കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ പി.കെ. ശറഫുദ്ദീനെ രംഗത്തിറക്കാൻ ആലോചന

കോഴിക്കോട്: മുസ്‌ലിം ലീഗ് നിയമസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ലങ്കിലും ചില മണ്ഡലങ്ങളിൽ പ്രാദേശിക സ്വാധീനമുള്ള നേതൃത്വത്തെ രംഗത്തിറക്കാൻ ആലോചന. കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ മുസ് ലിം ലീഗിൻ്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംസ്ഥാന നേതാവായ  പി.കെ. ഷറഫുദ്ദീൻ മണ്ഡലത്തിൽ സ്ഥാനാർഥി പട്ടികയുടെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. നിലവിൽ മൂന്നു തവണയായി മണ്ഡലത്തിൽ വിജയിച്ച അഡ്വ പി.ടി.എ റഹീം ഇപ്രാവശ്യം രംഗത്തുണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ല. 2021 ൽ യു.ഡി എഫിലെ ദിനേശ് പെരുമണ്ണയെ 7676…

Read More

സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. സി.പി. എം വിടുമെന്നും സൂചന.

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു.ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. ഷൊർണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. എം.വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയുടെ സ്വീകരണത്തില്‍ പ ശശി പങ്കെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നായിരുന്നു വിശദീകരണം. ശശിയും സിപിഎമ്മും തമ്മില്‍…

Read More

മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ സിപിഐഎം- ബിജെപി കൂട്ടുകെട്ട്

ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ സിപിഐഎം- ബിജെപി കൂട്ടുകെട്ട. മാന്നാർ പഞ്ചായത്തിലാണ് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഐഎം അംഗങ്ങൾ ബിജെപിക്ക് വോട്ട് നൽകിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലായിരുന്നു സംഭവം. സിപിഐഎമ്മിന്റെ രണ്ട് അംഗങ്ങളാണ് ബിജെപിയുടെ അംഗത്തിന് വോട്ട് ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ബിജെപിക്കായി മത്സരിച്ച സേതുലക്ഷ്മിക്ക് സിപിഐഎം വനിതാ അംഗങ്ങളായ കെ മായയും ജി സുശീല കുമാരിയും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിൽ യുഡിഎഫിനും എൻഡിഎക്കും അഞ്ച് വീതവും എൽഡിഎഫിന് എട്ട്,…

Read More

മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപതി പ്രകടമാക്കി ആർ ശ്രീലേഖ.

തിരുവനന്തപുരം: മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപതി പ്രകടമാക്കി ആർ ശ്രീലേഖബി.ജെ.പി അവസാന നിമിഷം വാക്ക് മാറ്റിയെന്നും അവർ പറഞ്ഞു തിരുവനന്തപുരം കോർപ്പറേഷനിൽ താനായിരുന്നു മേയർ സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ നിൽക്കാൻ താൻ വിസമ്മതിച്ചതാണ് . മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകിയതിനെ തുടർന്നാണ് മത്സരിച്ചത്. പക്ഷേ അവസാന നിമിഷം കേന്ദ്രനേതൃത്വം ഇടപെട്ടതോടെ തീരുമാനം മാറി. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറയുന്നു. അവസാന…

Read More

ജമാഅത്ത് ബന്ധം; ‘ആത്മഹത്യ ചെയ്യേണ്ട ഗതികേട് യുഡിഎഫിനില്ല, മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവം’: സാദിഖലി തങ്ങള്‍

കൊല്ലം: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിഷയത്തില്‍ മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി സാദിഖലി തങ്ങള്‍. ആത്മഹത്യ ചെയ്യേണ്ട ഗതികേട് യുഡിഎഫിനുണ്ടായിട്ടില്ല. ഒരുപക്ഷേ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള യുഡിഎഫ് പ്രചാരണപരിപാടിയിൽ കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏത് പശ്ചാത്തലായിരുന്നാലും ആത്മഹത്യ ചെയ്യേണ്ട ഗതികേട് യുഡിഎഫിന് ഇതുവരെയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഒരുപക്ഷേ, അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും മുഖ്യമന്ത്രി പറഞ്ഞത്. ജമാഅത്തുമായിട്ട് വളരെ നേരത്തെ ബന്ധം ഉണ്ടാക്കിയത് അവരായിരുന്നല്ലോ. അന്ന് അങ്ങനെ ചെയ്യേണ്ടിവന്നിട്ടുണ്ടോയെന്ന് അറിയില്ല.’…

Read More

ശിരോവസ്ത്ര വിലക്കേർപ്പെടുത്തിയ .പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർഥി.

കൊച്ചി: ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർഥ. പള്ളുരുത്തി കച്ചേരിപ്പടി വാർഡിലാണ് ജോഷി മത്സരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനില്‍ നിന്നായിരിക്കും ജോഷി മത്സരിക്കുക. കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡ് കൂടിയാണിത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ സ്ഥാനാര്‍ഥിയായാണ് ജോഷി ജനവിധി തേടുന്നത്. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണവുമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംഘടനകളുമായും…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്ലെ ബി.ജെ.പി. സി.പിഎം ഡീൽ പുറത്ത്. സി.പി.എം മെമ്പറുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ്ലെ ബി.ജെ.പി. സി.പിഎം ഡീൽ പുറത്ത്’ തദ്ദേശ തെരഞെടുപ്പിൽ അടുത്തിരിക്കെ സിപിഐഎമ്മിനെ വെട്ടിലാക്കി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തലാണ് വാർത്ത ചാനൽ പുറത്തുവിട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം-ബിജെപി ഡീലുണ്ടെന്ന ആരോപണവുമായി ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനാണ് രംഗത്തെത്തിയത്.കഴക്കൂട്ടം എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനാണ് കരുനീക്കങ്ങള്‍ നടത്തുന്നതെന്നും ആനി അശോകന്‍ ആരോപിച്ചു. കോര്‍പ്പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാനാണ് ധാരണ. പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നും ആനി അശോകന്‍…

Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്ന. കരാർ പണിയാണ് എസ്.ഐ.ആറെന്ന് എം.എ. ബേബി

തിരുവനന്തപുരം: എസ്.ഐ.ആറിനെ വിമർശിച്ച് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് വേണ്ടി ചീഫ് ഇലക്ഷൻ കമ്മീഷൻ ഓഫീസർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്ന കരാർ പണിയാണ് എസ്.ഐ.ആറെന്ന് എം.എ. ബേബി പറഞ്ഞു.അർഹരായ വോട്ടർമാരെ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കുറ്റകൃത്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.അർഹരായ വോട്ടർമാരെ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കുറ്റകൃത്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം…

Read More

മാറി തുടങ്ങിയെന്ന് സൂചന… തൃശൂർ മേയർ ബി.ജെ.പിയിലേക്കും പാലക്കാട് ചെയർപേഴ്സൺ കോൺ ഗ്രസിലേക്ക്?

തൃശൂർ: കോർപറേഷൻ മേയർ എംകെ വർഗീസ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. കോർപറേഷൻ ഭരണവും തൃശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി കലുങ്ക് സംവാദങ്ങളിൽ പറഞ്ഞിരുന്നു. ഞായറാഴ്ച തൃശൂർ നഗരത്തിൽ നടത്തിയ കോഫി ടെെംസിലും മേയറോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്. കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് ഭരണാധികാരികൾ തുരങ്കം വച്ചു. കളക്ടറുടെ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കാൻ നടപടി സ്വീകരിക്കുകയാണ്. പദ്ധതി അട്ടിമറിക്കാൻ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കും .പി.എം എ സലാം

കോഴിക്കോട്:വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ട’ക്കാൻ  ഞങ്ങൾക്ക് മടിയില്ലന്ന് പി.എം.എ സലാം. എല്‍ഡിഎഫിന് 30 വര്‍ഷമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി എന്നിവരുമായി പലവട്ടം ചർച്ച നടത്തിയിട്ടുണ്ട്. പിണറായി വിജയനും കോടിയേരിയ്ക്കും ഒപ്പം താനും പല വട്ടം ചർച്ചകളിൽ പങ്കെടുത്തു. ഇപ്പോള്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎം എന്നും പി.എം.എ.സലാം പറഞ്ഞു. എന്നാൽ എസ്.ഡി.പി. ഐ യുമായി ഒരു ധാരണക്കും തയ്യാറല്ലന്നും അദ്ദേഹം വ്യക്തമാക്കി.

Read More