യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ്.

ടെൽ അവീവ്∙ യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ് സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്നമുള്ളതിനാൽ ലാഹോർ, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദേശിച്ചു. ഇസ്‌ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവർത്തനത്തിൽ മാറ്റമില്ല. സുരക്ഷാ ആശങ്കകൾ മുൻനിർത്തി സൗദി അറേബ്യ, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുണ്ട്…

Read More

യുദ്ധം ചിലവേറിയത്. ഡ്രോണിനെ തടുക്കാൻ കോടികൾ ചിലവ്.

വാഷിങ്ടണ്‍: സംഘർഷം ആരംഭിച്ച്‌ മൂന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ ഇരുവിഭാഗവും കടുത്ത ആശങ്കയില്‍. ഭാരിച്ച സാമ്ബത്തിക ചെലവാണ് രാജ്യങ്ങളെ വലയ്ക്കുന്നത്. ഇറാൻ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പരമ്ബര അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കപ്പെടുത്തുന്നു. എന്നാല്‍, ആയുധശേഖരം തീർന്ന് പോകുന്നത് ഇറാനെയും ആശങ്കപ്പെടുത്തുന്നു. ക്രൂയിസ് മിസൈലുകളായ ഷാഹെദ്-136 വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ തിങ്കളാഴ്ചയും മിഡില്‍ ഈസ്റ്റിലുടനീളം ഇറാൻ തൊടുത്തു. സമീപ ദിവസങ്ങളില്‍ യുഎസ് താവളങ്ങള്‍, എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍, സിവിലിയൻ കെട്ടിടങ്ങള്‍ എന്നിവക്ക് നേരെയും ഇറാൻ മിസൈലാക്രമണം നടത്തി. ക്രൂയിസ്…

Read More

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം മഷാദിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ.

ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ വസതിക്കുനേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് ഖമനയിയും അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മൻസൂറ ഖോജസ്‌തേ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഖമനയിക്കൊപ്പം ഇറാന്റെ പ്രധാന സൈനിക, രഹസ്യാന്വേഷണ മേധാവികളെയും വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വർഷമായി ഇറാന്റെ അമരത്തുള്ള ഖമനയിയുടെ വിയോഗത്തിൽ രാജ്യത്ത്…

Read More

യു.എസ് പൗരന്മാരെ ഇസ്രഈലില്‍ നിന്നും ഒഴിപ്പിക്കാനായി എംബസിക്ക് സഹായങ്ങള്‍ നല്‍കാനാകില്ലെന്ന് ട്രമ്പ് .

ടെല്‍ അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രഈലില്‍ നിന്നും കടക്കാന്‍ ശ്രമിക്കുന്ന യു.എസ് പൗരന്മാരെ കൈയ്യൊഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. യു.എസ് പൗരന്മാരെ ഇസ്രഈലില്‍ നിന്നും ഒഴിപ്പിക്കാനായി എംബസിക്ക് സഹായങ്ങള്‍ നല്‍കാനാകില്ലെന്ന പ്രസ്താവനയില്‍ പറഞ്ഞു ‘പൗരന്മാര്‍ ജാഗ്രത പാലിക്കണം. വ്യക്തിഗതമായ സുരക്ഷയെ കുറിച്ച് അവബോധമുണ്ടായിരിക്കണം. ഇസ്രഈലില്‍ നിന്നും പുറത്തുകടക്കുന്നതിനായി അമേരിക്കക്കാര്‍ക്ക് സഹായം നല്‍കാന്‍ ഇപ്പോള്‍ എംബസിക്ക് സാധിക്കില്ല’, പ്രസ്താവനയില്‍ പറഞ്ഞു. “സ്വന്തം സുരക്ഷ സ്വയം നോക്കണമെന്നും നിലവില്‍ സുരക്ഷ സങ്കീര്‍ണവും അതിവേഗത്തില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും യു.എസ് എംബസി പറഞ്ഞു….

Read More

പുസ്തക താളുകൾ മറിക്കുമ്പോൾ തലക്കു മുകളിൽ തീ ഗോളങ്ങൾ വരുമെന്ന് അവർ ഓർത്തില്ല … മിനാബിലെ 160 പെൺ മുത്തുകൾക്ക് വിട നൽകി ഇറാൻ .

ടെഹ്റാൻ :പ്രഭാതത്തിൽ സ്കൂൾ മുറികളിൽ ബാഗുമായി എത്തി പുസ്തക താളുകൾ വിടർത്തുമ്പോൾ തലക്കു മുകളിൽ വന്നു പതിക്കുന്ന അഗ്നി ഗോളങ്ങൾ അവർ ഓർത്തു കാണില്ല. ഇറാനിലെ ഹോർ മുസ്ഗാൻ പ്രവിശ്യയിലെ മിനായിലെ സ്കൂളിലെ 160 പെൺകുട്ടികളെ യാണ് ഇസ്റാഈൽ ശനിയാഴ്ച നടത്തിയ ക്രൂരമായ അക്രമത്തിൽ കൊന്നത്. രക്ത സാക്ഷ്യത്വത്തിൻ്റെ ഈ 160 കുഞ്ഞു ബാല്യങ്ങൾൾക്ക് മിനാ ബിൽ ഒരുക്കിയ അന്ത്യ യാത്രക്ക് ആയിരങ്ങളാണ് ഒത്തു കൂടിയത്. കുട്ടികളുടെ ശവസംസ്കാര ചടങ്ങിൽ ഒത്തുകൂടിയ വിലാപയാത്രക്കാർ ഇറാനിയൻ പതാകകളും ഛായാചിത്രങ്ങളും…

Read More

റിയാദിൽ യു.എസ് എംബസി അക്രമിച്ച് ഇറാൻ , യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി

ടെഹ്റാൻ‌ : അമേരിക്കയെ ലക്ഷ്യമാക്കി അറബ് രാജ്യങ്ങളിൽ അക്രമണം കടുപ്പിച്ച് ഇറാൻ. റിയാദിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. റിയാദിലെ എംബസി ആക്രമണത്തിന് ഉടൻ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്…

Read More

ഇസ്രയേലിൻ്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തെന്ന് ഇറാൻ

ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്‌സിന് നേരേയാണ് ആക്രമണമുണ്ടായത തെഹ്‌റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്‌സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്‌നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്‌നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഇസ്രയേൽ പ്രതിരോധസേനയുടെ C4I (കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്‌സ്. ഇതിന്…

Read More

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നു

ടെഹ്‌റാൻ/ടെല്‍ അവീവ്: ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്ന. ഇറാന്‍ പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന്‍ അംഗം ഫാത്തിമ മുഹമ്മദ് ബെയ്ഗിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമിക്കപ്പെട്ടതില്‍ അഞ്ച് ആശുപത്രികള്‍ തലസ്ഥാനമായ തെഹ്റാനിലും നാലെണ്ണം മറ്റ് നഗരങ്ങളിലുമാണ്. രോഗികളെ പൂര്‍ണമായും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ ഇറാനെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാകാന്‍ സാധ്യതയുള്ള ആക്രമണം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി….

Read More

യു.എസ്-ഇസ്രഈല്‍ ആക്രമണം: പരിക്കേറ്റ ആയത്തുല്ല ഖാംനഇയുടെ പങ്കാളിയും കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ പങ്കാളി മന്‍സൂറ ഖോജസ്‌തെ ബാഗര്‍സാദെ(79)യും മരണപ്പെട്ടു. ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മന്‍സൂറയുടെ മരണം. ഇവര്‍ കോമയിലായിരുന്നെന്ന് ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ അടുത്ത പരമോന്നത നേതാവാകുമെന്ന് കരുതപ്പെടുന്ന മുജ്തബ ഖാംനഇയുടെ മാതാവാണ് മന്‍സൂറ. ശനിയാഴ്ച നടന്ന യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ആയത്തുല്ല ഖാംനഇ, മകള്‍, മരുമകള്‍, പേരക്കുട്ടി തുടങ്ങിയവരും കൊല്ലപ്പെട്ടിരുന്നു. ഖാംനഈക്ക് പുറമെ, പ്രതിരോധമന്ത്രി അമിര്‍ നാസിര്‍ സദെ, ഐ.ആര്‍.ജി.സി…

Read More

ഹോർമുസ് കടലിടുക്ക് ആഗോള വിപണിയിൽ വാതക വില കുതിച്ചുയർന്നു.

ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക്അടച്ചതോടെ, രാജ്യത്തെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടി ഇന്ത്യ. എണ്ണ വിതരണത്തിലെ തടസ്സം ഒഴിവാക്കാനായി റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഈ പാത വഴിയാണ് എത്തിയിരുന്നത് എന്നതിനാൽ നിലവിലെ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രൂഡ് ഓയിൽ കാര്യത്തിൽ റഷ്യ സഹായത്തിനെത്തുമെങ്കിലും, എൽപിജി ഇറക്കുമതിയുടെ കാര്യത്തിൽ രാജ്യം വലിയ പ്രതിസന്ധി നേരിട്ടേക്കാം. ശനിയാഴ്ച…

Read More