ഹോട്ടലുകളിൽ ഭക്ഷണ ബില്ലിനൊപ്പം ഗ്യാസ്ചാർജ്’ അധിക തുക ഈടാക്കുന്ന തിനെതിരെ കേന്ദ്ര ഉപഭോകൃത സംരക്ഷണ സമിതി. നിയമം ലംഘിച്ചാൽ കർശന നടപടി
ന്യൂഡല്‍ഹി: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം ഉപഭോക്താക്കളിൽ നിന്ന് ‘എൽപിജി ചാർജ്’, ‘ഗ്യാസ് സർചാർജ്’ എന്നീ പേരുകളിൽ അധിക തുക ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) കർശന നിർദ്ദേശ പുറപ്പെടുവിച്ചു. ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ മെനുവിൽ രേഖപ്പെടുത്തിയ നികുതികൾ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കി.
ഇത്തരം ചെലവുകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വില.
ഇന്ധനം, എല്‍പിജി, വൈദ്യുതി എന്നിവയുടെ വില വര്‍ധനവ് ബിസിനസ് നടത്തുന്നതിന്റെ പ്രവര്‍ത്തനച്ചെലവ് ഇവ ഭക്ഷണത്തിന്റെ വില നിശ്ചയിക്കുമ്പോള്‍ തന്നെ തീരുമാനിക്കണെമന്നുമാണ് നിര്‍ദേശം.
ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ മെനുവിൽ രേഖപ്പെടുത്തിയിട്ടുള്ള നികുതികൾ (ജിഎസ്ടി) മാത്രമേ ഈടാക്കാൻ പാടുള്ളൂ. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടൽ. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി”

