വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നടത്തിയാൽ 10 വർഷം വരെ തടവ്, കർണ്ണാടക ബിൽ അവതരിപ്പിച്ചു

ബംഗളുരു :വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നടത്തിയാൽ 10 വർഷം വരെ തടവ ലഭിക്കുന്ന നിയമ നിർമാണത്തിന് വേണ്ടിയുള്ള ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ബിജെപിയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ബിൽ അവതരണം നടന്നത്. വിദ്വേഷകുറ്റത്തിന് ഒരു വർഷം തടവാണ് ബിൽ നിശ്ചയിച്ചിട്ടുള്ളത്. ഒപ്പം 50000 രൂപ പിഴയും. കുറ്റം ആവർത്തിച്ചാൽ പത്ത് വര്ഷം വരെയാണ് തടവ്. മതം, ജാതി, സമൂഹം, ലിംഗം, ജൻമസ്ഥലം, വീട്, ഭാഷ, വൈകല്യം, കുലം എന്നിവയൊക്കെ നിയമത്തിന്റെ…

Read More

ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന് നാട്ടുകാർ;പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്.

ബെംഗളൂരു : ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ നാലാം നിലയില്‍ നിന്ന് ചാടി യുവതിയ്ക്ക് പരിക്ക്. ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന് അയല്‍വാസികള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് ബ്രൂക്ക് ഫീല്‍ഡിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധനക്ക് എത്തുകയായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന യുവതി ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഡ്രെയിനേജ് പൈപ്പിലൂടെ താഴെ ഇറങ്ങാനായിരുന്നു 21 വയസ്സുകാരിയായ യുവതിയുടെ ശ്രമം. ഇതിനിടെ നാലാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ…

Read More

കൂട്ടുകാർക്കൊപ്പംകളിക്കുന്നതിനിടെ കാണാതായ കുട്ടിയെ വളർത്തു നായ കണ്ടെത്തി

മംഗളൂരു:കൂട്ടുകാർക്കൊപ്പംകളിക്കുന്നതിനിടെ കാണാതായ കുട്ടിയെ വളർത്തു നായ കണ്ടെത്ത കാപ്പിത്തോട്ടത്തില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനെയാണ്  വളർത്തുനായ കണ്ടെത്തിയത്.. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തില്‍, കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. ശാരി ഗണപതിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ജോലി ചെയ്യുന്ന സുനിലിന്റെയും നാഗിനിയുടെയും മകളെയാണ് ‘ഓറിയോ’ എന്ന വളര്‍ത്തുനായ രക്ഷിച്ചത്. മാതാപിതാക്കളും നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു കിടക്കുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ചെത്തുകയായിരുന്നു.

Read More

ചെക്ക് പോസ്റ്റില്‍ നാടകീയ രംഗങ്ങള്‍: ഉറങ്ങുകയാണെന്ന് പറഞ്ഞു, കാറില്‍ മൃതദേഹം; മൂന്നുപേര്‍ കസ്റ്റഡിയില്‍.

വീരാജ്പേട്ട: കുടക്ജില്ലയിലെ സിദ്ധാപുരക്ക് സമീപം സ്ത്രീയുടെ മൃതദേഹവുമായി കാറില്‍ സഞ്ചരിച്ച മൂന്ന് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച അർധരാത്രി മാല്‍ദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്-പോസ്റ്റിലെ വനം ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം.ഹരിയാനയില്‍ രജിസ്റ്റർ ചെയ്ത ഒരു കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാറില്‍ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. കാറിലുണ്ടായിരുന്ന പുരുഷന്മാർ, സ്ത്രീ ‘ഉറങ്ങുകയാണെന്ന്’ വനം ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ടാണ് വിവരം. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും കാർ വിശദമായി പരിശോധിക്കുകയുമായിരുന്നു….

Read More

കര്‍ണാടകയിലെ പുറ്റൂരില്‍ പശുക്കടത്ത് ആരോപിച്ച് മലയാളിയായ ട്രക്ക് ഡൈവര്‍ക്ക് നേരെ കര്‍ണാടക പൊലീസ് വെടിയുതിര്‍ത്തു.

മംഗളൂരു: കര്‍ണാടകയിലെ പുറ്റൂരില്‍ പശുക്കടത്ത് ആരോപിച്ച് മലയാളിയായ ട്രക്ക് ഡൈവര്‍ക്ക് നേരെ കര്‍ണാടക പൊലീസ് വെടിയുതിര്‍ത്തു കാലികളെ വഹിച്ചുകൊണ്ടുള്ള ട്രക്ക് ഓടിക്കുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്ള (40)യ്ക്ക് നേരെയാണ് പുറ്റൂര്‍ പൊലീസിന്റെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച മംഗളൂരുവിന് അടുത്ത് പുറ്റൂരിലാണ് സംഭവം. വെടിവെപ്പില്‍ അബ്ദുള്ളയുടെ കാലിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുമ്പ് ബെല്ലാരി പൊലീസ് കര്‍ണാടകയിലെ ഗോവധ നിരോധന, കന്നുകാലി സംരക്ഷണ നിയമപ്രകാരം അബ്ദുള്ളയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നെന്ന് പുറ്റൂര്‍…

Read More

മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറായില്ല. യുവതി വീടിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

ബെംഗളൂരു:   മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ്(28) വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീചാർജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മുകളിൽ പോയി അവിടെ നിന്ന് ചാടുകയായിരുന്നു. ശിഖാദേവിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറുവര്‍ഷം മുന്‍പായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവില്‍…

Read More

ധർമസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതായി വിവരം. മനാഫിൻ്റെ മൊഴി എടുത്തു.

മംഗളുരു :ധർമസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതായി വിവര. 2012-ല്‍ ധർമസ്ഥലയില്‍ കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിട്ടല്‍ ഗൗഡ നല്‍കിയ മൊഴിയെത്തുടർന്ന് പ്രത്യേക അന്വേഷണസംഘം ഉജിരെ-ധർമസ്ഥല റോഡരികിലെ ബംഗ്ലഗുഡ്ഡെ വനപ്രദേശത്ത് മണ്ണുനീക്കി പരിശോധിച്ചപ്പോഴാണ് ഒന്നിലധികം ആളുകളുടെ അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതെന്നാണ് സൂചന എന്നാല്‍ അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. ഒന്നരമാസം മുമ്ബ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളി സി.എൻ.ചിന്നയ്യ, താൻ കോടതിയില്‍ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെട്ട അസ്ഥിഭാഗങ്ങള്‍ തനിക്ക് നല്‍കിയത് വിട്ടല്‍ ഗൗഡയാണെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. തലയോട്ടി കിട്ടിയത് ബംഗ്ലഗുഡ്ഡെയില്‍നിന്നാണെന്ന ഇയാളുടെ മൊഴിയുടെ…

Read More

ധർമ്മസ്ഥല വെളിപ്പെടുത്തൽ;മനാഫ് തിങ്കളാഴ്ച പ്ര​ത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.

കോഴിക്കോട്: ധർമ്മസ്ഥല വെളിപ്പെടുത്ത കേസിൽ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച പ്ര​ത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനെ തുടർന്ന് ഓണവും നബിദിനവും കണക്കിലെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് ഹാജരാകാൻ മനാഫ് അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചാണ് തിങ്കളാഴ്ച ഹാജാരാകാൻ അനുവാദം നൽകിയത്. അതേസമയം, ജീവനു ഭീഷണിയുണ്ടെന്നും, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും മനാഫ് അറിയിച്ചു. ഈ ആവശ്യവുമായി കമ്മീഷണറെ കണ്ടിരുന്നു. കേരള പൊലീസിന്റെ സംരക്ഷണയിലാകും എസ്.ഐ.ടിക്ക് മുമ്പിൽ ഹാജരാവുന്നതെന്നും…

Read More