AI girlfriend

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

  പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. ദില്ലി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ…

Read More

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ്

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ സ്ഥിരീകരിച്ചു. ദീപ്‌കെ തന്നെയാണ് എക്‌സ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. രക്തപരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്നും ചികിത്സയിലാണെന്നും ദീപ്‌കെ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവർക്കും ദീപ്‌കെ നന്ദി പറഞ്ഞു. രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം തുടരണം. എല്ലാവരോടും വളരെ നന്ദിയുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അഭിജീത് ദീപ്‌കെ വീഡിയോയിൽ പറഞ്ഞു. ഇന്ന് വൈകിട്ട് സിജെപി പ്രതിനിധികൾ കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ച നടത്തുന്നുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി…

Read More

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ് .

ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ചു മാപ്പ് പറയണം എന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണം എന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്‍റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഘ്പരിവാര്‍ അനുകൂലികളിൽ നിന്നും വിസ്മയക്ക് കടുത്ത സൈബര്‍…

Read More

നീറ്റിലെ ക്രമക്കേട് ; എന്‍ടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:ചോദ്യപേപ്പർ ചോർച്ചയിൽ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാര്‍ഥി സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം പിരിച്ചുവിടല്‍ നേരിട്ട ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്കും ഒരു മാസത്തിനുള്ളില്‍ പൂര്‍ണ അഴിച്ചുപണിക്കും സാധ്യതയുണ്ട്. എന്‍ഡിഎയെ പുനര്‍ രൂപകല്‍പ്പന ചെയ്യുമെന്നാണ് വിവരം. നേരത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു. പകരം നരേഷ് പാല്‍ ഗംഗ്വാറിയ്ക്ക് ചുമതല നല്‍കി. ടി.കെ. അനില്‍ കുമാറാണ്…

Read More

കേന്ദ്രമന്ത്രിമാരും കോക്രോച്ച് ജനതാ പാര്‍ട്ടിയും തമ്മില്‍ നടന്ന ചർച്ച കഴിഞ്ഞു . കേന്ദ്രം പോസിറ്റീവെന്ന് സി.ജെ. പി , ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിലപാട് പറയാന്‍ കേന്ദ്രം നാളെ ഉച്ചയ്ക്ക് രണ്ടര വരെ സമയം തേടി.

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരും കോക്രോച്ച് ജനതാ പാര്‍ട്ടിയും തമ്മില്‍കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസ് അശുതോഷ് റാങ്കെ എന്നിവരാണ് സിജെപിയുടെ പ്രതിനിധികളായി പങ്കെടുത്തത്. കാണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍…

Read More

സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു

ന്യൂഡെൽഹി:നീറ്റ് പരീക്ഷാ പേപ്പർ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചുകേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്. നീണ്ട ചർച്ചകൾക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക്ക് എക്സിലൂടെ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലേ…

Read More

അഹാന സമരക്കാര്‍ക്കൊപ്പം; കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധം, ഉത്തരവാദികളെ വെറുതെ വിടരുത്

ഡല്‍ഹിയിലെ സിജെപി സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളില്‍ പ്രതിഷേധം നടന്നു. രാജ്യത്തിന് പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്. ഒട്ടേറെ സെലിബ്രിറ്റികള്‍ സമരക്കാരെ പിന്തുണച്ചു രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന നിലപാടാണ് എല്ലാവരും പങ്കുവെക്കുന്നത്. അതേസമയം, ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് മകള്‍ അഹാന കൃഷ്ണ. നീതിയുക്തമായ ഒരു സംവിധാനം കുട്ടികള്‍ അര്‍ഹിക്കുന്നുണ്ട് എന്ന് അഹാന അഭിപ്രായപ്പെട്ടു. ‘കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍…

Read More

ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് , ബിൽ ഭരണഘടനാ വിരുദ്ധം’ കോൺഗ്രസ്

ഭോപ്പാൽ :ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ സർക്കാർ.ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന മ ബി.ജെ.പി ഭരണ സംസ്ഥാനമാണ് മധ്യപ്രദേശ്.’ജയ് ശ്രീറാം’ എന്ന മുദ്രാവാക്യത്തോടെയാണ് മുഖ്യമന്ത്രി മോഹൻ യാദവ് ബിൽ ആരംഭിച്ചത്. ഹിന്ദുക്കളുടെ ക്ഷേമത്തിനായി സംസാരിക്കുന്നവർ മാത്രമേ മധ്യപ്രദേശ് ഭരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ആചാരങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കുന്നതിനായി അവരെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഹുഭാര്യത്വം നിരോധിക്കാനും മുത്തലാഖ്, നികാഹ് ഹലാല തുടങ്ങിയ…

Read More

വിദ്യാർഥി പ്രക്ഷോഭത്തിൽ തിളച്ചു മറിഞ്ഞ ഡൽഹിയിൽ പോലീസ് ഭീകരത ; സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം.

ന്യൂഡെൽഹി. വിദ്യാർഥി പ്രക്ഷോഭത്തിൽ തിളച്ചു മറിഞ്ഞ ഡൽഹിയിൽ പോലീസ് ഭീക പൊലീസില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമ പോലും നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിലായിരുന്നു അത്യന്തം നാടകീയ രംഗങ്ങള്‍. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പാര്‍ലമെന്റിന് സമീപം വരെ വന്‍ സംഘര്‍ഷം ഉടലെടുത്തു. പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. റെയ്സീന റോഡില്‍ ബാരിക്കേഡ് മറികടക്കാന്‍…

Read More

പാകിസ്താൻ ആസ്ഥാന മായുള്ള നിരോധിത ത ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെ ന്നാരോപിച്ച് ഗുജറാത്തഎ.ടി.എസ് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. വിവാദമായ രഹസ്യാന്വേഷണ വിഭാഗം പുറപ്പെടുവിച്ച നിയമത്തിന് പിന്നാലെ യാണ് അറസ്റ്റ്.

അഹമ്മദാബാദ്:ഗുജറാത്തിൽ നടപ്പാക്കിയ വിവാദമായ രഹസ്യാന്വേഷണ വിഭാഗം പുറപ്പെടുവിച്ചഅതീവ രഹസ്യമായ SOP(സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ) നിയമത്തിന് പിന്നാലെ പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ്(എ.ടി.എസ്) അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു.ബിലാൽ ആബിദ്‌, മുഹമ്മദ് അയൂബ്, മുഹമ്മദ് പാലൻപുരി, ഷഫിയ റയീസ് മുഖ്തി, മുഹമ്മദ് ഹസൻ കാർഡിയ എന്നിവരാണ് അറസ്റ്റിലായവർ. സിദ്ധ്പൂർ താലൂക്കിലെ ഖാദിയാൽ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ…

Read More