പോലീസുകാരെ അനാവശ്യമായി ഉപദ്രവിച്ചാൽ ആരായാലും നടപടിയുണ്ടാകും; ജാമ്യമില്ലാ വകുപ്പ് പരിശോധിക്കും

തിരുവനന്തപുരം :മാളിൽ വെച്ച് മർദനമേറ്റ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. പോലീസുകാരെ അനാവശ്യമായി ഉപദ്രവിച്ചാൽ നടപടിയുണ്ടാകുമെന്നും മർദനത്തിനിരയായ പോലീസുകാരനെതിരേ നേരത്തേ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് പറഞ്ഞു. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് പല പ്രശ്‌നങ്ങളും സംഭവിക്കാറുണ്ട്. അതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെപോയി അനാവശ്യമായി ഉപദ്രവിച്ചാൽ ആരായാലും നടപടിയുണ്ടാകും. മുൻകാലങ്ങളിൽ നടന്ന സംഭവങ്ങൾ വിശദമായി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…

Read More

ഡ്യൂട്ടിക്കിടെ മദ്യപിച്ച പോലീസു കാർക്ക് സസ്പെൻഷൻ, ചിത്രം പകർ ത്തിയത് പോക്സോ കേസ് പ്രതി

കഴക്കൂട്ടം : ഡ്യൂട്ടിക്കിടെ സ്റ്റേഷനുമുന്നിൽ കാറിലിരുന്ന് പൊലീസുകാരുടെ പരസ്യമദ്യപാനം. ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് സ്റ്റേഷനിൽ ഒപ്പിടാനെത്തിയെ പോക്‌സോ കേസ് പ്രതി.തുടർന്ന് ആറുപേർക്കും സസ്പെൻഷൻ. തിങ്കളാഴ്ച കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്. ഇവരെ നല്ലനടപ്പിന് അയയ്ക്കാനും നിർദ്ദേശിച്ചു. കഴക്കൂട്ടത്തെ ഓ‌ഡിറ്റോറിയത്തിൽ വിവാഹ സൽക്കാരത്തിനു പോകുന്നതിന് മുമ്പായിരുന്നു മദ്യപാനം. മദ്യപാനത്തിനുശേഷം കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ…

Read More

പോലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്.

തിരുവനന്തപുരം :സ്‌പെഷ്യല്‍ ആംഡ് പൊലീസ്  ക്യാംപിലെ പൊലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ഡിവൈഎസ്പി വിജു കുമാറിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കും. ക്യാംപിലെ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന യുവാവിന്റെ കുടുംബത്തിന്റെ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലാണ് പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ പതിനെട്ടിനായിരുന്നു സംഭവം. അതിനു രണ്ടുദിവസം മുൻപേ ആനന്ദ് കൈ ഞരമ്പ് മുറിച്ച്…

Read More

ജാതി അവഹേളനവും മാനസിക പീഡനവും ; ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്‍ കെ കുമാറിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2019 ജൂലൈ 25നാണ് എന്‍ കെ കുമാര്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രന്‍ , സീനിയര്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആസാദ് , എ എസ് ഐ എം റഫീഖ്…

Read More

കെ.എസ്. യു നേതാക്കൾക്ക് കൈവിലങ്ങും മുഖം മൂടിയും ; സി.ഐ ഷാജഹാനെ സ്ഥലം മാറ്റി.

തൃശൂര്‍: കെഎസ്‍യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി സി.ഐ യു.കെ ഷാജഹാനെ സ്ഥലം മാറ്റ. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. മുഖംമൂടി ധരിപ്പിച്ച് കെഎസ്യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയ നടപടിയില്‍ സിഐക്ക് വീഴ്ച പറ്റി എന്നാണ് കണ്ടെത്തല്‍. അച്ചടക്ക നടപടിയുടെ ഭാഗമായാണ് എസ്എച്ച്ഓ സ്ഥാനത്തുനിന്ന് നീക്കിയത്. പുതിയ ചുമതലകള്‍ നല്‍കിയിട്ടില്ല. പ്രവര്‍ത്തകരെ മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് എസ് എച്ച് ഒ ഷാജഹാന്…

Read More

റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎയുടെ ആവശ്യപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്ത. മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ – കെ പി സിദ്ദിഖിനെ ആണ് സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ നാടകം കളിച്ചു എന്ന് കാണിച്ച് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ്‌ എം മാത്യു മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകിയിരുന്നു. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്ന് സിപിഐഎം…

Read More

വളയത്ത് ‘വിഭാകീയതയുടെ വളയം”സംഘർഷം രണ്ട് മത വിഭാഗങ്ങൾ തമ്മിൽ’ എഫ്. ഐ. ആറിൽ വർഗീയ പരാമർശം വളയം സ്റ്റേഷനിലേക്ക് ഇന്ന് യു.ഡി.എഫ് മാർച്ച്

കോഴിക്കോട്:സംഘർഷം പോലീസ് കത്തിക്കുന്നത് എങ്ങനെ എന്നതിൻ്റെ ഉദാഹരണ മായി വളയം സ്റ്റേഷനിലെ എഫ്.ഐ. ആർ .ഒരു സാധാരണ സംഘർഷത്തെ  നാട്ടിലെ കലാപത്തിന് തിരി കൊളുത്തുന്ന രീതിയിൽ വരികൾ എഴുതിച്ചേർത്ത വളയം സ്റ്റേഷനിലെ പോലീസിൻ്റെ മനോഭാവം കേരള പോലീസിൻ്റെ വർഗീയ മുഖമാണെന്ന് വിമർശനം കോഴിക്കോട് വളയം പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടാണ് വിവാദമായത്. പരാതിക്കാരും പ്രതികളും രണ്ടു മതവിഭാഗക്കാരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് നിലപാടിനെതിരെ യുഡിഎഫ് ഇന്ന് വളയം പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ഓണ ദിവസമുണ്ടായ…

Read More

പരാതിയുമായെത്തിയ യുവതിയെ നിരന്തരം മെസേജ് അയച്ചു ശല്യപെടുത്തിയ പോലീസുകാരന് സസ്പെൻഷൻ.

തിരുവല്ല :പരാതിയുമായെത്തിയ യുവതിയെ നിരന്തരം മെസേജ് അയച്ചു ശല്യപെടുത്തിയ പോലീസുകാരന് സസ്പെൻഷ. അടൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സുനിലിനാണ് സസ്‌പെന്‍ഷന്‍. 2022 നവംബറില്‍ തിരുവല്ലയില്‍ വച്ചുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സുനിലിന് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. പിന്നീട് ഇയാൾ വാട്‌സാപ്പിലൂടെ യുവതിക്ക് നിരന്തരം മെസേജ് അയയ്ക്കുകയായിരുന്നുവെന്നാണ് പരാതി. സുനിലിന്റെ ശല്യം മൂലം വലഞ്ഞ യുവതി ഇയാൾക്കെതിരേ തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സുനിലിനെതിരെ കേസ് എടുത്തു. യുവതിയെ നിരന്തരമായി മെസേജ്…

Read More

കുന്ദമംഗലത്തും പോലീസ് മുറ, ദൃശ്യങ്ങൾക്കായി യുവാവ് കാത്തിരിക്കുന്നത് 5 വർഷം.

കോഴിക്കോട്:പൊലീസ് സ്റ്റേഷനിലെ മർദനമുറകൾ വെളിച്ചത്ത് വരുന്നത് ഇരകൾക്ക് ആശ്വാസമാകുന്നു പലരും നീതി പീഠത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. കുന്ദമംഗലത്ത് പോലീസ് മർദ്ദനം നേരിട്ടതിൻ്റെ ദൃശ്യങ്ങൾക്കായി അഞ്ചുവർഷമായി കാത്തിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉബൈദ്. പൊലീസ് മർദനമേറ്റ ഉബൈദിനെ സഹായിക്കാനെത്തിയ പൊതു പ്രവർത്തകനെതിരെ പൊലീസിനെ മർദിച്ചതിനും മറ്റൊരു സ്ത്രീയെ ഉപദ്രവിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. രണ്ട് കേസിലും നിർണായക തെളിവാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെന്നാണ് പരാതിക്കാർ പറയുന്നത്. സഹോദരനും തനിക്കും സദാചാര ഗുണ്ടകളിൽ നിന്ന് മർദനമേറ്റത് പരാതിപ്പെടാനാണ് ഉബൈദ് പതിമംഗലം…

Read More

കുറ്റിക്കാട്ടൂരിൽ ലീഗ് പ്രാദേശിക നേതാവിന് പോലീസ് മർദ്ദനം; പരാതിയിൽ നടപടിയെടുത്തില്ല , പോലീസ് മുറ വീണ്ടും ചർച്ചയാവുന്നു.

കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ മുസ് ലിം യത്തീംഖാനയുമായി ബന്ധപ്പെട്ട് ഉണ്ടായ അവകാശ തർക്കത്തെ തുടർന്ന് പോലീസ് കാവലിൽ നടന്ന അധികാര കൈമാറ്റത്തിനിടയിൽ മുസ് ലിം ലീഗ് പ്രാദേശിക നേതാവ് ചാലിയിറക്കൽ മാമുക്കോയയെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ യാതൊരു നടപടിയുംഎടുത്തില്ലന്ന് ചൂണ്ടിക്കാട്ടി അധികാരികൾക്ക് വീണ്ടും പരാധി നൽകി മാമുക്കോയ . 2023 ഡിസംബർ 23 നാണ് തൊട്ടടുത്ത ബീലൈൻ കമ്പസിൽനിന്നും പിടിച്ചു കൊണ്ടുവന്നു യതീംഖാന കാമ്പസിൽ വെച്ച് മാമുക്കോയയെ പോലിസ് പരസ്യമായി മർദ്ദിച്ചത്. മെഡിക്കൽ കോളേജ് അസി: കമ്മീഷണർ…

Read More