നിമിഷപ്രിയ കേസിൽ കുടുംബവുമായി ആരും ബന്ധപ്പെട്ടിട്ടില്ല, തലാൽ അൽഫതാഹ്
ഏദൻ : നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫതാഹിൻ്റെ
സോഷ്യൽ മീഡിയ പോസ്റ്റിലും ശബ്ദ സന്ദേശത്തിലും കൊലപാതകത്തിനുള്ള ന്യായമായ ശിക്ഷ,
നടപ്പാക്കണം. തങ്ങൾക്ക് നീതി നിഷേധിക്കരുത്, ഉടൻ നീതി നടപ്പാക്കണം. മത നേതാക്കളോ രാഷ്ട്രീയ നേതാക്കളോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പറയുന്നു.
അതേ സമയം ഇദ്ദേഹം മലയാളത്തിൽ വന്ന 24 ന്യൂസ് ചാനലിൻ്റെ റിപ്പോർട്ട് തള്ളി മലയാളത്തിൽ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റു ചെയ്തിട്ടുണ്ട്
കോടതി വിധിച്ച ശിക്ഷ നടപ്പാക്കാനാണ് തലാലിന്റെ കുടുംബം ആഗ്രഹിക്കുന്നതെന്ന് സഹോദരന് അബ്ദുല്‍ ഫത്താഹ്.
പോസ്റ്റിൽ പറഞ്ഞു. തലാലിന്റെ കുടുംബം ചര്‍ച്ചകളുമായി സഹകരിച്ചു തുടങ്ങി എന്ന 24 ന്യൂസ് ചാനലിന്റെ ന്യൂസ് പങ്കുവച്ചാണ് അബ്ദുല്‍ ഫത്താഹ് മലയാളത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങള്‍ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, ആരുമായി പോലും സംസാരിച്ചിട്ടില്ല, വിളിച്ചുമില്ല.ഇത് വരെ നമ്മുക്ക് മാധ്യമങ്ങളിലൂടെ മാത്രമേ അറിയാവുന്നതായും ഇതെല്ലാം തെറ്റായ വാര്‍ത്തകളും പച്ചക്കളളകളും മാത്രമാണെന്നും വ്യക്തമാക്കുന്നു. ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപോലെയാണ്. ഞങ്ങള്‍ കുടുതല്‍ ആഗ്രഹിക്കുന്നതു ശിക്ഷയുടെ നടപ്പാക്കലാണ്.”- പോസ്റ്റ് പറയുന്നു.
ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൻ ദീപ ജോസഫ് ആണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം നടത്തിയ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട്. അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്നലെയായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. കാന്തപുരം യെമനിലെ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ വഴി നടത്തിയ ചർച്ചകളിലാണ് വധശിക്ഷ മാറ്റിവെക്കാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ.

