ജ്വലിക്കുന്ന പോരാളിക്കുവിട… വി.എസ് അച്ചുതാനനന്ദൻ അന്തരിച്ചു.

തിരുവനന്തപുരം ∙
ജ്വലിക്കുന്ന പോരാളിയായി കേരള രാഷ്ട്രീയത്തിൽ വിപ്ലവ മുദ്ര ചാർത്തിയ വി.എസ് ഓർമയായി. . സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു.  ഇന്ന് വൈകിട്ടായിരുന്നു  അന്ത്യം.

101 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.
ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരന്‍റെയും അക്കാമ്മയുടെയും 1923 ഒക്ടോബര്‍ 20നാണ് ജനനം. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ് വി.എസിന്‍റെ മുഴുവൻ പേര്. നാല് വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. 11-ാം വയസിൽ പിതാവിനെയും. ഇതോടെ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഗ്രാമത്തിലെ ഒരു തയ്യൽക്കടയിൽ തന്‍റെ മൂത്ത സഹോദരനെ സഹായിച്ചുകൊണ്ട് അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ഒരു കയർ ഫാക്ടറിയിൽ കയറുകൾ നിർമ്മിക്കുന്നതിനായി കയർ മെഷ് ചെയ്യുന്ന ജോലി അദ്ദേഹം ഏറ്റെടുത്തു. 1967-ൽ ഇ.എം.എസ് സർക്കാർ പാസാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 1970-ൽ ആലപ്പുഴയിൽ നടന്ന പ്രഖ്യാപനത്തോടെ കേരളത്തിലെ ഭൂസമരങ്ങളിൽ അച്യുതാനന്ദൻ മുൻപന്തിയിലായിരുന്ന
പ്രഗത്ഭനായ വാഗ്മിയോ കരുത്തുറ്റ ഭരണാധികാരിയോ ആയിരുന്നില്ല വിഎസ്. ഇഎംഎസിന്‍റെ താത്വിക പിന്‍ബലമോ സി. അച്യുതമേനോന്‍റെ ഭരണപാടവമോ കെ. കരുണാകരന്‍റെ അധികാരപ്രയോഗങ്ങളിലെ ചടുലതയോ ഇല്ലെങ്കിലും കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയത കൈവരിക്കാന്‍ ഒരു നേതാവിന് കഴിഞ്ഞുവെങ്കില്‍ വിഎസ് എന്ന രണ്ടക്ഷരങ്ങളാണ്

ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കയര്‍ഫാക്ടറിയില്‍ തൊഴിലാളിയായി 1940-ല്‍ ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. സഖാവ് പി.കൃഷ്ണപിള്ളയായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയത്. കുട്ടിയായിരിക്കുമ്പോൾ കടുത്ത ദൈവവിശ്വാസിയായിരുന്ന വി.എസ് അച്ഛന്റെയും മരണത്തോടെ തന്നെ അനാഥനാക്കിയ ദൈവത്തോട് മുഖം തിരിച്ചു. അവസാനം വരെ. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ സുവ്യക്തവും സുദൃഢവുമായിരുന്നു എന്നതിന്‍റെ ആദ്യ സൂചനകളായിരുന്നു ആ തീരുമാനം. നിലപാടുകളുടെ പേരില്‍ വികസനവിരോധിയെന്നും വെട്ടിനിരത്തലുകാരനെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടും കൂസാതെ ഉറച്ചുനിന്ന ആ നട്ടെല്ലുറപ്പ് കൂടുതല്‍ കരുത്തോടെ കേരളം പില്‍ക്കാലത്ത് തിരിച്ചറിഞ്ഞു. ഏഴാം ക്ലാസ് വിദ്യാഭ്യാസം ലഭിച്ച വി.എസിന്റെ സര്‍വകലാശാല ജനങ്ങളും അവര്‍ക്കിടയിലെ പ്രവര്‍ത്തനവുമായിരുന്നു.അതിനാല്‍ തന്നെ വി.എസ് സ്വയം സൃഷ്ടിക്കപ്പെട്ട നേതാവാണെന്നും സംശയമില്ലാതെ പറയാം.

 

Leave a Reply

Your email address will not be published. Required fields are marked *