സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടൻ ദുൽഖർ സൽമാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്.
സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടൻ ദുൽഖർ സൽമാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്.

ദുൽഖറിന്‍റെ ചെന്നൈയിലെ വീട്ടിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലർമാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വകുപ്പാണ് പരിശോധന നടത്തുന്നത്. നടൻ അമിത് ചക്കാലക്കലിന്‍റെ വീട്ടിലും പൃഥ്വിരാജിന്‍റെ വീട്ടിലും ഇഡി റെയ്‌ഡ് നടക്കുന്നുണ്ട്
ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിൽ വാഹനം വിട്ടുനൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദുൽഖറിന്റെ കാർ കള്ളക്കടത്ത് വസ്തുവാണെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമെങ്കിൽ വാഹനം പിടിച്ചെടുക്കാൻ അധികാരമുണ്ടെന്നുമായിരുന്നു കസ്റ്റംസിന്റെ വാദം. ദുൽഖർ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണെന്നും ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഹരജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് വാഹനം വിട്ടുനൽകുന്ന കാര്യം പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി നിർദേശിച്ചത്.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങളുടെയും മറ്റ് ചിലരുടേയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുൽഖറിന്റെ രണ്ട് വാഹനമാണ് പിടിച്ചെടുത്തത്.

