അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേ ഷ്യയിൽ വട്ടമി ട്ടിരിക്കെ ശക്തമായ പ്രതികര ണവുമായി ഇറാൻ.

തെഹ്റാന്‍:അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ വട്ടമിട്ടിരിക്കെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽശക്തമായ പ്രതികരണവുമായി ഇറാൻ യുഎസിന്റെ ഭാഗത്തുനിന്നുള്ള പരിമിതമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു നീക്കവും ആക്രമണമായി തന്നെ കണക്കാക്കുമെന്നും അതിന് തക്കതായ മറുപടി നൽകുമെന്നും ഇറാന്‍.ആണവകരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി. പരിമിതമായ ഒരു ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും തെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. അധിനിവേശത്തെ അധിനിവേശമായിത്തന്നെ കാണും. അത് അത്രയേയുള്ളൂ….

Read More

മിഡിൽ ഈസ്റ്റിൽ വിപുലമായ സൈനിക സന്നാഹം ശക്തമാക്കി അമേരിക്കൻ ഭരണകൂടം .

ടെഹ്റാൻ :ഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരവും സംബന്ധിച്ച കരാർ ഒപ്പിടാൻ പരമാവധി 10 മുതൽ 15 ദിവസം വരെ സമയമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിതിനിടയിൽ മിഡിൽ ഈസ്റ്റിൽ വിപുലമായ സൈനിക സന്നാഹം ശക്തമാക്കി അമേരിക്കൻ ഭരണകൂടം ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിന് പുറമേ, അറേബ്യൻ കടലിലെ എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ ചേരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇ-3 സെൻട്രി എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം…

Read More

ക്രൂരമര്‍ദ്ദനം, കൊടിയ പട്ടിണി, ബലാത്സംഗം; ഇസ്റാഈൽ ജയിലിൽ മാധ്യമ പ്രവർത്തകർ നേരിട്ടത് ക്രൂര മർദ്ദനം.

പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരോട് ഇസ്രയേല്‍ നടത്തിയ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തു വന്നിരിക്കുന്നു. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 60-ഓളം പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായ മര്‍ദ്ദനത്തിനും കൊടിയ പട്ടിണിക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായെന്നാണ് കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 59 മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വിശദമായ അഭിമുഖങ്ങള്‍, അവരുടെ മെഡിക്കല്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് സിപിജെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ 58 പേരും തങ്ങള്‍ കസ്റ്റഡിയില്‍…

Read More

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധം ; യുഎഇ പ്രമുഖൻ സുൽത്താൻ സുലായെമിനെ ഒഴിവാക്കി ഡിപി വേൾഡ് കമ്പനി

ദുബൈ:ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്ത് വന്നതോടെ വിവാദത്തിലായ യുഎഇ സമ്പന്നൻ സുൽത്താൻ അഹമ്മദ് ബിൻ സുലായെമിനെ നീക്കം ചെയ്‌ത്‌ ഡിപി വേൾഡ് കമ്പനി. എപ്‌സ്റ്റീൻ ഫയൽ രേഖകൾ പുറത്ത് വന്ന് ദിവസങ്ങൾക്കമാണ് സുലായെം കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് രാജി വെച്ചിരിക്കുന്നത്. ഒരു ദശകത്തിനിടെ കൂടെയുള്ള സ്ത്രീകളെ കുറിച്ച അശ്‌ളീല ഉൾപ്പെടെ സംഭാഷണങ്ങൾ നൂറു കണക്കിന് ഇ മെയ്‌ലുകളാണ് ഇരുവരും കൈമാറിയത് .ജെഫ്രി എപ്‌സ്റ്റീനോപ്പം സുൽത്താൻ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങൾ പുറത്ത്‌വന്നിരുന്നു. നിരവധി…

Read More

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

ഡാക്ക :ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ട അധികാരത്തിലേക്ക്. കേവലഭൂരിപക്ഷമായ 151 സീറ്റുകൾ കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 211 സീറ്റുകളിൽ ബിഎൻപി മുന്നേറുമ്പോൾ ജമാഅത്തെ ഇസ്‌ലാമി സഖ്യം 70 സീറ്റുകളിൽ മുന്നേറുന്നെന്ന് പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി ചെയർമാനുമായ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയായേക്കും. 2024-ലെ ജൂലൈ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്.

Read More

ഗസയിലെ ഫലസ്തീനികളെ നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ്

ദോഹ:ഗസയിലെ ഫലസ്തീനികളെ നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ.ഗസയില്‍ സമാധാനം കൊണ്ട് വരുന്നതിനായി യു.എസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും ആയുധം വെച്ച് കീഴടങ്ങില്ലെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖാലിദ് മിഷാല്‍ പറഞ്ഞു. ദോഹയില്‍ നടന്ന അല്‍ ജസീറ ഫോറത്തിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഹമാസ് ആയുധങ്ങള്‍ കൈമാറുന്നതിനെകുറിച്ചുള്ള ചര്‍ച്ച ഫലസ്തീന്‍ സായുധ പ്രതിരോധത്തെ നിര്‍വീര്യമാക്കാനുള്ള ഒരു നൂറ്റാണ്ടുകാലത്തെ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു നമ്മുടെ ജനങ്ങളിപ്പോയും അധിനിവേശത്തിന്റെ കീഴിലാണ്. അത്തരമൊരു സാഹചര്യത്തില്‍ നിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് എല്ലാ അന്താരാഷ്ട്ര…

Read More

എപ്സ്ററ്റിൻ ഫയൽ പുത്തു വിട്ടത് 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകൾ, മോദി അടക്കം നിരവധി ഇന്ത്യക്കാർ .

വാഷിംഗ്ടൺ: യു.എസ്  ജയിലിൽ ആത്മഹത്യ ചെയ്ത അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ബി.ജെ. പി. നേതാക്കളും അടക്കം നിരവധി ഇന്ത്യക്കാർ .ഏതാനും ദിവസം മുമ്പ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള് എന്നിവ ഇതിലുള്‍പ്പെടും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍, നോം ചോംസ്‌കി ഉള്‍പ്പെടെ ചിന്തകന്മാര്‍, ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ലോകകോടീശ്വരന്മാര്‍ തുടങ്ങിയവര്‍ക്ക്…

Read More

ഗ്രീക്ക് കോസ്റ്റ് ഗാർഡ് കപ്പലും കുടിയേറ്റ സ്പീഡ് ബോട്ടും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. 2014 മുതൽ മെഡിറ്ററേനിയൻ കടലിൽ ഏകദേശം 33,00 കുടിയേറ്റക്കാർ.

ഏഥൻസ്: ഗ്രീക്ക് കോസ്റ്റ് ഗാർഡ് കപ്പലും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സ്പീഡ് ബോട്ടും കൂട്ടിയിടിച്ച് 14 പേർ മരിച്ച. തുർക്കി തീരത്തിനടുത്തുള്ള ചിയോസ് ദ്വീപിന് സമീപമാണ് ദാരുണമായ ഈ അപകടം നടന്നത്. അപകടകരമായ രീതിയിൽ സഞ്ചരിക്കുകയായിരുന്ന സ്പീഡ് ബോട്ടിനെ പിന്തുടരുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായതെന്ന് ഗ്രീക്ക് അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ബോട്ട് പൂർണ്ണമായും തകർന്നു. മരിച്ചവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. സംഭവത്തിൽ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ചിയോസ് കടലിടുക്കിലാണ് കപ്പലും ബോട്ടും കൂട്ടിയിടിച്ചത്. 24 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. അവരിൽ…

Read More

ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു.

ട്രിപ്പോളി : നാല് പതിറ്റാണ്ട് ലിബിയ ഭരിച്ച മുൻ ഭരണാധികാരി കേണൽ മു അമർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു നാലംഗ ആക്രമിസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അന്ത്യം. ഗദ്ദാഫിയുടെ അഭിഭാഷകൻ ഖാലിദ് അൽ-സൈദിയും രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുല്ല ഒത്മാനും വ്യത്യസ്ത ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ (85 മൈൽ) തെക്ക് പടിഞ്ഞാറായി സിന്‍റാൻ പട്ടണത്തിലെ വീട്ടിൽ വെച്ച് ഗദ്ദാഫിയെ ആയുധധാരികൾ കൊലപ്പെടുത്തിയതായി…

Read More

അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈ സേഷന് ( എം.എസ്. എഫ്) വിലക്കേർപ്പെടുത്തി ഇസ്റാഈൽ

ടെല്‍അവീവ്: ഫലസ്തീന്‍ അന്താരാഷ്ട്ര ജീവനക്കാരുടെ പട്ടിക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈസേനായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിനെ (എം.എസ്.എഫ് ) വിലക്കി ഇസ്രഈല്‍. ഗസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് സംഘടനയെ ഇസ്രഈല്‍ വിലക്കിയിരിക്കുന്നത്. സുതാര്യതയും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് എം.എസ്.എഫ് എന്തോ മറച്ച് വെക്കുന്നതിനാലാണെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന് എന്തോ മറച്ചുവെക്കാനുള്ളതായി തെളിഞ്ഞു. എല്ലാ കക്ഷികളെയും…

Read More