സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ മരണം, കോഴിക്കോട് മാവൂരിൽ മരിച്ച 54കാരിക്ക് ഷിഗല്ലെ സ്ഥിരികരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച 54കാരിയ്ക്ക് ആണ് ഷിഗെല് സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ആശങ്ക പടർത്തുകയാണ് ഷിഗെല്ല രോഗവ്യാപനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിൽ ആണ്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തൃശൂർ ജില്ലകളിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസുകാരൻ ഷിഗെല്ല ബാധയെ തുടർന്ന് മരിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. മലപ്പുറം കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.

