AI girlfriend

ബീഹാറിൽ എക്സിറ്റ് പോൾ സർവ്വെഫലം മാറിമറിയുന്നു! ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; ബിജെപി മൂന്നാമത്,എന്‍ഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം|ആക്സിസ് സര്‍വേ

പട്‌ന: ബീഹാറിൽ എക്സിറ്റ്പോൾ ഫലം മാറിമറിയുന്നു.എൻഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം പ്രവചിച്ചിക്കൊണ്ട് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സര്‍വേ ബിജെപി മൂന്നാമതാകുമെന്നാണ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന മറ്റു സര്‍വേ ഫലങ്ങളില്‍ ഭൂരിപക്ഷവും എന്‍ഡിഎയ്ക്ക് കൃത്യമായ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എന്‍ഡിഎക്ക് 121 മുതല്‍ 141 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. മഹാസഖ്യം 98…

Read More

ദീര്‍ഘദൂര ട്രെയ്‌നുകളില്‍ കുളിക്കാൻ ഇനി ചൂട് വെള്ളം തയ്യാർ.

പാലക്കാട്: ദീര്‍ഘദൂര ട്രെയ്‌നുകളില്‍തണുപ്പ് കാലാവസ്ഥയില്‍ കുളിക്കുന്നത് വലിയ പ്രയാസമായിരുന്നു. എന്നാല്‍, ഇനി മുതല്‍ ട്രെയിനില്‍ കുളിക്കാന്‍ ചൂടുവെള്ളം കിട്ടും എന്ന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വന്നിരിക്കുന്നത്. ഘട്ടം ഘട്ടമായാണ ട്രെയ്‌നുകളില്‍ ഈ സൗകര്യം ലഭ്യമാക്കുക. നിലവില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ പോലുള്ളവയുടെ ഫസ്റ്റ് എസി കോച്ചുകളില്‍ ചൂടുവെള്ളം ലഭിക്കും. എന്നാല്‍, ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് മൂലം സാധാരണക്കാര്‍ക്ക് ഇവ അപ്രാപ്യമാണ്. അടുത്ത ഘട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലായിരിക്കും കുളിക്കാന്‍ ചൂടുവെള്ളം ലഭിച്ചു തുടങ്ങുക.ശീതകാല യാത്രികര്‍ക്ക് ഏറെ…

Read More

ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല.

ന്യൂഡൽഹി:ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല സ്ഫോടനത്തിൽ സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർവകലാശാല വിസി ഭൂപീന്ദർ കൗർ ആനന്ദ് പ്രസ്താവനയിലൂടെ അറിയിച്ചു. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു. സർവ്വകലാശാലയിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും ജമ്മുകശ്മീർ പൊലീസിന്റെയും പരിശോധന തുടരുന്നതിനിടെയാണ് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് ഫലാഹ് സർവകലാശാല അറിയിച്ചത്. ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. വിദ്യാർഥികളുടെ പരിശീലനത്തിന് മാത്രമാണ് സർവകലാശാല ലാബുകൾ…

Read More

ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ

ന്യൂഡൽഹി:ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപനൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചെങ്കോട്ടയ്ക്ക് അടുത്ത് സ്ഫോടനം നടന്നയുടൻ നിരവധി ആംബുലൻസുകളിൽ പരിക്കേറ്റവരെ 2 കിലോമീറ്ററിന് ഉള്ളിലുള്ള എൽഎൻജെപി ആശുപത്രിയിലേക്കാണ് എത്തിച്ചത്. ആശുപത്രി നൽകിയ വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ് ചികിത്സയിൽ ഉള്ളത്. രണ്ടു മൃതദേഹങ്ങൾ ഇന്നലെ…

Read More

അതെ, നമ്മെ സംരക്ഷിക്കാൻ ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു’ – മോദിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര.

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടന സംഭവത്തിൽ മോദിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര ആഭ്യന്തര മന്ത്രി വിദ്വേഷമന്ത്രിയാണെന്നും അവർ പറഞ്ഞു. ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയി ഒരു ചായക്കട തുറക്കാമെന്നുമുള്ള പ്രധാനമരന്തി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ചാണ് , കടുത്ത മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ‘അതെ, നമ്മെ സംരക്ഷിക്കാൻ ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു’ മൊയ്ത്ര പറഞ്ഞു….

Read More

ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13; മുഖ്യസൂത്രധാരൻ ഉമർ മുഹമ്മദെന്ന് പൊലീസ്; അമ്മയും സഹോദരങ്ങളും അടക്കം കസ്റ്റഡിയിൽ.

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ പതിമൂന്ന് പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പടക്കം പൊട്ടിയതെന്ന് കരുതി, നോക്കിയപ്പോൾ ആകെ പുകയും കരിഞ്ഞ മണവും; നടുക്കത്തിൽ ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ ഡൽഹിയിലേത് ചാവേർ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച അമോണിയം നൈട്രേറ്റ് ഇതിൻ്റെ…

Read More

ഡൽഹി ഫോടനം; കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന ലഭിച്ചതായി പൊലീസ്.

ന്യൂഡൽഹി :എട്ടുപേരുടെ ജീവനെടുത്ത ഡൽഹി ഹൃദയഭാഗത്തെ സ്ഫോടനത്തിൽ നടുക്കം മാറാതെ രാജ്യം. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന ലഭിച്ചതായി പൊലീസ് സ്ഫോടനത്തിൽ യുഎപിഎ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഫോറൻസിക് സാമ്പിളുകൾ കാത്ത് അന്വേഷണ സംഘം. കാറിന്റെ നിലവിലെ ഉടമ പുൽവാമ സ്വദേശി എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിട്ടതായും തിരക്കേറിയ സ്ഥലത്ത് സ്ഫോടനം…

Read More

ബീഹാര്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടം ഇന്ന്; ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷ.

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന്. ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചെന്ന് ബീഹാര്‍ ഡി.ജി.പി വിനയ് കുമാര്‍ അറിയിച്ചു. ദേശവിരുദ്ധശക്തികളുടെ നീക്കങ്ങള്‍ തടയുന്നതിന് പ്രാദേശികമായി കനത്ത പെട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട് സൂക്ഷ്മ നിരീക്ഷണവും ജാഗ്രതയും പാലിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ബീഹാര്‍ പൊലീസ് നിര്‍ദേശം നല്‍കി. ദല്‍ഹിയിലെ ഭീകരകൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി 122 മണ്ഡലങ്ങളിലേക്കുള്ള…

Read More

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ.

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ.പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി. സൽമാന്റെ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ആർക്കാണ് വിറ്റതെന്നും എന്തുകൊണ്ട് ആർസി ഉടമയുടെ പേര് മാറ്റിയില്ലെന്നും ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. “സ്ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡൽഹി പൊലീസ്. കാർ കടന്നുവന്ന വഴികളിലേതുൾപ്പെടെ…

Read More

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്.

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്.കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ​അതീവഗുരുതരമാണ്. പരിക്കേറ്റവരിൽ 15 പേരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടർന്ന് മേഖലയുടെ സുരക്ഷ എൻഎസ്ജി കമാൻഡോ ഏറ്റെടുത്തു. എൻഐഐ പരിശോധനതുടരുകയാണ്. വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിച്ചെന്ന് പൊലീസ് പറഞ്ഞു. വാഹനം…

Read More