വിദ്വേഷവും വർഗീകയതയും; സംഘ് പരിവാർ സഹയാത്രികൻ ടി ജി മോഹൻ ദാസിനെതിരെ ജാമ്യമാല്ലാ വകുപ്പ് ചുമത്തി പോലീസ്
കൊച്ചി:സമൂഹത്തിൽ വർഗീയതയും വിദ്വേഷവും വളത്തുന്ന പ്രസ്താവനകൾ നടത്തുന്ന സംഘ് പരിവാർ സഹയാത്രികൻ ടി ജി മോഹൻ ദാസിനെതിരെ ജാമ്യമാല്ലാ വകുപ്പ് ചുമത്തി പോലീസ
പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ സി.ജെ.പി. സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിലാണ്അറസ്റ്റിലായത് മോഹൻദാസിനെതിരെ ചുമത്തിയത് ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം നാലു കേസുകളാണ്. ബി.എൻ.എസ്. 192 പ്രകാരം കലാപാഹ്വാനം, ബി.എൻ.എസ്. 353(1) ബി പ്രകാരം വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കും വിധം പ്രവർത്തിക്കുക (ജാമ്യം കിട്ടാത്ത കുറ്റമാണ്), ബി.എൻ.എസ്. 79 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുക, കേരളാ പൊലീസ് ആക്ട് പ്രകാരം ക്രമസമാധാനം തകർക്കുന്ന വിധം പെരുമാറുക എന്നീ വകുപ്പുകളാണ് ടി.ജി. മോഹൻദാസിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് രാവിലെയാണ് മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വലിയ തോതിൽ വിമർശനം ഉയർന്നതിന് ശേഷമാണ് മോഹൻദാസിന്റെ അറസ്റ്റ്. അതിനിടെ ടി.ജി. മോഹൻദാസിന്റെ വിദ്വേഷ പ്രസംഗ വീഡിയോ യുട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ പൊലീസ് മെറ്റയ്ക്ക് കത്തയച്ചു. ഇതു സംബന്ധിച്ച സൈബർ തെളിവുകളെല്ലാം പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ഇന്ന് മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുണ്ട്. കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
സംഭവത്തിൽ കേസെടുത്ത് 11-ാം ദിവസമാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ തിരുവനന്തപുരത്തുനിന്നുള്ള സൈബർ പൊലീസ് സംഘം മോഹൻദാസിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ജന്തർമന്തറിലെ സമരക്കാരെ താനായിരുന്നെങ്കിൽ വെടിവയ്ക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സാമൂഹികമാധ്യമം വഴി മോഹൻദാസ് നടത്തിയത്. ജൂലൈ 29-നാണ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. എന്നാൽ നാളിതുവരെ യാതൊരു നടപടിയുമെടുത്തിരുന്നില്ല.
അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ ടി.ജി. മോഹൻദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പൊലീസിന്റെ നീക്കം.

