സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് .
തിരുവനന്തപുരം: (www.10visionnews.com) സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച. കാസർകോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമാണ് മഴ. വരും ദിവസങ്ങളിലും മഴ കനത്തേക്കും കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ
അലർട്ടുകൾ ശ്രദ്ധിക്കുക: കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ കൃത്യമായി പിന്തുടരുക. അടിയന്തര സാഹചര്യങ്ങളിൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക.
യാത്ര ഒഴിവാക്കുക: ആവശ്യമില്ലാത്ത യാത്രകൾ, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.
മരങ്ങൾക്കടിയിൽ നിൽക്കരുത്: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മരങ്ങൾക്കടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിൽക്കുന്നതും ഒഴിവാക്കുക.
വെള്ളക്കെട്ടുകൾ ശ്രദ്ധിക്കുക: വെള്ളം കയറിയ റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക. വെള്ളത്തിനടിയിൽ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം.
വൈദ്യുതി സുരക്ഷ: ഇടിമിന്നലുള്ളപ്പോൾ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കരുത്. വയറുകളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ: എല്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുക

