ഖത്തറിൽ കടലിൽ മീൻ പിടിക്കുന്ന തിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു

ഖത്തർ: ഖത്തറിലെ ഇൻലാൻഡ് സീയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ ഇൻലാൻഡ് സീ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യൂ -ജോയമ്മ എന്നിവരുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി….

Read More

അറബിയുടെ വീട്ടിൽ അസുഖമായി കിടന്ന മലയാളിക്ക് ചികിത്സ നൽകാൻ വേണ്ടി മകനെയും ഭാര്യയെയും വരുത്തി പരിചരിക്കാൻ അവസരം നൽകിയ കഥ പങ്കുവെച്ച് അശ്റഫ് താമരശ്ശേരി ….

ജോലിക്കാരനായി അറബിയുടെ വീട്ടിൽ എത്തിയ പ്രവാസി അസുഖബാധിതനായപ്പോൾ ചികിത്സയും പരിചരണവും നടത്തിയ മനസ്സലിഞ്ഞ കരുണാദ്ര നായ അറബിയുടെ കഥ പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി പ്രവാസ ലോകത്ത് മരണപ്പെട്ട നിരവധി പ്രവാസികളുടെ ഭൗതികശരീരം കയറ്റി അയച്ച അഷ്റഫ് വേറിട്ട ഒരുഅനുഭവമാണ് പങ്കുവെക്കുന്നത് .അറബിയുടെ വീട്ടിൽ അസുഖമായി കിടന്ന ഇയാൾക്ക് ചികിത്സ നൽകാൻ വേണ്ടി മകനെയും ഭാര്യയെയും വരുത്തിഅവരോടൊപ്പം നിർത്തി വേണ്ട ചികിത്സകൾ നൽകിയ അറബി തൻറെ ജീവനക്കാരൻ മരണപ്പെട്ടപ്പോൾ ആ വിവരം ഭാര്യയെ അറിയിക്കാതെ മകനോടൊപ്പം തന്നെ മൃതദേഹം…

Read More

കളിചിരി മായാത്ത വീട്ടിൽ നിന്നും ഒരുമിച്ച് കളിച്ചുല്ലസിച്ചവർ അവസാന നിദ്രയിലേക്കും ഒന്നിച്ച് യാത്രയായി

ദുബായ് / മലപ്പുറം :കളിചിരി മായാത്ത വീട്ടിൽ നിന്നും ഒരുമിച്ച് കളിച്ചുല്ലസിച്ചവർ അവസാന നിദ്രയിലേക്കും ഒന്നിച്ച് യാത്രയായ. കുഞനുജൻമാരും ജേഷ്ഠൻമാരുമായ കളിക്കൂട്ടു കാരായ സഹോദരങ്ങളുടെ വിയോഗം പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി. ഉമ്മയെയും ഉപ്പയെയും ബാക്കിയാക്കിയാണ് അവർ യാത്ര തിരിച്ചത്. അബുദാബിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ, മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മലയൻ അബ്ദുൽ ലത്തീഫിന്റെയും, വടകര കുന്നുമ്മകരയിലെ റുക്സാനയുടെയും അഞ്ച് മക്കളിൽ നാലു ആൺമക്കളായ അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവരും, അവരുടെ…

Read More

അബൂദബിയിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു.

അബുദബി:അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ അസ്സാമാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അസ്സാമിന്റെ മൂന്ന് സഹോദരങ്ങളും അപകടത്തിൽ മരിച്ചിരുന്നു. അബ്ദുൽ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടിരുന്നത്. തുടർന്ന് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്‌റയും മരിച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണ്.

Read More

അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു

അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ച. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ സഹായി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ഇന്നലെ രാവിലെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബൈയില്‍ താമസിക്കുന്ന കുടുംബം…

Read More

റിയാദിൽ മലയാളിക്ക് അടിയന്തിര ചികിത്സ – പറന്നിറങ്ങി സൗദിയുടെ എയർ ആംബുലൻസ്

റിയാദ്: നഗരത്തിൽ നിന്ന് 600 കിലോമീറ്റർ അകലെ വാദി ദവാസറിൽ ജോലിചെയ്യുന്ന മലപ്പുറം കോഴിച്ചെന സ്വദേശി മുസ്തഫയുടെ ജീവൻ രക്ഷിക്കാൻ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ എയർ ആംബുലൻസ് പറന്നിറങ്ങി. വാദി ദവാസറിൽ തുണിക്കടയിൽ ജോലിചെയ്യുന്ന മുസ്തഫക്ക് താമസസ്ഥലത്ത് വെച്ച് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് സ്‌ട്രോക് സംഭവിക്കുകയായിരുന്നു. ഈ സമയത്ത് മറ്റാരും കൂടെ ഇല്ലാത്തത് കൊണ്ട് ഏറെ വൈകിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ പൂർത്തിയാക്കിയ ശേഷം അടിയന്തിര ശസ്ത്രക്രിയക്കായി റിയാദിലേക്ക് രോഗിയെ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ…

Read More

പ്രവാസികൾക്ക് ആശ്വാസം , സൗദിയിൽ 5 വർഷത്തേക്ക് വാടക വർധന പാടില്ല.

റിയാദ്: പരിഷ്കരിച്ച ഭവന നിർമാണ പദ്ധതി പ്രാബല്യത്തിൽ വന്നതോടെ റിയാദിൽ അഞ്ചു വർഷത്തേക്കു വാടക വർധിപ്പിക്കുന്നത് വിലക്കി സൗദി. ശരാശരി 40 ശതമാനം വരെ വാടക വർധിപ്പിച്ചതിനെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഏതാനും വർഷങ്ങളായി അടിക്കടിയുള്ള വാടക വർധനയിൽ പൊറുതിമുട്ടുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുതിയ പ്രഖ്യാപനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ‌ സൽമാന്റെ നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. റിയാദിന്റെ പരിധിയിലുള്ള പുതിയതും നിലവിലുള്ളതുമായി കെട്ടിടങ്ങൾക്ക് നിയമം ബാധകമാണ്. കൗൺസിൽ ഓഫ്…

Read More