കഥകളി പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപക നെതിരെ പോക്സോ കേസ്.
പാലക്കാട്: കല്ലേക്കുളങ്ങരയില്‍ കഥകളി പഠിപ്പിക്കുന്ന അധ്യാപകനെതിരെ പോക്സോ കേസ്.കഥകളി പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയലാണ് വെങ്കിട്ടരാമനെതിരെ മങ്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 2019-ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തിയത്.
വര്‍ഷങ്ങളായി മാനസിക പ്രയാസത്തിലായിരുന്ന പെണ്‍കുട്ടി വിവരങ്ങള്‍ പുറത്തുപറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.
പ്രതിയായ വെങ്കിട്ടരാമനെതിരെ മുന്‍പും സമാനമായ പോക്സോ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്
കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ഒളിവില്‍ പോയതായാണ് വിവരം. മങ്കര പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കല്ലേക്കുളങ്ങരയിലെയും സമീപ പ്രദേശങ്ങളിലെയും കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതായും പൊലീസ് അറിയിച്ചു.
കഥകളി പഠിക്കാനെത്തുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് മേഖലയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പരാതികളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മുന്‍പത്തെ കേസുകളുടെ രേഖകളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസിന്റെ നിലപാട്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

