AI girlfriend

മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷക

മുംബൈ : മഹാരാഷ്ട്രയിൽ നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ തടയുന്നതിനുള്ള ‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഭീഷണിപ്പെടുത്തിയോ വ്യാജ വാഗ്ദാനങ്ങൾ നൽകിയോ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചോ നടത്തുന്ന
എന്ന നിർവചനം നൽകിയാണ് നിയമം നിർമിച്ചിരിക്കുന്നത്.
എല്ലാത്തരം മതപരിവർത്തനങ്ങളും ഇനി മുതൽ കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളായി മാറും. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃക പിന്തുടർന്ന് മഹാരാഷ്ട്ര നിയമസഭ മാർച്ചിൽ പാസാക്കിയ ഈ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതിനെ തുടർന്നാണ് നിയമ നിർമ്മാണം പൂർത്തിയായത്.
പുതിയ നിയമപ്രകാരം ജാമ്യമില്ലാത്തതും പോലീസിന് നേരിട്ട് കേസെടുക്കാവുന്നതുമായ കുറ്റകൃത്യമായാണ് നിയമവിരുദ്ധ മതപരിവർത്തനങ്ങളെ തരംതിരിച്ചിരിക്കുന്നത്. കുറ്റം ആദ്യമായി തെളിയിക്കപ്പെട്ടാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുമ്പോൾ, കുറ്റം ആവർത്തിക്കുന്നവർക്ക് പത്തു വർഷം വരെ കഠിനതടവ് അനുഭവിക്കേണ്ടിവരും. ഇരയാക്കപ്പെടുന്ന വ്യക്തിക്ക് പുറമെ അവരുടെ മാതാപിതാക്കൾക്കും രക്തബന്ധമുള്ള സഹോദരങ്ങൾക്കും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകാൻ നിയമം അനുവാദം നൽകുന്നുണ്ട്.


സ്വന്തം ഇഷ്ടപ്രകാരം മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തികൾ മാറ്റത്തിന് കുറഞ്ഞത് 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ വിവരം അറിയിക്കുകയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുകയും വേണം.
സംസ്ഥാനത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ‘രക്ഷാബന്ധൻ സമ്മാനമാണ്’ ഈ നിയമമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു
എന്നാൽ, വ്യക്തിസ്വാതന്ത്ര്യത്തിലും ഭരണഘടനാപരമായ അവകാശങ്ങളിലും കടന്നുകയറുന്നതാണ് ഈ നിയമമെന്ന വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും വിവിധ ന്യൂനപക്ഷ സമുദായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രാർത്ഥനാ യോഗങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേരെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കകൾ ചില ഭാഗങ്ങളിൽ നിന്ന് ഉയർന്നെങ്കിലും സർക്കാർ ഈ ആരോപണം തള്ളിക്കളയുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *