അദീന അൻസലിനെ വിളിച്ചു വരുത്തിയത് കൊല്ലാൻ വേണ്ടി. വിഷം നൽകിയ വിവരം അദീന തന്നെ ബന്ധുക്കളെ അറിയിച്ചു.

കൊച്ചി എറണാകുളം കോതമംഗലത്ത് ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. ലായനിയിൽ വിഷം കൊടുത്ത് കൊന്നു എന്ന് മാത്രമാണ് പ്രതിയായ ചേലാട് സ്വദേശിനി അദീന പൊലീസിന് മൊഴി നൽകിയത്. എന്ത് ലായനി എന്ന് വ്യക്തമാക്കിയിട്ടില്ല. യുവതിയുടെ ചെമ്മീൻ കുത്തിലുള്ള വീട്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അൻസിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.വിഷം വാങ്ങിയതിന്റെയും വീട്ടിൽ സൂക്ഷിച്ചതിന്റെയും തെളിവുകൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു….

Read More

സ്വർണ്ണത്തിനും പണത്തിനും വേണ്ടി യുവതിക്ക് നേരെ ഭർത്താവിൻ്റെ പീഢനം. കേസ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി അജിനെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. അജിനും കുടുംബവും ചേർന്ന് യുവതിയുടെ സ്വർണ്ണം തട്ടിയെടുത്തതായി പരാതി. സ്വർണ്ണം തിരികെ വേണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. ‘ഒരുപാട് പണയ അടവ് എന്റെ പേരിൽ എടുത്ത് വച്ചിട്ടുണ്ട്. സ്വർണ്ണം പണയം വച്ചതിന്റെ പലിശ പോലും അടയ്ക്കാറില്ല. എനിക്ക് ഒരു ഡ്രസ്സ് പോലുമില്ല. ആള് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ്…

Read More

മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചതായി പരാതി

മുക്കം: കാരശ്ശേരിയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചതായി പരാതി. മലാംകുന്നിലെ സുബൈദയുടെ മാലയാണ് മോഷ്ടിച്ചത്. നിസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അവിടെ മുഖം മൂടി ധരിച്ച മോഷ്ട്ടാവ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുളകുപൊടി കണ്ണില്‍ വിതറി മാലപൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാവും സുബൈദയും തമ്മില്‍ പിടിവലിയി ഉണ്ടായി. ഇതിനിടെ സുബൈദക്ക് പരിക്കേറ്റു. സംഭവത്തില്‍ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

നടുക്കുന്ന ക്രൂരത….! എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം ആവശ്യപ്പെട്ടു; മാതാപിതാക്കള്‍ എത്തുംമുന്‍പേ കൊന്നുകത്തിച്ചു

ബംഗളൂരുവില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബുധനാഴ്ച്ച കാണാതായ 13കാരന്റെ മൃതദേഹം കഗ്ഗലിഗ റോഡിനു സമീപത്തെ ആളൊഴിഞ്ഞ മേഖലയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ക്രിസ്റ്റ് സ്കൂള്‍ വിദ്യാര്‍ഥിയായ നിഷ്ചിതിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് കുട്ടി വീട്ടില്‍ നിന്നും ട്യൂഷന്‍ സെന്ററിലേക്ക് പോയത്. ഏഴരയായിട്ടും ട്യൂഷന്‍ കഴിഞ്ഞ് കുട്ടി വീട്ടിലെത്താതായതോടെയാണ് മാതാപിതാക്കള്‍ അധ്യാപികയെ വിളിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് കൃത്യസമയത്തുതന്നെ കുട്ടി തിരിച്ചുപോയെന്ന് അധ്യാപിക മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരച്ചില്‍ നടത്തുന്നതിനിടെ അരിക്കെരെ ഫാമിലി പാര്‍ക്കിനടുത്തുവച്ച്…

Read More

ധർമസ്ഥലയിലെ കുഴിച്ചു മൂടൽ ; നിർണായക കണ്ടെത്തൽ

മംഗളൂരു: നൂറിലേറെ പേരെ കുഴിച്ചു മൂടിയ ധർമസ്ഥലയിലെധ കൂട്ടക്കുഴിമാടത്തിൽ  പരിശോധനയിൽ നിർണായക കണ്ടെത്തൽ.അസ്ഥികൂടത്തിൻ്റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 15 സ്ഥലങ്ങളിൽ ആദ്യത്തെ മൂന്നിടങ്ങളിൽ കഴിഞ്ഞദിവസം നടത്തിയ കുഴിയെടുക്കലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നില്ല. വെളിപ്പെടുത്തൽ പ്രകാരം മൂന്നിടങ്ങളിൽ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന മൂന്നാമത്തെ ദിവസത്തേക്ക് കടത്തിരിക്കുകയാണ്.ആറാമത്തെ പോയിന്‍റില്‍ നിന്നാണ് അസ്ഥിക്കൂടത്തിന്‍റെ ഒരു ഭാഗം കണ്ടെത്തിയത്.എന്നാല്‍ ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ…

Read More

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്.

കാഞ്ഞങ്ങാട് (കാസർഗോഡ്):  15കാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. വിദേശത്തായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 23-ന് ഉച്ചയ്ക്കാണ് പെൺകുട്ടി വീട്ടിൽ വെച്ച് പ്രസവിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മാതാവ് പൊലീസിനോട് വ്യക്തമാക്കിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെയും ജനിച്ച കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയിൽ നിന്നും മൊഴി എടുത്ത ശേഷമാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. നവജാത ശിശുവിന്റെ ഡിഎൻഎ ഫലം പുറത്ത് വരുന്നതിന്…

Read More

ധർമ സ്ഥലയിലെ കുട്ടിയളടക്കം നൂറിലേറെ കുഴിച്ചു മൂടിയ സംഭവം അന്വേഷണം എസ്.ഐ ടി ക്ക്

മംഗളൂരു:ധർമസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം വെള്ളിയാഴ്ച വൈകിട്ട് മംഗളൂരുവിൽ എത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ഡിഐജി എം.എൻ അനുചേത്, വെസ്റ്റേൺ റേഞ്ച് ഐജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. എസ്‌ഐടി പ്രവർത്തനങ്ങൾക്ക് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്. കെട്ടിടം ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെങ്കിലും…

Read More

ജയിൽ ചാടാൻ ഗോവിന്ദഛാമി നടത്തിയുത് കൃത്യമായ ആസൂത്രണം. ഗ്രില്ലിൽ ഉപ്പു തേച്ചു ഗ്രിൽ പൊട്ടിച്ചു . കൂടുതൽ വിവരം പുറത്ത്.

കണ്ണൂർ :ജയിൽ ചാട്ടത്തിന് ഗോവിന്ദ സ്വാമി നടത്തിയത് ദിവസങ്ങൾക്ക് മുമ്പുള്ള ആ സൂത്രണം കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇപ്പോഴിതാ ആ തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. മതില്‍ ചാടുന്നതിന് വേണ്ടി ഗോവിന്ദച്ചാമി ശരീരഭാരംകുറച്ചിരുന്നു. ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി ഏഴരമീറ്റർ ഉയരമുള്ള മതിൽചാടുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം….

Read More

ഗോവിന്ദച്ചാമിക്ക് കമ്പി മുറിക്കാൻ കഴിഞ്ഞത് എങ്ങനെ? അതിസുരക്ഷ ജയിലിൽ ഗുരുതര വീഴ്ച.

കണ്ണൂർ∙  അതി സുരക്ഷ ജയിലിൽ നിന്ന് എങ്ങനെ ഗോവിന്ദച്ചാമി പുറത്ത്യു കടന്നു.ജയിൽചാട്ടത്തിന് പിന്നാലെ ഉയരുന്നത് ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. സെല്ലിനകത്ത്, അതും അതിസുരക്ഷാ ജയിലിൽ  കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെയാണ് ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാൻ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയരുന്നത്. കമ്പി മുറിക്കാൻ ഉപയോഗിച്ച ആയുധം ജയിൽ അധികൃതരിൽനിന്ന് മറച്ചുവച്ചാണ് ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്. വൈകിട്ട് 5 മണിയോടെ ജയിൽപ്പുള്ളികളെ സെല്ലിനുള്ളിലാക്കുന്നതാണ് രീതി. ഇതിനു ശേഷം രാത്രി ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽനിന്ന്  നിന്നിറങ്ങിയ ഗോവിന്ദച്ചാമി വൈകാതെ…

Read More

ഗോവിന്ദച്ചാമി ജയിൽ ചാടി.

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജെയിൽ ചാടി.കണ്ണൂർ സെട്രൽ ജയിലിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കെയുള്ള ഗോവിന്ദച്ചാമിക്ക്…

Read More