തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തിൽ ബിജെപിയുടെ സീല്‍; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്.

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ് പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ഉടനടി നീക്കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. പൊലീസിന്റെ നോട്ടീസ് മഹുവ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍…

Read More

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച യുപി സ്വദേശി ഹരീഷ് റാണ വിട വാങ്ങി

ന്യൂഡൽഹി:രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച യുപി സ്വദേശി ഹരീഷ് റാണ (32) വിട വാങ്ങ. ഡല്‍ഹി എയിംസില്‍ വെച്ചാണ് ഹരീഷ് റാണയുടെ അന്ത്യം. 13 വര്‍ഷമായി കോമയില്‍ കഴിയുകയായിരുന്ന ഹരീഷ് റാണക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ സുപ്രിം കോടതി മാര്‍ച്ച് 11ന് അനുമതി നല്‍കിയിരുന്നു. ഇതോടെ, രാജ്യത്ത് ആദ്യമായി നിഷ്‌ക്രിയ ദയാവധത്തിന് കോടതി വിധിയെ തുടര്‍ന്ന് മാര്‍ച്ച് 16ന് ഹരീഷ് റാണയെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ജീവന്‍ രക്ഷാ ഉപാധികള്‍…

Read More

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്ത എൻഐഎ. ഒരു അമേരിക്കൻ പൗരനും ആറ് യുക്രൈയിൻ പൗരന്മാരുമാണ് അറസ്റ്റിലായത്. ഡ്രോൺ പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർ‌ട്ട്. അറസ്റ്റിലായവരെ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. പ്രതികളെ 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടു അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് യുക്രൈയിൻ പൗരന്മാരെ ലഖ്‌നൗവിൽ നിന്നും മറ്റ് മൂന്ന് പേരെ ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. യൂറോപ്പിൽ നിന്ന് ഡ്രോണുകളും…

Read More

ഗംഗാ നദീതീരത്ത് ഇഫ്താർ നടത്തിയതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

വരാണസി : ഉത്തർ പ്രദേശിലെ വാരണസിയിലെ ഗംഗാ നദീതീരത്ത് ഇഫ്താർ നടത്തിയതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.വാരണസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് സംഭവം നടന്നത്. പുണ്യനദിയായി കരുതപ്പെടുന്ന ഗംഗയുടെ തീരത്ത് മാംസാഹാരം കഴിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ…

Read More

കൂട്ടമായി പ്രാർത്ഥന നടത്തുന്ന ഹിന്ദുക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമോ? വീടുകളിൽ നമസ്കാരം തടഞ്ഞ യു.പി സർക്കാരിനോട് അലഹബാദ് ഹൈക്കോടതി.

അലഹബാദ് : ഉത്തർപ്രദേശിലെ സ്വകാര്യ വസതികളിൽ നമസ്കാരം നടത്തുന്നതിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി സുപ്രധാന ഭരണഘടനാ ചോദ്യങ്ങൾ ഉന്നയിച്ചു. വാദത്തിനിടെ സ്വന്തം വീടുകളിൽ കൂട്ടമായി പ്രാർത്ഥന നടത്തുന്ന ഹിന്ദുക്കൾക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സംഭാൽ ജില്ലയിൽ റംസാൻ സമയത്ത് നമസ്‌കരിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസ് അതുൽ ശ്രീധരനും ജസ്റ്റിസ്…

Read More

ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയം

നയഡെൽഹി:നാല് പതിറ്റാണ്ട് പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയ. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജമാക്കുന്ന പരിഷ്കരിച്ച സംവിധാനം നിലവിൽ വരുന്നതോടെ, ഇപ്പോഴത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സുഗമവും വേഗതയേറിയതുമായ സേവനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദൂരയാത്ര ചെയ്യുന്ന ട്രെയിനുകളുടെ റിസർവ് ടിക്കറ്റുകൾ സ്റ്റേഷനിൽ വന്ന് ബുക്ക് ചെയ്യാനായി നിലവിലുള്ള സോഫ്റ്റ്‌വെയർ വ‌‍‌‌ർഷങ്ങൾ പഴക്കമുള്ളതാണ്. ഇത് പൂർണമായി മാറ്റി പുതിയ…

Read More

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.

നയൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടത്തും. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടന്നേക്കും. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായി…

Read More

എൽപിജി ദുരന്തം; സിലിണ്ടറിന് വേണ്ടി ക്യൂവിൽ നിന്നവർ തളർന്ന് വീണ് യുപിയിലും പഞ്ചാബിലും ഓരോ മരണം

ന്യൂഡൽഹി:എൽപിജി സിലിണ്ടറിന് വേണ്ടി ക്യൂവിൽ നിൽക്കവെ തളർന്ന വീണ് യുപിയിലും പഞ്ചാബിലും ഓരോ മരണംപഞ്ചാബിൽ ബർണാല സ്വദേശിയായ ഭൂഷൺ കുമാർ (60 ) ആണ് ക്യൂവിൽ നിൽക്കവേ ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. ഉത്തർപ്രദേശ് ഫാറൂഖാബാദിൽ 75 കാരനായ മുഖ്‌താർ അൻസാരി പാചകവാത സിലിണ്ടറിന് വേണ്ടി ക്യൂ നിൽക്കവേ തളർന്ന്‌ വീണ് മരിക്കുകയായിരുന്നു. രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകവേ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എൽപിജി സിലിണ്ടറിന് വേണ്ടി വൻ ജനക്കൂട്ടങ്ങൾ ക്യൂ നിൽക്കുന്ന അവസ്ഥ രൂപപ്പെട്ടിരിക്കുന്നു. ഇതേ തുടർന്നാണ്…

Read More

എല്‍പിജി ക്ഷാമം നേരിടാൻ നടപടി, കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് മഹാരാഷ്ട്രയും യുപിയും, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബെ ഹൈക്കോടതി.

ദില്ലി: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബൈ ഹൈകോടതി.നാഗ്പൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കോണ്‍ഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി അവരുടെ സിലിണ്ടർ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ നല്‍കിയ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നും കാട്ടി 6 എല്‍പിജി വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടല്‍. ഈ സ്വകാര്യ കമ്പനിക്ക് ഗാർഹിക സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാനുള്ള നിർദേശം നല്‍കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു….

Read More

ഇന്ത്യയിൽ പാചക വാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാ നങ്ങൾക്ക് നിർദ്ദേശ വുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ പാചക വാതക പ്രതിസന്ധി രൂക്ഷ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം. സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര സെക്രട്ടറി. ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം. കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും. പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ​ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം റീഫണ്ട് നൽകുന്നത് ആലോചനയിലെന്ന് റെയിൽവേ മന്ത്രാലയം….

Read More