140 കിലോമീറ്റർ വേഗതയുമായി ബൈക്കിൽ വ്ലോഗറുടെ പ്രകടനം, അപകടത്തിൽ തല വേർപ്പെട്ടു.

സൂറത്ത് :ഹെൽമറ്റ് ധരിക്കാതെ അമിതവേഗതയിൽ ബൈക്കോടിക്കുന്നതിനിടെ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ (18) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തല വേർപ്പെട്ട നിലയിലാണ് പ്രിൻസിന്റെ ശരീരം കണ്ടെത്തിയത്. ഗുജറാത്ത് സൂറത്തിലെ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ മണിക്കൂറിൽ 140 കി.മീ. വേഗത്തിൽ പ്രിൻസ് ബൈക്ക് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ വീഴുകയായിരുന്നു. വീണിടത്തു നിന്ന് 100 മീറ്ററോളം നിരങ്ങി…

Read More

വർഗീയത ആളി കത്തിക്കാൻ ശ്രമിച്ച ഹൽദ്വാനിയിലെ സംഘ് പരിവാർ പ്രവർത്തകരുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടക്കാൻ സഹായിച്ച സി.സി. ടി.വി. ദൃശ്യങ്ങൾ

ഹൽദ്വാനി: (ഉത്തര ഖണ്ഡ്) വർഗീയത ആളി കത്തിക്കാൻ ശ്രമിച്ച ഹൽദ്വാനിയിലെ സംഘ് പരിവാർ പ്രവർത്തകരുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടക്കാൻ സഹായിച്ച സി.സി. ടി.വി. ദൃശ്യങ്ങ നാടിനെ രക്ഷിച്ചു. ബൻഭൂൽപുരയിലെ ഉജലേശ്വർ ക്ഷേത്രത്തിന് സമീപം ഒരു നവജാത പശുക്കിടാവിന്റെ ജഡം കണ്ടെത്തിയതിനെത്തുടർന്ന് വ്യാപിച്ച വിദ്വേഷ പ്രചരണം വർഗീയ ചേരി തിരിവിലേക്ക് വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് അധികൃതർ തകർത്തത്. ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ മുസ്ലീങ്ങൾ മൃഗത്തെ അറുത്തതായി ഹിന്ദുത്വരും ഒരു പ്രാദേശിക ബിജെപി പ്രവർത്തകനും പെട്ടെന്ന് ആരോപിക്കുകയായിരുന്നു. ഇത് പ്രതികാര…

Read More

പൗരൻ്റെ മേൽ അദൃശ്യ നിരീക്ഷണമോ? സഞ്ചാർ സാരഥി ആപ്പിനെതിരെ വിമര്‍ശനം ശക്തമാവുന്നു.

ന്യൂഡൽഹി:ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ വിമർശനം. മൊബൈൽ മോഷണവും തട്ടിപ്പും തടയാനാണ് ആപ്പെങ്കിലും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി ആരോപിച്ചു. ആഗോള ഫോൺ നിർമ്മാതാക്കളും ഈ നീക്കത്തെ എതിർത്തേക്കാം. മുബൈ: ഇന്ത്യയില്‍ വില്‍ക്കുന്ന മുഴുവന്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ വിമര്‍ശനം. ആപ്പിള്‍,സാംസങ്, ഷവോമിതുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സഞ്ചാര്‍ സാഥി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശം കേന്ദ്രം…

Read More

ആര്‍.എസ്.എസ് മന്ദിരത്തിനുള്ള പാര്‍ക്കിങ്ങിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു മാറ്റി.

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ആര്‍.എസ്.എസ് മന്ദിരത്തിനുള്ള പാര്‍ക്കിങ്ങിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്ര പൊളിച്ചതായി ആരോപണം. ജണ്ഡേവാലയിലെ ഗോരഖ്‌നാഥ് ക്ഷേത്രമാണ് ബി.ജെ.പി ഭരിക്കുന്ന ദല്‍ഹി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. എ.ബി.പി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശവാസികളിലൊരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതോടെ വന്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. ആര്‍.എസ്.എസിന് കോടിക്കണക്കിന് വിലമതിക്കുന്ന ആസ്ഥാന മന്ദിരമുണ്ടാക്കാം. കുഴപ്പമില്ല. എന്നാല്‍ അവര്‍ പാര്‍ക്കിങ്ങിനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രം പൊളിച്ചുമാറ്റുകയാണ്. അങ്ങനെ ആ ഭൂമി…

Read More

വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ളവര്‍ നല്‍കാനുള്ളത് 58000 കോടിരൂപ; വെളിപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി :വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നെടുത്ത വായ്പ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മുതലും പലിശയും ഉള്‍പ്പടെ 58000 കോടി രൂപയുടെ കുടിശ്ശികയാണ് ഈ സാമ്പത്തിക കുറ്റവാളികള്‍ക്കുള്ളത്. ആസ്തികള്‍ കണ്ടുകെട്ടിയും ലേല നടപടികളിലൂടെയും ബാങ്കുകള്‍ ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടിക്കിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ…

Read More

വഖഫ് രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകാനാവില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി.

ന്യൂഡൽഹി | വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വഖഫ് (ഭേദഗതി) നിയമം, 2025 ലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമയപരിധി നീട്ടിനൽകുന്നതിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വഖഫ് (ഭേദഗതി) നിയമ പ്രകാരമുള്ള നിർബന്ധിത രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകണമെന്ന അപേക്ഷ തള്ളിയാണ് കോടതി നടപടി. ഈ ആഴ്ച അവസാനത്തോടെ രജിസ്ട്രേഷന് നൽകിയ ആറുമാസത്തെ സമയപരിധി…

Read More

അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം. ഈ ജോലി പൂർത്തിയാക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല. മൊബൈലിൽ വീഡിയോ ചിത്രീകരിച്ച് ബി.എൽ ഒ ആത്മഹത്യ ചെയ്തു.

ലഖ്നോ:എസ്. ഐ ആർ സമ്മർദ്ദം, ആത്മഹത്യ തുടർന്ന് ബി.എൽ .ഒമാർ .ജോലി സമ്മർദം താങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് യു.പിയിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു. വോട്ടർ പട്ടികയുടെ തീവ്രപരിഷ്‍കരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മൊബൈലിൽ വീഡിയോ ചിത്രീകരിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. യു.പിയിലെ മൊറാദാബാദ് സ്വദേശിയായ സർവേഷ് സിങാണ് മരിച്ചത്. ഇയാൾ സമീപത്തെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു.ഒക്ടോബർ ഏഴിനാണ് ഇയാളെ ബി.എൽ.ഒയായി നിയമിച്ചത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിൽ സർവേഷ് ഭാഗമാകുന്നത്. ആത്മഹത്യ…

Read More

എസ്. ഐ. ആർ;. പ്രക്ഷുപ്തമായി ലോക സഭ.

ന്യൂഡൽഹി: ലോക സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം എസ്‌ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭയിൽ മുൻ ഉപരാഷ്ട്രപതിജഗദീപ് ധൻഖഡിന്റെ രാജിയിൽ ഭരണ-പ്രതിപക്ഷം ഏറ്റുമുട്ടി. ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും , പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നുംപാർലമെന്റിൽ നാടകമല്ല കളിക്കേണ്ടതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു. എസ്‌ഐആറിൽ സഭ നിർത്തിവെച്ച ചർച്ചചെയ്യണമെന്ന്…

Read More

ഗാസിയാബാദില്‍ 1996ല്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത മുസ്‌ലിം യുവാവിനെ ഹൈക്കോടതി വെറുതെവിട്ടു. ‘പോലീസ് കസ്റ്റഡിയിലെ കുറ്റസമ്മത മൊഴി തെളിവല്ല’

അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 1996ല്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത മുസ്‌ലിം യുവാവിനെ ഹൈക്കോടതി വെറുതെവിട്ടു.മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇല്യാസിനെയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ വെറുതെവിട്ടത്. കേസില്‍ ഇല്യാസിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ തെളിവുകള്‍ ഇല്ലെന്നും കസ്റ്റഡിയില്‍ ഇരിക്കെ നല്‍കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷിക്കാനായി വിചാരണക്കോടതി ഉപയോഗിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 18 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നും അത് വേദനാജനകമാണെന്നും 51 പേജുള്ള വിധിയില്‍ കോടതി വിലപിച്ചു. 1996 ഏപ്രില്‍ 27ന് ഉച്ചതിരിഞ്ഞ് 3.55നാണ് സ്‌ഫോടനം…

Read More

ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ല’ – ടി.പി കേസിലെ പ്രതികളുടെ ജാമ്യത്തിൽ ഇടപെട്ട് സുപ്രീം കോടതി

ദില്ലി: ടിപി വധക്കേസ് ഒരുകൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. രേഖകൾ വരുന്നത് വരെ ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനം മറുപടി സമർപ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു. ഗ്യാലറിക്ക്…

Read More