admin@10vision

വോട്ടർപട്ടിക ക്രമക്കേട്; കർണാടക തെരഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്.

ന്യൂദല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കപ്പെടേണ്ടതുണ്ടെന്നും നോട്ടീസില്‍ പറയുന്നു. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച വിവരങ്ങള്‍ വസ്തുതാപരമാണെന്ന് കാണിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് രാഹുലിന് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക അന്വേഷണത്തില്‍ രാഹുലിന്റെ വാദം തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്…

Read More

റെയിൽവെ ടിക്കറ്റ് ബുക്കിങ്ങിന് 20 ശതമാനം കിഴിവ്.

ന്യൂഡൽഹി: ഉത്സവ സീസണിന്റെ തിരക്കിനെ മുൻനിർത്തി ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് സന്തോഷ വാർത്ത. ‘ഫെസ്റ്റിവൽ റഷ് റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേര് നൽകിയ പദ്ധതിയുടെ ഭാഗമായി റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ ഓഫർ യാത്രക്കാർക്ക് സാമ്പത്തിക ഭാരം കുറയ്ക്കുകയും കൂടുതൽ സൗകര്യപ്രദമായ യാത്രാ അനുഭവം ഉറപ്പാക്കുകയും ചെയ്യും. ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ഉത്സവങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. ഓഫറിന്റെ പ്രധാന വിശദാംശങ്ങൾ ഓഫറിന്റെ സ്വഭാവം:…

Read More

ഗസ്സ സിറ്റി കീഴ്പ്പെടുത്താനുള്ള ഇസ്റാഈൽ നീക്കത്തിനെതിരെ പ്രതിപക്ഷം, പണിമുടക്കിന് ആഹ്വാനം

ജെറുസലേം: ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള ഇസ്രയേൽ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. നെതന്യാഹുവിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇസ്രയേലി ബന്ദികളുടെയും ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും കുടുംബാംഗങ്ങൾ രൂപീകരിച്ച സംഘടനയായ ഒക്ടോബർ കൗൺസിൽ രംഗത്തെത്തി. അടുത്ത ഞായറാഴ്ച ഇസ്രയേലിലാകെ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് ഒക്ടോബർ കൗൺസിൽ. ഇസ്രയേലിന്റെ ഈ നീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് കൗൺസിലിന്റെ ആവശ്യം. പണിമുടക്കിന് ഇസ്രയേലിലെ പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ…

Read More

ഓടിക്കൊണ്ടിരുന്ന ബസ്സിനടിയിലേക്ക് ചാടി യുവാവിൻ്റെ ആത്മഹത്യാ ശ്രമം.

കോഴിക്കോട് കല്ലായിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിച്ചു. കല്ലായി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. കൊളത്തറ മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന എമറാൾഡ് ബസിന്റെ അടിയിലേക്കാണ് യുവാവ് എടുത്ത് ചാടിയത്. പെട്ടന്ന് തന്നെ ഡ്രൈവർ ബ്രേക്ക് ചവിട്ടിയാൽ യുവാവ് ബിസിനടിയിൽ കുടുങ്ങാതെ രക്ഷപെടുകയായിരുന്നു. പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. പോയത് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കാണെന്നാണ് വിവരം….

Read More

നോക്കാൻ വയ്യ, മടുത്തിട്ടുണ്ട്. കരിക്കാംകുളത്തെ രണ്ട് സഹോദരിമാർ മരിച്ച നിലയിൽ .

കോഴിക്കോട്: സഹോദരിമാരെ കൊന്ന് 62 കാരൻ സ്ഥലം വിട്ടു. തടമ്പാട്ടു താഴത്ത വാടകവീട്ടില്‍ സഹോദരിമാർ മരിച്ച നിലയിൽ ബന്ധുക്കളാണ് കണ്ടെത്തിയത് മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെയാണ് രണ്ട് മുറികളിലായി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സഹോദരനായ എം. പ്രമോദ്(62)നെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരനായുള്ള അന്വേഷണം ഊർജിതമാക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലർച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട്…

Read More

ഓടിക്കൊണ്ടിരുന്ന ബസ്സ് നിന്ന് കത്തി ,ഒഴിവായത് വൻ ദുരന്തം.

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.   ബസിനൊരു മിസിങ് വന്നപ്പോള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്ന സമയത്താണ് പുകയുയരുന്നത് കണ്ടെതന്ന് ഡ്രൈവറായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അപ്പോഴേക്കും ഓട്ടോമാറ്റിക് ഡോര്‍ ലോക്കാകുകയും ചെയ്തു. ഡോര്‍ ചവിട്ടിത്തുറന്നാണ് യാത്രക്കാരെ…

Read More

ഡൽഹിയിൽ മഴ ശക്തം, യമുനയിൽ ജലനിരപ്പ് ഉയർന്നു. മുന്നൂറോളംവിമാനസർവീസുകൾ വൈകി.

ദില്ലി:( www.10visionnews.com) ദില്ലിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ മതിൽ ഇടിഞു വീണ് കുട്ടികളടക്കം ഏഴ് പേർ മരിച്ചുറോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ദില്ലി വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി. കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നു. പരിസരപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ…

Read More

ഹോട്ടലിൽ ഭക്ഷണം വൈകിയതിന് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; രണ്ട് പേർ പിടിയിൽ

മലപ്പുറം:(10visionnews.com) ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊളത്തൂർ സ്വദേശി അബ്ദുൽ ഹകീം, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം കൊളത്തൂരിലാണ് സംഭവം. ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആക്രോശിച്ച് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ബെംഗളൂരുവിൽ പതിനഞ്ചുവയസ്സുകാരനെ കുത്തികൊലപ്പെടുത്തിയ കേസിൽ…

Read More

രക്ത ദാന കേമ്പ് നടത്തി.

ഉള്ള്യേരി :വ്യാപാര ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റിന്റെയും സംയുക്താഭമുഖ്യത്തിൽ കോഴിക്കോട് ഗവ.ബീച്ച് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ 60 പേർ രെജിസ്റ്റർ ചെയ്തു .. 52 പേർ രക്ത ദാനം നിർവ്വഹിച്ചു.. ഉള്ളിയേരി പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽറാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. മെഡിക്കൽ ഓഫീസർ ഡോ. അഭിരാമി, ഡോ. ഗായത്രി എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.. KVVES ഉള്ളിയേരി…

Read More

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു.

ന്യൂഡൽഹി: ഡൽഹി ജയ്ത്പുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണു ഏഴ് പേർ മരിച്ചു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്തുള്ള ഹരി നഗറിലാണ് സംഭവം. ഷാബിബുൽ (30), റാബിബുൽ (30), അലി (45), റുബിന (25), ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. ഒരു പഴയ ക്ഷേത്രത്തോട് ചേർന്നുള്ള മതിൽ പെട്ടെന്ന് തകർന്നതിനെ തുടർന്ന് ജുഗ്ഗികളിൽ താമസിക്കുന്ന എട്ട് പേർ മണ്ണിനടിയിൽ കുടുങ്ങി….

Read More