AI girlfriend

ജനകീയ പ്രക്ഷോപത്തിന് മുമ്പിൽ ഗസ്സയോടുള്ള നിലപാട് മാറ്റി മെലോണി.

ന്യൂയോര്‍ക്ക്: ഇറ്റലിയിൽ കാറ്റ് മാറി വീശുന്നു. ജനകീയ പ്രക്ഷോപത്തിന് മുമ്പിൽ ഗസ്സയോടുള്ള നിലപാട് മാറ്റി ഇറ്റല ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന്‌ ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. ഗാസയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ റോം ഉള്‍പ്പെടെ ഇറ്റലിയിലെ പ്രധാന…

Read More

ഗസ്സ ക്കൊപ്പം: ഫ്ലോട്ടില്ലക്ക് അകമ്പടിയായി യുദധക്കപ്പൽ അയച്ച് സ്പെയിൻ.

ഇറ്റലിക്കു പിന്നാലെ സ്പെയിനും യുദ്ധ കപ്പലുകൾ അയച്ച് ഫ്ലോട്ടില്ല ക്കു അകമ്പടി സേവിക്കുന്നു. തങ്ങളുടെ ബോട്ടുകളെ ഡ്രോണുകൾ ആക്രമിച്ചതായി ആക്ടിവിസ്റ്റുകൾ പറഞ്ഞതിനെത്തുടർന്ന് ഗാസയിലേക്ക് പോകുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ സംരക്ഷിക്കുന്നതിനായി സ്പാനിഷ് നാവികസേന ബുധനാഴ്ച ഫ്യൂറോർ എന്ന യുദ്ധക്കപ്പൽ അയയ്ക്കുന്നതായി അറിയിച്ചിരുന്നു. ഫ്ലോട്ടില്ലയെ അകമ്പടി സേവിക്കാൻ നാവിക കപ്പലുകൾ അയയ്ക്കാൻ ഇറ്റലി നേരത്തെ തീരുമാനമെ ടുത്തതിന് ശേഷമാണ് ഇത്.കഴിഞ്ഞ  മാസങ്ങളിൽ അന്താരാഷ്ട്ര സമുദ്ര പാതയിൽ ഗാസയിലേക്ക് പോകുന്ന രണ്ട് കപ്പലുകൾ ഇസ്രായേൽ തടഞ്ഞുനിർത്തി റെയ്ഡ് നടത്തുകയും കപ്പലിലെ…

Read More

യുഎസില്‍ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍.

യുഎസില്‍ ലൈംഗിക കുറ്റവാളിയെ വാഷിങ്ടണ്‍: യുഎസില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിയെ ഇന്ത്യന്‍ വംശജനായ യുവാവ് കുത്തിക്കൊന്നു. കാലിഫോര്‍ണിയയിലെ ഫ്രേമോണ്ടിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ എന്ന 71-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍വംശജനായ വരുണ്‍ സുരേഷി(29)നെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ 1995-ല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. ഒന്‍പതുവര്‍ഷമാണ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ തടവ് അനുഭവിച്ചത്. കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മറും പ്രതിയായ വരുണ്‍ സുരേഷും തമ്മില്‍ നേരത്തേ…

Read More

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ടെല്‍ അവീവ്: സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട് ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം. ‘ഹമാസിന് ഒരു സമ്മാനം നല്‍കി, അതായത് ഭീകരതയ്ക്കുള്ള വലിയ പ്രതിഫലം’ എന്ന് വിമര്‍ശിച്ചുകൊണ്ടാണ് നെതന്യാഹു പ്രതികരിച്ചത്. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ലെന്നും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടില്ലെന്നും നെതന്യാഹു പറഞ്ഞു. അടുത്താഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുമെന്നാണ്…

Read More

കാനഡക്കും ആസ്‌ത്രേലിയക്കും പിന്നാലെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ

ലണ്ടൻ: കാനഡക്കും ആസ്‌ത്രേലിയക്കും പിന്നാലെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുക. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം.സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ യുണൈറ്റഡ് കിങ്ഡം ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതായി ഞാൻ പ്രഖ്യാപിക്കുന്നു”- യുകെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. മിഡിൽഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് തങ്ങൾ പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രായേലും സ്വതന്ത്രമായ ഫലസ്തീനും സാധ്യമാകണം….

Read More

ഗസ്സ സിറ്റി പിടിക്കാൻ കനത്ത ആക്രമണം; 5 ലക്ഷം പേർ പാലായനം ചെയ്തു. പട്ടിണിക്കിട്ട് 441 മരണം.

അവിവ്: അഞ്ച് ലക്ഷം പേർ പാലായനം ചെയ്ത ഗസ്സ സിറ്റി പിടിക്കാൻ സിവിലിയൻ കുരുതിയും മാരക ആക്രമണങ്ങളും തുടർന്ന്​ ഇസ്രായേൽ. 43 പേരെയാണ് അവസാന മണിക്കൂറുകളിൽ കൊലപ്പെടുത്തിയത്. ഇസ്രായേലിന്‍റെ പട്ടിണിക്കൊലയിൽ കുഞ്ഞുങ്ങളടക്കം 441 പേരുടെ ജീവനാണ് പൊലിഞ്ഞത്. വെസ്റ്റ്​ ബാങ്കിലും ഇസ്രയേൽ അതി​ക്രമം രൂക്ഷമാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര​ത്തെ പിന്തുണക്കുന്ന ഫ്രാൻസിന്‍റെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും.   ഗസ്സ സിറ്റിക്ക്​ നേരെയുള്ള ഇസ്രായേലിന്‍റെ നിരന്തര ആക്രമണം മൂലം ഇതിനകം 5 ലക്ഷം പേർ പലായനം ചെയ്​തെന്ന്​ റിപ്പോർട്ട്​….

Read More

ഗസ്സയിൽ പ്രസവിച്ച 23000 സ്ത്രീകൾക്ക് പരിചരണമില്ല . പ്രസവം അധികവും തെരുവിൽ, സ്ഥിതി അതീവ ഗുരുതരം.

ഗസ്സസിറ്റി: ഗസ്സ പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ ബോംബിട്ടു തകർക്കുകയാണ് നഗരത്തിലെ പ്രധാന കെട്ടിടങ്ങൾ. ഇതിനിടയിൽ പാലായനം ചെയ്യുന്ന പട്ടിണി മനുഷ്യർ പിടഞ്ഞു മരിക്കുന്ന കാഴ്ച ഹൃദയ ഭേദകമാണ് 2023 ഒക്ടോബർ മുതൽ തുടരുന്ന ഇസ്രായേലി സൈനിക നടപടികളിൽ ആയിരക്കണക്കിന് പേർ കുടിയിറക്കപ്പെട്ടതിനാൽ ഗാസ മുനമ്പിലെ സ്ത്രീകൾ തെരുവുകളിൽ പ്രസവിക്കാൻ നിർബന്ധിതരാകുകയാണെന്ന് ഐക്യരാഷ്ട്രസഭ ബുധനാഴ്ച പറഞു. ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം ആശുപത്രികളോ ഡോക്ടർമാരോ ശുദ്ധജലമോ ഇല്ലാതെ സ്ത്രീകളെ തെരുവുകളിൽ പ്രസവിക്കാൻ നിർബന്ധിതരാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടിനെ…

Read More

ഗസ്സ സ്ഥിരം വെടിനിർത്തൽ പ്രമേയം ആറാം തവണയും അമേരിക്ക വീറ്റോ ചെയ്തു. ഞങ്ങളോട് ക്ഷമിക്കൂ , ഞങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു….

  ഗാസയിലെ യുദ്ധം 18,000 കുട്ടികളെ 12,000 സ്ത്രീകളെ 1400ഓളം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും 250ഓളം മാധ്യമപ്രവര്‍ത്തകരെയും കൊല ചെയ്തു’ യു . എൻ :ഗാസയില്‍ സ്ഥിരമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 15ല്‍ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കരയാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് യുഎന്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ സാഹചര്യം ദുരന്തപൂര്‍ണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1…

Read More

ജോര്‍ദാന്‍-ഫലസ്തീന്‍ അതിര്‍ത്തിയില്‍ രണ്ടു ഇസ്രായേലികളെ വെടിവച്ചു കൊന്നു

അമ്മാന്‍: ജോര്‍ദാന്‍-ഫലസ്തീന്‍ അതിര്‍ത്തിയില്‍ രണ്ടു ഇസ്രായേലികളെ വെടിവച്ചു കൊന്ന. കിങ് ഹുസൈന്‍ പാലത്തിന് സമീപമാണ് ആക്രമണം നടന്നത്. 20ഉം 60ഉം വയസ് പ്രായമുള്ള രണ്ട് ജൂതന്‍മാരാണ് കൊല്ലപ്പെട്ടത്. ജോര്‍ദാനില്‍ നിന്നും ട്രക്കുമായി എത്തിയ ഒരാളാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിനിടെ ജോര്‍ദാനിയുടെ തോക്ക് ജാമായെന്നും പിന്നീട് കത്തികൊണ്ട് കുത്തിയെന്നും ചില റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. വെസ്റ്റ് ബാങ്കില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യമാണ് കിങ് ഹുസൈന്‍ പാലത്തിന് സമീപത്തെ അതിര്‍ത്തി നിയന്ത്രിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല….

Read More

ഗസ സിറ്റിയില്‍ അധിനിവേശത്തിന് എത്തിയ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു.

ഗസ്സ :ഫലസ്തീനിലെ ഗസ സിറ്റിയില്‍ അധിനിവേശത്തിന് എത്തിയ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ട. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇസ്രായേലി സൈന്യത്തിന്റെ ഹംവി കുഴിംബോബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷിത കേന്ദ്രമെന്ന് കരുതിയ പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, അല്‍ സയ്ത്തൂന്‍ പ്രദേശത്ത് ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്ക് തകര്‍ത്തതായി ഫലസ്തീനിയന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ സായുധവിഭാഗമായ അല്‍ മുജാഹീദീന്‍ ബ്രിഗേഡ്‌സ് അറിയിച്ചു. സഈര്‍ എന്ന സ്‌ഫോടകവസ്തുവാണ് ഇതിന് ഉപയോഗിച്ചത്. തെക്കന്‍ ഗസയില്‍ ഇസ്രായേലി സൈന്യത്തിന്…

Read More