കടൽത്തീരത്ത് കുഴഞ്ഞു വീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ.

ഡോർസെറ്റ്∙ കടൽത്തീരത്ത് കുഴഞ്ഞുവീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള സാൻഡ്ബാങ്ക്സ് ബീച്ചിൽ കുഴഞ്ഞുവീണ ഡേവിഡ് ഹോവാർത്തിനാണ് ‘ബ്യൂ’ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്. കടലിൽ കുളിച്ച ശേഷം ബീച്ചിലൂടെ നടക്കുകയായിരുന്ന ഡേവിഡ് പെട്ടെന്ന് ഹൃദയാഘാതം മൂലം മണൽപ്പരപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിജനമായ സ്ഥലമായതിനാൽ മറ്റ് മനുഷ്യരുടെ ശ്രദ്ധ ലഭിച്ചില്ലെങ്കിലും അഞ്ചു വയസ്സുകാരൻ ബ്യൂ ‘അപകടം’ തിരിച്ചറിഞ്ഞു. യജമാനന് ചുറ്റും ഓടുകയും കുരയ്ക്കുകയും ചാടുകയും ചെയ്ത ബ്യൂ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി ബ്യൂവിന്റെ…

Read More

ഗസ്സയിൽ മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങളിലെ 706 പേരെ ഇസ്റാഈൽ കൊലപ്പെടുത്തി 300 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.

ഗസ്സ :2023 ഒക്ടോബറിൽ ഗസയിൽ വംശഹത്യ ആരംഭിച്ചതിനുശേഷം ഇസ്രായേൽ കുറഞ്ഞത് 706 പലസ്തീൻ പ മാധ്യമ പ്രവർത്തകരുടെകുടുംബാംഗങ്ങളെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് പറഞു ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിൽ സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങൾക്ക് പകരം, ബോധപൂർവമായ കൊലപാതകങ്ങളാണ് നടത്തിയത്. മാധ്യമപ്രവർത്തകർക്കെതിരായ ഇസ്രായേലി അക്രമം “കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നു, ഇത് പത്രപ്രവർത്ത കരുടെ കുടുംബങ്ങളെയുംബന്ധുക്കളെയും ലക്ഷ്യം വച്ചുള്ളതാണ്, മാധ്യമ പ്രവർത്തനത്തെ ഒരുനിലനിൽപ്പിന്റെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ…

Read More

ഗസ്സക്ക് തോൽക്കാൻ മനസ്സില്ല!തകർന്നടിഞ അൽശിഫയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരു മുൾപ്പെടെ 170 ഡോക്ടർമാർ ബിരുദമെടുത്തു.

ഗസ്സ :ഇസ്റാഈൽ വംശഹത്യയിൽ വിറങ്ങലിച്ചു പോയ ലോകത്തിന് മുമ്പിൽ ഒരിക്കലും തളരാത്ത മനോ വീര്യം കാത്തു സൂക്ഷിക്കുകയാണ് ഫലസ്ഥീനികൾ. കരൾ പിളരും കാഴ്ചകളും നടുങ്ങുന്ന ഓർമകളുമുള്ള ആശുപത്രി കെട്ടിടത്തിനുള്ളിൽ ജീവൻ വെടിഞ ആരോഗ്യ പ്രവർത്തകരുടെ ഓർമകൾക്ക് മുമ്പിൽ ആത്മവിശ്വാസത്തോടെ ആതുര സേവന രംഗത്തേക്ക് കടന്നു വരികയാണ് ഫലസ്തീനിലെ ഡോക്ടർമാർ. യുദ്ധനിയമങ്ങൾ കാറ്റിൽപ്പറത്തി വംശഹത്യ തുടരുന്ന ​ഇസ്രായേൽ ഇവിടുത്തെ ആശുപത്രികളടക്കമുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും തകർത്തിരുന്നു. ​ഗസ്സയിലെ പ്രശസ്ത ആരോ​ഗ്യകേന്ദ്രമായ അൽ ശിഫ ആശുപത്രിയടക്കമുള്ളവയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ…

Read More

ക്രിസ്മസിനും ഗസ്സയിൽ ഇസ്റാഈൽ അക്രമണം.

ഗസ്സ സിറ്റി: കരാർ ലംഘിച്ച് ഗസ്സയിൽ  ഇസ്റാഈൽ  നടത്തുന്ന ആക്രമണം ക്രിസ്മസ് നാളിലും തുടരുന്നു. ഗസ്സയുടെ കിഴക്കൻ ഭാഗത്ത് ഇസ്രായേലി ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദം ക്രിസ്മസ് രാത്രി മുഴുവനും ഇന്ന് പുലർച്ചെയും മുഴങ്ങിക്കേട്ടതായാണ് റിപ്പോർട്ട്. ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല പള്ളികളും ക്രിസ്മസ് ആഘോഷമുണ്ടായില്ല. പള്ളികളിൽ ചെറിയ ഒത്തുചേരലുകളും പ്രാർത്ഥനകളും മാത്രമാണ് നടന്നത്. വടക്കൻ ഗസ്സയിലെ ജബാലിയ പ്രദേശത്ത് ഇസ്രായേൽ സൈന്യം ഒരു ഫലസ്തീനിയെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതായി ആംബുലൻസ് ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു….

Read More

ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരിൽ ‘വിടവാങ്ങൽ’ പോസ്റ്റർ ഒരുക്കി ഹമാസ് .

ഗാസ: ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരിൽ ‘വിടവാങ്ങൽ’ പോസ്റ്റർ ഒരുക്ക ഹമാസിന്റെ സായുധസേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാൽപ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങൽ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ് പുറത്തിറക്കിയത്. 47 പേരുടെ മുഖങ്ങളാണ് ഈ പോസ്റ്ററിൽ കാണാനാകുന്നത്. ഗാസയിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. 1986-ൽ ലെബനനിൽ കാണാതാവുകയും പിന്നീട് 2016-ൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത ഇസ്രയേലിന്റെ വ്യോമസേനാ ക്യാപ്റ്റൻ റോൺ അരാദിന്റെ പേരാണ് പോസ്റ്ററിലെ മുഴുവൻ ബന്ദികൾക്കും ഹമാസ് നൽകിയിരിക്കുന്നത് എന്നതും…

Read More