ഇസ്രായേലിനെതിരെ ഉപരോധം പ്രഖ്യാപിച്ചു ബെൽജിയം ഗസ്സയിൽ ഇസ്റാഈൽ അക്രമത്തിൽ 44 ഫലസ്ഥീനികൾ കൊല്ലപ്പെട്ടു.
ഗസ്സ :ഗാസയിലുടനീളം പുലർച്ചെ മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഭക്ഷണത്തിന് കാത്തിരുന്നവരടക്കം കുറഞ്ഞത് 44 പേർ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച വീടുകളും അയൽപക്കങ്ങളും ഷെൽട്ടറുകളും ആക്രമിക്കപ്പട്ടു. ഇതിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു.

ഗാസയിലെ യുദ്ധത്തോടുള്ള യൂറോപ്പിന്റെ പ്രതികരണം ഒരു “പരാജയം” ആയിരുന്നുവെന്നും അത് അതിന്റെ ആഗോള വിശ്വാസ്യതയെ ദുർബലപ്പെടുത്തുമെന്നും സ്പെയിൻ പ്രധാനമന്ത്രി പറഞു.
ഇസ്രായേലിനെതിരെ ഉപരോധങ്ങൾ, വിപുലീകൃത ആയുധ ഉപരോധം, സാധനങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതി നിരോധം എന്നിവയുൾപ്പെടെയുള്ള വ്യാപകമായ നടപടികൾ ബെൽജിയം പ്രഖ്യാപിച്ചു.

