AI girlfriend

പശു സംരക്ഷനായി അവകാശപ്പെടുന്ന ബിജെപി നേതാവും മുൻഎംഎല്‍എ യുമായ സംഗീത് സോം മാംസ വില്‍പ്പനക്കമ്പനിയുടെ ഡയറക്ടർ

ലഖ്‌നോ: പശുസംരക്ഷന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപി നേതാവും മുൻഎംഎല്‍എ യുമായ സംഗീത് സോം മാംസ വില്‍പ്പനക്കമ്പനിയുടെ ഡയറക്ടറാണെന്ന വെളിപ്പെടുത്തല്‍. സര്‍ധാനയില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയായ അതുല്‍ പ്രധാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊയിന്‍ ഖുറേശി എന്നയാള്‍ നടത്തുന്ന മാംസവില്‍പ്പന കമ്പനിയുടെ ഡയറക്ടറാണ് സംഗീത് സോമെന്ന് രേഖകള്‍ പ്രകാരമാണ് അതുല്‍ പ്രധാന്‍ വെളിപ്പെടുത്തിയത്. മാംസവില്‍പ്പനയ്ക്ക് പിന്നാലെ മദ്യ ഫാക്ടറിയും സംഗീത് സോമിനുണ്ട്. സംഗീത് സോമിന് സര്‍ക്കാര്‍ സുരക്ഷ നല്‍കിയതിനെയും അതുല്‍ പ്രധാന്‍ വിമര്‍ശിച്ചു. കഴിഞ്ഞ 11 വര്‍ഷമായി…

Read More

നമസ്‌ക്കരിച്ച് മടങ്ങവെ കുത്തേറ്റ മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ലാ പട്ടേല്‍ മരിച്ചു.

മുംബൈ:അകോള ജില്ലയിലെ പള്ളിക്കരികില്‍ വെച്ച് നമസ്‌ക്കരിച്ച് മടങ്ങവെ കുത്തേറ്റ മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ലാ പട്ടേല്‍ ചികിത്സയിലിരിക്കെ മരിച്ചു അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു സംഭവം. അകോട്ട് താലൂക്കിലെ മൊഹാലയിലെ ഒരു പള്ളിയില്‍ നിന്നും നമസ്‌ക്കരിച്ച് മടങ്ങവെ പഴയ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ മൂര്‍ച്ചയുള്ള ആയുധം വെച്ച് പട്ടേലിനെ അക്രമിച്ച് കഴുത്തിനും നെഞ്ചിനും പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അകോളയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും…

Read More

വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നതായിരുന്നില്ല ഇന്ത്യയുടെ പാരമ്പര്യംപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നതായിരുന്നില്ല ഇന്ത്യയുടെ പാരമ്പര്മെന്നും ഇവര്‍ക്കൊക്കെ തലകുനിച്ചാണല്ലോ ശീലമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിരോധം, വ്യവസായം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി മോദി തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘സര്‍… ദയവായി എനിക്ക് നിങ്ങളെ ഒന്ന് കാണാന്‍ കഴിയുമോ’യെന്ന് മോദി ചോദിച്ചു; വെളിപ്പെടുത്തലുമായി ട്രംപ് ‘നരേന്ദര്‍ സറണ്ടര്‍’ എന്ന്…

Read More

ഡല്‍ഹിയിൽ ബുൾഡോസർ രാജ്, തുർക്ക് മാൻ ഗേറ്റില്‍ അർദ്ധ രാത്രിയില്‍ ഒഴിപ്പിക്കല്‍.17 ബുള്‍ഡോസറുകള്‍ ആണ് പൊളിച്ചു നീക്കാൻ എത്തിയത്

ന്യൂഡെൽഹി:ഡല്‍ഹി തുർക്ക് മാൻ ഗേറ്റില്‍ അർദ്ധ രാത്രിയില്‍ ഒഴിപ്പിക്കല്‍.17 ബുള്‍ഡോസറുകള്‍ ആണ് പൊളിച്ചു നീക്കാൻ എത്തിയസഥലത്ത് സംഘർഷാവസ്ഥ. കല്ലേറില്‍ അഞ്ച് പോലീസുകാർക്ക് പരുക്ക്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗമാണ് രാത്രിയില്‍ ഒഴിപ്പിച്ചത്. പ്രതിഷേധക്കാർക്കിടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകള്‍ ഉപയോഗിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ്  നടപടി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് ഒഴിപ്പിക്കല്‍ നടപടിയുമായി പൊലീസും അധികൃതരും എത്തിയത്. കെട്ടിങ്ങള്‍ പൂർണമായി പൊളിച്ച്‌ മാറ്റുകയായിരുന്നു. പ്രദേശത്ത് വലിയ പൊലീസ്…

Read More

ബീഫ് ഇറച്ചി കയറ്റു മതിയിൽ ഉത്തർ പ്രദേശ് ഒന്നാം സ്ഥാനത്തും ഇന്ത്യ ലോക വിപണിയിൽ രണ്ടാം സ്ഥാനത്തും

ന്യൂഡെൽഹി: ബീഫ് ഇറച്ചിയുടെ പേരിൽ ആർക്കൂട്ടക്കൊല നടത്തുന്ന ഉത്തരേന്ത്യ ബീഫ് കയറ്റു മതിയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യ ലോക വിപണിയിൽ രണ്ടാ സ്ഥാനത്തുമെന്ന് കണക്കുകൾ പറയുന്നു. കേന്ദ്ര സർക്കാർ പുറത്തു വിട്ട കണക്കുപ്രകാരം കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കയാണ്. ലോക വിപണിയിലേക്ക് ഏറ്റവും കൂടുതൽ പാൽ ഉൽപന്നങ്ങളും ഇറച്ചിയും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ ഉണ്ട്. ആഗോളവിപണിയിൽ താരിഫുകളും മറ്റു വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെങ്കിലും…

Read More

എസ്ഐആർ ഹിയറിങ്ങിന് ഹാജരാകണം; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരനും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് ഹാജരാകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കൊൽക്കത്തയിലെ ജാദവ്പൂരിലെ സ്കൂളിൽ തിങ്കളാഴ്ച ഹാജരാകാൻ ആണ് നിർദേശം. എന്യൂമറേഷൻ ഫോമുകളിലെ തിരുത്തുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹിയറിങ്. വിജയ് ഹസാരെ ട്രോഫിക്കായി രാജ്‌കോട്ടിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഷമി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അറിയിച്ചു. റാഷ്‌ബെഹാരി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ (കെഎംസി) വാർഡ് നമ്പർ 93-ലാണ് ഷാമി വോട്ടറായി പേര് ചേർത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ അംരോഹയിലാണ് ജനിച്ചതെങ്കിലും,…

Read More

ഡൽഹി കലാപ ​ഗൂഢാലോച നക്കേസിൽ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി.

ന്യൂഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ത് വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നൽകാനാവില്ലെന്ന് പറഞ്ഞ്. വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള മാനദണ്ഡമോ കാരണമോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നടപടികളിലെ കാലതാമസം ഒരിക്കലും ജാമ്യത്തെ ന്യായീകരിക്കില്ലെന്നും കോടതി പറ‍ഞ്ഞു. ജാമ്യത്തിനായി എല്ലാ വ്യക്തികളെയും ഒരുപോലെ പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി. ‘വിചാരണ വൈകുന്നതിന്റെ ആനുകൂല്യം ഇരുവർക്കും നൽകാനാവില്ല. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരായ ആരോപണങ്ങളിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ…

Read More

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയിൽ വിധി ഇന്ന്.

ന്യൂഡൽഹി:വിചാരണ കൂടാതെ യു.എ. പി.എ ചുമത്തി അഞ്ച് വർഷമായി ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയിൽ വിധി ഇന്ന് സുപ്രിം കോടതിയിലെ ജഡ്ഡ്‌ജിമാരായ അരവിന്ദ് കുമാർ ,എൻ .വി .അൻജാരിയാ അടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത് . രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം . ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവർ അഞ്ച് വര്ഷത്തിലധികമായി ജയിലിലാണ്. ഡൽഹി ജെൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവർ, ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിം…

Read More

ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾക്ക് പ്രേരിപ്പിച്ച് തീവ്ര ഹിന്ദു സംഘടനകൾ വീടുകളിൽ ആയുധം വിതരണം ചെയ്തു. മോദിയും അമിത് ഷായും മൗനത്തിൽ

ഡല്‍ഹി: ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾക്ക് പ്രേരിപ്പിച്ച് തീവ്ര ഹിന്ദു സംഘടനകൾ വീടുകളിൽ ആയുധം വിതരണ ചെയ്തതിനെ തുടർന്ന് ബജ്‌റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ സംഘടനകളിലെ അംഗങ്ങൾ നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ആക്രമിക്കുന്നുവെന്നാണ് പരാതി. ഛത്തീസ് ഗഢിലും യു.പിയിലുമാണ് ആക്രമണങ്ങൾ ഏറെയും നടന്നത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ വീടുകളിൽ ആയുധം വിതരണം ചെയ്തതോടെയാണ് ഹിന്ദു രക്ഷാ ദളിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. വാൾ , മഴു തുടങ്ങിയ മാരകായുധങ്ങളാണ് മുദ്രാവാക്യം മുഴക്കികൊണ്ട് വിതരണം ചെയ്തത്…

Read More

ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഇരയുടെ ഭര്‍ത്താവിനെ തീകൊളുത്തി പ്രതി.

മുംബൈ:ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഇരയുടെ ഭര്‍ത്താവിനെ തീകൊളുത്തി പ്രതി മഹാരാഷ്ട്രയിലെ നംദേഡ് ജില്ലയിലെ ബെന്‍ദ്രിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സന്തോഷ് മാധവറാവു ബെൻഡ്രിക്കറാണ് ആക്രമണം നടത്തിയത്. പരാതിയുമായി പൊലീസിനെ സമീപിച്ചതിലുള്ള ദേഷ്യത്തിലായിരുന്നു സന്തോഷ് പിതാവ് മാധവിനും സഹോദരൻ ശിവകുമാറിനുമൊപ്പം എത്തി ആക്രമണം നടത്തിയത്. ഇരയുടെ ഭർത്താവിന് നേരെ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഡിസംബർ 22 നായിരുന്നു യുവതിക്ക് നേരെ സന്തോഷ്…

Read More