കാന്തപുരത്തിൻ്റെ വിവാദ പ്രസ്താവന എ.പി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു, പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി.
തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബേക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി.സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കള്‍. കാന്തപുരത്തിന്റെ പരാമർശത്തെ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സമസ്ത നേതാക്കള്‍ ക്ലിഫ് ഹൗസിലെത്തിയത്. കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായാണ് വിവരം. പിന്നാലെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി

കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്. മുഖ്യന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു

