അബൂദബിയിൽ മിസൈൽ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.

അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശ കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ഇതോടെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നേരത്തെ ഉണ്ടായ ആക്രമണങ്ങളിൽ യുഎഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറുപേർ കൊല്ലപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു….

Read More

ഖാർഗ് ദ്വീപിലെ യുഎസ് ബോംബാക്രമണത്തിന് തിരിച്ചടി ; യുഎഇക്കകത്തുള്ള അമേരിക്കൻ ഒളിത്താവളങ്ങൾ അക്രമിക്കുമെന്ന് ഇറാൻ

ടെഹ്റാൻ :ഖാർഗ് ദ്വീപിലെ യുഎസ് ബോംബാക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇറാൻ യുഎഇക്കകത്തുള്ള അമേരിക്കൻ ഒളിത്താവളങ്ങൾ അക്രമിക്കും.ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെ ഉത്ഭവം യുഎഇയിലുള്ള റാസൽഖൈമയിൽ നിന്നാണെന്ന് ഇറാൻ പറഞ്ഞു. അതിനാൽ യുഎഇയിൽ ഉടനീളം അമേരിക്കൻ സൈനികർ ഒളിത്താവളങ്ങൾ ആയി ഉപയോഗിക്കുന്ന സ്ഥലങ്ങൾ ആക്രമിക്കുമെന്നാണ് ഇറാൻ നിലപാട്. യുഎഇ പൗരന്മാരോടും സാധാരണക്കാരോടും അമേരിക്കൻ ഒളിത്താവളത്തിൽ നിന്നകന്ന് നിൽക്കാൻ ഇറാൻ വിപ്ലവ ഗാർഡ് ആവശ്യപ്പെട്ടു. ഇതോടെ കേവലം അമേരിക്കൻ ബേസുകൾക്കെതിരെ ആക്രമണം എന്നത് മാറ്റി എമിറേറ്റ്സിൽ അമേരിക്കൻ സൈനികർ ഒളിക്കാൻ…

Read More

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത്:കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഉണ്ടായതായി സിവിൽ ഏവിയേഷൻ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചെങ്കിലും ആളപായമോ മറ്റ് ഗുരുതരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ നിലവിലുള്ള അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം വിവിധ സർക്കാർ ഏജൻസികൾ ഏകോപിതമായി ഇടപെട്ടതായും അധികൃതർ വ്യക്തമാക്കി. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികൾ തുടരുകയാണ്. കുവൈത്തിലെ സിവിൽ വ്യോമഗതാഗതത്തിന്‍റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും…

Read More

ലോകത്തെ ഞെട്ടിച്ച് ട്രംപ്, ‘ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും’, സൈനിക ബലത്തിൽ തുറക്കുമെന്നും യുഎസ് പ്രസിഡന്‍റ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി

വാഷിംഗ്ടൺ:പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അടച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നിർണ്ണായക നീക്കത്തിനായി യുകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സൈനിക സഹായവും തേടിയിട്ടുണ്ട്. ട്രംപിന്റെ ഈ പ്രഖ്യാപനം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിക്കുകയും ലോകത്തെ ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട് വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് പ്രവർത്തനം നിലച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യാന്തര ഇന്ധനനീക്കത്തിന് നിർണ്ണായകമായ ഈ പാത തുറക്കുന്നതിനായി യു…

Read More

ഇറാനിലെ എണ്ണപ്പാടങ്ങളുള്ള ഖാര്‍ഗ് ദ്വീപില്‍ കനത്ത ബോംബാക്രമണം നടത്തി യുഎസ്.

ടെഹ്റാൻ : 15 ദിവസം പിന്നിട്ട യുദസ് ത്തിൻ്റെ ഗതി മാറുന്നു.ഇറാനിലെ എണ്ണപ്പാടങ്ങളുള്ള ഖാര്‍ഗ് ദ്വീപില്‍ കനത്ത ബോംബാക്രമണം നടത്തി യുഎസ് ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്. ഖാര്‍ഗ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ‘മര്യാദയുടെ ഭാഗമായി’ ഇപ്പോള്‍ എണ്ണ കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ എണ്ണ കേന്ദ്രങ്ങളിലും ബോംബിടുമെന്ന്…

Read More

ഇസ്രായേലിലെ മൊസാദിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർ അടങ്ങുന്ന ചാര ശൃംഖലയെ ബഹറൈൻ പിടികൂടിയതായി റിപ്പോർട്ട്

മനാമ:ഇസ്രായേലിലെ മൊസാദിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർ അടങ്ങുന്ന ചാര ശൃംഖലയെ ബഹറൈൻ പിടികൂടിയതായ ടെക് ടൈംസ് റിപ്പോർട്ട് എപ്പിക് ഫ്യൂറി സംഘർഷത്തിനിടെ ബഹ്‌റൈന്റെ സമുദ്ര സുരക്ഷയെക്കുറിച്ചും പ്രാദേശിക സഖ്യകക്ഷികളുമായുള്ള സൈനിക ഏകോപനത്തെക്കുറിച്ചും സെൻസിറ്റീവ് ഇന്റലിജൻസ് രഹസ്യങ്ങൾ ഇവർ ശേഖരിച്ചതായി കണ്ടെത്തി. കുറ്റങ്ങളുടെ കാഠിന്യം കണക്കിലെടുത്ത് പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാധ്യത വളരെ കൂടുതലാണ്. രാജ്യത്തിന്റെ ഉയർന്ന സുരക്ഷയെയും പേർഷ്യൻ ഗൾഫിലെ അതിന്റെ സ്ഥിരതയെയും തന്ത്രപരമായ സ്ഥാനത്തെയും അപകടത്തിലാക്കുന്ന താണ് നടപടി . ഇത്തരത്തിൽ ഉയർന്ന തലത്തിലുള്ള…

Read More

അമേരിക്കൻ യുദ്ധ വിമാനം തകർത്തു. വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു.

ടെഹ്റാൻ :ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. യുഎസ് വിമാന കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ യുഎസ് വിമാനവും തകര്‍ന്നുവീണു. ആര്‍ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് ഇറാഖിന്റെ ചില ഭാഗങ്ങളിലേക്ക് തകര്‍ന്നുവീണത്. ഇര്‍ബിലിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണം ഇറാനിലെ ആറായിരം കേന്ദ്രങ്ങളില്‍ ആക്രമണം…

Read More

ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളെ അനുഗമിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം തയ്യാറല്ല- യു.എസ്

വാഷിംഗ്ടൺ/ ടെഹ്റാൻ :ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തന്റെ വധിക്കപ്പെട്ട പിതാവ് അലി ഖമേനിയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി നടത്തിയ പ്രസ്താവനയിൽ യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഇറാൻ തന്ത്രപ്രധാനമായ ജലപാത തടയുന്നത് തുടരുന്നതിനാൽ, ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളെ അനുഗമിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം തയ്യാറല്എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്…

Read More

ഇറാൻ-അമേരിക്ക സംഘർഷം: വെടിനിർത്തലിന് മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ, ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ ആക്രമണ മുണ്ടായാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല.

ഇറാൻ-അമേരിക്ക സംഘർഷം: വെടിനിർത്തലിന് മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ ഇറാന്റെ തുറമുഖങ്ങൾക്കോ സാമ്പത്തിക കേന്ദ്രങ്ങൾക്കോ നേരെ ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല ടെഹ്റാൻ | അമേരിക്കയും ഇസ്റാഈലും തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് സമാധാനത്തിനുള്ള വ്യവസ്ഥകളെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. റഷ്യൻ,…

Read More

ഇന്ത്യൻ എണ്ണ കപ്പലിന് അനുമതി: ഹോർമുസ് കടലിടുക്ക് കടന്ന് എണ്ണ ഇന്ത്യയിലെത്തി

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് നിലച്ച എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ‘ഷെൻലോങ്’ എന്ന ടാങ്കർ ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈ തുറമുഖത്തെത്തി. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യയിലെത്തുന്ന ആദ്യ എണ്ണക്കപ്പലാണിത്. 1.35 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത എണ്ണയാണ് കപ്പലിലുള്ളത്. ലൈബീരിയൻ പതാകയുള്ള ഈ കപ്പൽ മാർച്ച് ഒന്നിനാണ് സൗദിയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് യാത്ര തിരിച്ചത്. കപ്പലിന്റെ ക്യാപ്റ്റൻ…

Read More