AI girlfriend

‘സ്പോർട്സ്മാൻ സ്പിരിറ്റ്ല്ലാത്ത പെരുമാറ്റം’ സ്പാനിഷ് താരത്തെ ചുവപ്പു കാർഡിൽ കൊടുക്കാൻ ശ്രമിച്ചതിന് മെസ്സിക്കെതിരെ വിമർശനം

ന്യൂജഴ്‌സി : 2026 ഫിഫ  ഫൈനലിൽ
ലയണൽ മെസ്സി മൈതാനത്തെ തന്റെ പെരുമാറ്റത്തിന്റെ പേരിൽ വിമർശനങ്ങൾ
നെരിടുന്നു. ‌ഫിഫ ലോകകപ്പ് ഫൈനലിന്റെ സമ്മർദ്ദം മെസ്സിയെപ്പോലൊരു വലിയ കളിക്കാരനെപ്പോലും വിമർശനത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്പാനിഷ് താരം മാർക്ക് കുക്കറെല്ലയെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കാൻ മെസ്സി ശ്രമിച്ചതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
മധ്യനിര താരം എൻസോ ഫെർണാണ്ടസിന് രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി പുറത്താക്കാനുള്ള റഫറി സ്ലാവ്കോ വിൻസിച്ചിന്റെ തീരുമാനത്തിനെതിരെ അർജന്റീനിയൻ താരങ്ങൾ പ്രതിഷേധിക്കുന്നതിനിടയിലാണ്, കുക്കറെല്ലയുമായുള്ള തന്റെ തർക്കത്തിലേക്ക് മെസ്സി റഫറിയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത്.
ഫെർണാണ്ടസിന്റെ പുറത്താകലോടെ അർജന്റീന പത്ത് പേരുമായി ചുരുങ്ങിയതിന് പിന്നാലെ, സ്പെയിനിന്റെ കുക്കറെല്ല മെസ്സിയുമായി ചെറിയൊരു വാക്കേറ്റത്തിൽ ഏർപ്പെടുകയും സംസാരിക്കുന്നതിനിടയിൽ കൈകൊണ്ട് വായ് താൽക്കാലികമായി പൊത്തുകയും ചെയ്തിരുന്നു.
ഇത് കണ്ട മെസ്സി കൈകൾ ഉയർത്തി റഫറി വിൻസിച്ചിന് അരികിലേക്ക് ചെന്ന് കുക്കറെല്ലയുടെ ഈ പ്രവൃത്തിയെക്കുറിച്ച് പരാതിപ്പെട്ടു
മത്സരത്തിനിടയിൽ എതിർ കളിക്കാരനോട് സംസാരിക്കുമ്പോൾ വായ് പൊത്തുന്നത് വിലക്കിക്കൊണ്ട് ഫിഫ ഈ ടൂർണമെന്റിൽ ഒരു പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ റഫറിക്ക് ആ കളിക്കാരന് നേരെ ചുവപ്പ് കാർഡ് ഉയർത്താം.
മത്സരത്തിനിടയിൽ എതിർ താരത്തോട് വായ് പൊത്തി സംസാരിച്ചതിന് ഈ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ചുവപ്പ് കാർഡ് കണ്ട് പുറത്താകേണ്ടി വന്നത് പരാഗ്വെയുടെ മിഗുവൽ അൽമിറോണിനാണ്.
എന്നിരുന്നാലും, ഇത്തരം നിയമലംഘനങ്ങൾക്ക് ചുവപ്പ് കാർഡ് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം റഫറിക്കാണ്.
കുക്കറെല്ലയുടെ കാര്യത്തിൽ, വിഎആർ (VAR) പരിശോധനയ്ക്ക് ശേഷം സ്പാനിഷ് താരം ചുവപ്പ് കാർഡ് നൽകത്തക്ക രീതിയിലുള്ള മോശം വാക്കുകളൊന്നും പറഞ്ഞിട്ടില്ലെന്ന് റഫറി വിലയിരുത്തി.
എതിർ ടീമിലെ ഒരാളെ പുറത്താക്കി കളിയിൽ തുല്യത വരുത്താനുള്ള മെസ്സിയുടെ ഈ ശ്രമം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. മെസ്സിയുടേത് ഒട്ടും കായിക മര്യാദയില്ലാത്ത പെരുമാറ്റമായിപ്പോയി എന്ന് ഇംഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി തുറന്നടിച്ചു.
അർജന്റീന അങ്ങനെയാണ് കളിക്കുന്നത്, അവരത് ചെയ്യുമെന്ന് നമുക്കറിയാം. എന്നാൽ നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത് നല്ല കായിക മര്യാദയാണ്. ലയണൽ മെസ്സി അങ്ങനെ ചെയ്യുന്നത് കാണുന്നത് തികച്ചും സങ്കടകരമായിരുന്നു, ഐടിവിയിലെ ചർച്ചയിൽ റൂണി പറഞ്ഞു.
മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ ജോ ഹാർട്ടും റൂണിയുടെ അഭിപ്രായത്തോട് യോജിച്ചു.
അതെ, മെസ്സിയുടെ ഭാഗത്ത് നിന്നുള്ള ആ പ്രവൃത്തി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഈ ഫൈനലിൽ സ്പെയിൻ എത്രത്തോളം ആധിപത്യം പുലർത്തുന്നുണ്ടെന്ന് മെസ്സിക്ക് പോലും ബോധ്യപ്പെട്ടിട്ടുണ്ട്, അതുകൊണ്ടാണ് ലയണൽ മെസ്സി പോലും ഇത്തരം തന്ത്രങ്ങളിലേക്ക് തിരിഞ്ഞത്,” ഹാർട്ട് പറഞ്ഞു.
എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *