AI girlfriend

കേരളത്തിൻ്റെ മുഖ്യമന്ത്രി യാരെന്നറിയാൻ കാത്തിരിപ്പിന് ഇന്ന് വിരാമമായേക്കും.

ന്യൂഡെൽഹി: തിരക്കിട്ട ചർച്ചകൾക്കും ഗ്രൂപ്പ് പ്രകടനങ്ങൾക്കും നടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി യാരെന്നറിയാൻ കാത്തിരിപ്പിന് ഇന്ന് വിരാമമായേക്കും അടിയന്തര സാഹചര്യം  കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി വേണുഗോപാലിന് മുൻതൂക്കമെന്ന് റിപ്പോര്‍ട്ട്. വർക്കിങ് പ്രസിഡന്റുമാരും കെപിസിസി മുൻ അധ്യക്ഷൻമാരും ഡൽഹിയിൽ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച…

Read More

സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്. വിജയത്തിൻ്റെ എല്ലാ തിളക്കവും നഷ്ടപ്പെടുത്തുന്ന തരത്തിലാണ് ഗ്രൂപ്പ് പോര്പാ ര്‍ട്ടിയിലെ മൂന്ന് പ്രമുഖ നേതാക്കള്‍ പദവിക്കായി രംഗത്തുവന്നതോടെ വലിയ രീതിയിലുള്ള വടംവലിയാണ് ഗ്രൂപ്പുകള്‍ക്കിടയില്‍ നടക്കുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികളായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡില ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം…

Read More

കോൺഗ്രസിൽ ആര് മുഖ്യമന്ത്രി? മുഖ്യ മന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

ന്യൂഡൽഹി: വൻഭൂരിപക്ഷം നേടി വിജയിച്ച കോൺഗ്രസിന്  കേരള ഭരണം നയിക്കാൻ നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയാത്തതിൽ നിരാശരായ അണികൾ ചേരിതിരിഞ് പ്രകടനം നടത്തുന്നതിനിടയിൽ ഇന്ന് മുഖ്യ മന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക് കേരളത്തിൽ ആര് മുഖ്യമന്ത്രിയാവുമെന്നതിൽ എഐസിസി തീരുമാനം വൈകിട്ടോടെയുണ്ടാടവുമെന്ന് സൂചന. കേരളത്തിലെ സ്ഥിതിഗതികൾ രൂക്ഷമെന്ന് നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചു. ഖാർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ചയിൽ കേരളത്തിലെ നേതാക്കളെ വിളിച്ച് വരുത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന്…

Read More

പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ 14 കാരന്റ മരണത്തിൽ അധ്യാപകനെതിരെ കുടുംംബം

പെരിന്തൽമണ്ണ :പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ 14 കാരന്റ മരണത്തിൽ അധ്യാപകനെതിരെ കുടുംംബ. എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസ് ജീവനൊടുക്കിയതിൽഅധ്യാപകർക്കെതിരെ കുടുംബം. അധ്യാപിക അനാവശ്യമായി അപമാനിച്ചതായും, സ്കൂൾ മാറാൻ ടിസി ആവശ്യപെട്ടപ്പോൾ നൽകാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കുടുംബം ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിലും പരാതി നൽകി. മെയ്എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസിന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കുട്ടിയെ മറ്റു കുട്ടികൾക്ക് മുന്നിൽ വെച്ച് അധ്യാപിക അപമാനിച്ചിരുന്നതായും. അധ്യാപകരുടെ നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ…

Read More

ഇന്ദിരാ ഗ്യാരണ്ടി തുടങ്ങി : കെ.എസ്. ആർ ടി സിയിൽ ജെൻഡർ കണക്കെടുപ്പ് നാളെ മുതൽ

കോഴിക്കോട്:യുഡിഎഫ് സർക്കാരിന്റെ പ്രമുഖ വാഗ്ദാനമായ വനിതകൾക്കുള്ള സൗജന്യ ബസ് യാത്ര ‘ഇന്ദിര ഗ്യാരണ്ടി’ യാഥാർത്ഥ്യമാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കൃത്യമായി കണക്കാക്കുന്നതിനായി വനിതാ യാത്രക്കാരുടെ വിവരശേഖരണം ആരംഭിക്കാൻ തീരുമാനമായി. ഇതിനായി നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ പുതിയ ടിക്കറ്റിംഗ് രീതി നിലവിൽ വരും. കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ (ETM) പ്രത്യേകം രേഖപ്പെടുത്തുന്ന രീതിയാണിത്. കെഎസ്ആർടിസി എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ മാറ്റം….

Read More

പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടു ണ്ടാക്കുന്ന ഒന്നും നേതാക്ക ളുടേയും പ്രവർത്ത കരുടേയും ഭാഗത്ത് നിന്നുണ്ടാകരുത് – വി.ഡി സതീഷൻ

കോഴിക്കോട് : എ. ഐ. സി. സി. ചർച്ച പുരോഗമിക്കുന്നതിനിടെ ചേരി തിരിഞുള്ള പ്രവർത്തകരുടെ പ്രകടനത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റിൽ  അഭ്യർഥനയുമായി വി.ഡി സതീഷൻ പോസ്റ്റിൻ്റെ പൂർണ്ണ രൂപം 102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു. നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും…

Read More

വീട്ടിലെത്തിയ അതിഥി ചില്ലക്കാരനല്ല, 8 അടി നീളം 16 കിലോ തൂക്കം.

ബന്തടുക്ക: കേരളത്തെ പാമ്പു ഭീതിയിൽ നിർത്തുന്ന വാർത്തകൾക്കിടയിൽ അതൊക്കെ ചീള് എന്ന നിലയിൽ അടുക്കളയിലെത്തിയ അതിഥി ചില്ലറക്കാരനല്ല. വീട്ടിലെത്തിയത് 8 അടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക് 16 കിലോയോള ഭാരമുണ്ട്. മാണിമൂല ബന്തടുക്കയിലെ പി.കെ.ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അടുക്കളയിൽ നിലത്ത് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്. അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. പാമ്പിനെ കണ്ടു വീട്ടുകാർ പരിഭ്രാന്തരാവുകയും വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ബോവിക്കാനത്തുU നിന്ന് വനംവകുപ്പ് റാപിഡ് റെസ്പോൺസ്…

Read More

കുഴൽ നാടൻ പറഞ്ഞു കുടുങ്ങി : ലിഗിനെ വിമർശിച്ചിട്ടില്ല, അനുനയശ്രമവുമായി മാത്യു കുഴൽനാടൻ.

കൊച്ചി:യൂത്ത് ലീഗ് പ്രതിഷേധത്തിന് പിന്നാലെ അനുനയശ്രമവുമായി മാത്യു കുഴൽനാടൻ.ലീഗ് നേതാക്കളെ കുഴൽനാടൻ ബന്ധപ്പെട്ടു. ലീഗിനെ വിമർശിച്ചിട്ടില്ലെന്നും, തൻ്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് കുഴൽ നാടന്റെ വിശദീകരണം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെടേണ്ടതില്ലെന്നും, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് ആണെന്നുമായിരുന്നു മാത്യു കുഴൽനാടന്റെ പ്രസ്താവന. രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതാണ് യൂത്ത് ലീഗിന്റെ പ്രതിഷേധത്തിന് കാരണം. പിന്നാലെ കുഴൽനാടൻ്റെ കോലം കത്തിച്ചും ഫ്ലക്സ്ബോര്‍ഡ് ഉയര്‍ത്തിയും യൂത്ത്ലീഗ് പ്രതിഷേധിച്ചു.   കണ്ണൂര്‍ ഇരിക്കൂറിലാണ്…

Read More

മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെ നിലപാട് കടുപ്പിച്ച് സതീശൻ , സതീശനു വേണ്ടി നാടെങ്ങും പ്രകടനം

തിരുവനന്തപുരം:കോൺഗ്രസ് ഹൈകമാണ്ട് നെ കാണാൻ ഗ്രൂപ്പ് നേതാക്കളുടെ വൻ നിരക്കിടയിലും മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് സതീശ ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്ന് സതീശൻ പറഞ്ഞു. നേതാവിന് കാഴ്ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടന ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ജെൻ സിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശന്‍റെ അഭിപ്രായം. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന്…

Read More

ഭരണം മാറി മഹേഷിൻ്റെ പശു മുസ്തഫയുടെ തൊഴുത്തിൽ.

തിരൂർ: ഭരണം മാറി മഹേഷിൻ്റെ പശു മുസ്തഫയുടെ തൊഴുത്തിൽ പന്തയം പാലിക്കാനുള്ളതാണെന്ന് തെളിയിച്ച് മഹേഷ്. തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള കൗതുകകരമായ പന്തയത്തിനൊടുവിൽ വെട്ടം സ്വദേശി മുസ്തഫക്ക് കിട്ടിയത് പശു .സംസ്ഥാന ഭരണമാറ്റത്തെച്ചൊല്ലി സുഹൃത്തുക്കൾക്കിടയിൽ നടന്ന വാശിയേറിയ പന്തയത്തിൽ മുസ്തഫയ്ക്ക് ലഭിച്ചത് 16 ലിറ്റർ പാലു നൽകുന്ന കറവപ്പശുവാണ്. മുസ്ലിം ലീഗ് പ്രവർത്തകനായ കുന്നത്ത് മുസ്തഫയും സിപിഎം ബ്രാഞ്ച് അംഗമായ മഹേഷും തമ്മിലായിരുന്നു ഈ അപൂർവ്വ പന്തയം. ഇരുവരും ക്ഷീരകർഷകർ കൂടിയായതുകൊണ്ടാണ് കറവപ്പശുവിനെ തന്നെ പന്തയവസ്തുവായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് തുടർഭരണം…

Read More