഹോദര്യവും നിലനിർത്താൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ വെള്ളാപ്പള്ളി നടേശന് പിന്തുണ നൽകുന്നതിലൂടെ വർഗീയതക്ക് കുടപിടിക്കുകയാണെന്ന് ജമാഅത്തെ ഇസ് ലാമി അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു. സംഘ്പരിവാറിനെ പോലും തോൽപ്പിക്കുംവിധം വർഗീയ, വിദ്വേഷ പ്രസ്താവനകളാണ് വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യാന്തരീക്ഷം തകർക്കാൻപോന്ന സ്വഭാവത്തിൽ ഇതര മതങ്ങളോടുള്ള വെറുപ്പുൽപ്പാദിപ്പിക്കുകയും അതിൻ്റെ പ്രചാരണത്തിൽ ലഹരി കണ്ടെത്തുകയും ചെയ്യുന്ന ഈ വ്യക്തിക്കെതിരെ നിയമനടപടി കൈകൊള്ളേണ്ട മുഖ്യമന്ത്രി പക്ഷേ, ഓരോ…

Read More