admin@10vision

ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന.

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന.ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി…

Read More

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ല; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ ജോലി ചെയ്ത ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അംഗീകാരമില്ലെന്ന് കണ്ടെത്തി. ഇതോടെ സര്‍വകലാശാലക്ക് നാക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് നോട്ടീസ്. സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ തെറ്റായ അക്രഡിറ്റേഷന്‍ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടിയാണ് നടപടി. ഏഴ്ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ച കാറോടിച്ചിരുന്ന ഡോ. ഉമര്‍ നബി അല്‍ ഫലാഹ് സര്‍വകലാശാലയിലാണ് ജോലി ചെയ്തിരുന്നത്….

Read More

വിജയകുമാരിയുടെ വീട്ടില്‍ അന്നം ‘വിളമ്പിക്കൊടു ക്കുന്നത് ദളിതനാണ്’ ബി.ജെ. പി. സിൻഡിക്കേറ്റ് അംഗ ങ്ങളുടെ പരാമർശ ത്തിനെതിരെ എസ്.എഫ് ഐ പരാതി നൽകി.

തിരുവനന്തപുരം: കേരള സർവകലാശാല വി സി യുടെ വീട്ടിൽ അന്നം വിളമ്പി ക്കൊടുക്കുന്നത് ദലിതനാണ്.ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ, ഡോ. പി. എസ് ഗോപകുമാർ എന്നിവരുടെ പരാമർശത്തിനെതിരെ എസ്. എഫ്. ഐ പരാതി നൽകി. കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടെ പരാമർശം ജാതി അധിക്ഷേപമാണെന്നാണ് എസ്എഫ്ഐ പരാതിയിൽ പറഞ്ഞിരിക്കുന്നത്.. കേരള സർവകലാശാല പ്രൊ ചാൻസലർക്കും എസ്സിഎസ്ടി കമ്മീഷനുമാണ് പരാതി നൽകിയത്. എന്നിവർക്കെതിരെയാണ് പരാതി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദനാണ് പരാതി…

Read More

ഓൺലൈൻ ടാക്‌സികളായ ഊബറിനും ഓലയ്ക്കുമെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: ഓൺലൈൻ ടാക്‌സികളായ ഊബറിനും ഓലയ്ക്കുമെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ (എംവിഡി). സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. രണ്ട് കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം. സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ഓൺലൈൻ അഗ്രിഗേറ്റർ നയമുണ്ടാക്കിയെങ്കിലും രണ്ട് കമ്പനികളും ഇതിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ആവശ്യപ്പെട്ട വിവരങ്ങളും ഇനിയും നൽകിയിട്ടില്ല. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ ഓഫീസും കോൾ സെന്ററും ഉൾപ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ…

Read More

കേരളത്തിൽ മഴ കനക്കും. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴക്ക് സാധ്യത .

തിരുവനന്തപുരം : കേരളത്തിൽ മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ടൂറിസം ഗൈഡ് ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലർട്ട്. വരുന്ന തിങ്കളാഴ്ച (17/11/2025) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

Read More

ബീഹാറിൽ എക്സിറ്റ് പോൾ സർവ്വെഫലം മാറിമറിയുന്നു! ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; ബിജെപി മൂന്നാമത്,എന്‍ഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം|ആക്സിസ് സര്‍വേ

പട്‌ന: ബീഹാറിൽ എക്സിറ്റ്പോൾ ഫലം മാറിമറിയുന്നു.എൻഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം പ്രവചിച്ചിക്കൊണ്ട് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സര്‍വേ ബിജെപി മൂന്നാമതാകുമെന്നാണ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന മറ്റു സര്‍വേ ഫലങ്ങളില്‍ ഭൂരിപക്ഷവും എന്‍ഡിഎയ്ക്ക് കൃത്യമായ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എന്‍ഡിഎക്ക് 121 മുതല്‍ 141 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. മഹാസഖ്യം 98…

Read More

ദീര്‍ഘദൂര ട്രെയ്‌നുകളില്‍ കുളിക്കാൻ ഇനി ചൂട് വെള്ളം തയ്യാർ.

പാലക്കാട്: ദീര്‍ഘദൂര ട്രെയ്‌നുകളില്‍തണുപ്പ് കാലാവസ്ഥയില്‍ കുളിക്കുന്നത് വലിയ പ്രയാസമായിരുന്നു. എന്നാല്‍, ഇനി മുതല്‍ ട്രെയിനില്‍ കുളിക്കാന്‍ ചൂടുവെള്ളം കിട്ടും എന്ന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വന്നിരിക്കുന്നത്. ഘട്ടം ഘട്ടമായാണ ട്രെയ്‌നുകളില്‍ ഈ സൗകര്യം ലഭ്യമാക്കുക. നിലവില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ പോലുള്ളവയുടെ ഫസ്റ്റ് എസി കോച്ചുകളില്‍ ചൂടുവെള്ളം ലഭിക്കും. എന്നാല്‍, ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് മൂലം സാധാരണക്കാര്‍ക്ക് ഇവ അപ്രാപ്യമാണ്. അടുത്ത ഘട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലായിരിക്കും കുളിക്കാന്‍ ചൂടുവെള്ളം ലഭിച്ചു തുടങ്ങുക.ശീതകാല യാത്രികര്‍ക്ക് ഏറെ…

Read More

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.

കൊച്ചി:എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എസ്ഐആർ നിർത്തിവെക്കണമെന്നാണ് ആവശ്യം. എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മർദത്തിലാക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു. രണ്ട് നടപടിക്രമങ്ങൾക്കും അത്യാവശ്യമായ പരിശീലനം ലഭിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ലഭ്യത കുറവാണ്. ഡിസംബർ 20നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട് . എന്നാൽ എസ്ഐആർ ഒരേസമയം നടത്തേണ്ട അടിയന്തര ആവശ്യം ഇപ്പോഴില്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ മാറ്റിവെക്കാൻ നിർദേശം നൽകണമെന്ന് ഹരജിയിൽ…

Read More

ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ വീണ് മരിച്ച പിക്ക് അപ് വാൻ ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. നഷ്ടപ്പെട്ടത് കുടുംബത്തിൻ്റെ അത്താണി.

ആലപ്പുഴ:ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ വീണ് മരിച്ച പിക്ക് അപ് വാൻ ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബംഅറിയിച്ചതായി സുഹൃത്ത് ജോമോൻ അറിയിച്ചു. ഇനിയൊരാൾക്കും ഇത്തരം ഒരു അപകടം ഉണ്ടാകരുത്. കുടുംബത്തിൻ്റെ ഏകഅത്താണിയെയാണ് നഷ്ടപ്പെട്ടത്. ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല .അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്നും ജോമോൻ പറഞ്ഞു. രാജേഷിന്‍റെ പോസ്റ്റുമോര്‍ട്ടം എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും. ബന്ധുക്കൾ അല്പസമയത്തിനകം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തും. അരൂർ പൊലീസ് ഇൻക്വസ്റ്റ്…

Read More

ആതുര സേവനം നിശ്ചലം. ഡോക്ടർമാരുടെ സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം ചികിത്സ മുടങ്ങി.

തിരുവനന്തപുരം : ആതുര സേവനം നിശ്ചലം. ഡോക്ടർമാരുടെ സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം ചികിത്സ മുടങ്ങ.നിരവധി ആവശ്യങ്ങൾ ഉന്നയിച് കൊണ്ടാണ് സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചത്.. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം. “ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പരിഷ്കരിച്ച ക്ഷാമബദ്ധ കേന്ദ്ര നിരക്കിൽ അനുവദിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങളിൽ തീരുമാനമായിരുന്നില്ല. ധനമന്ത്രിയെ…

Read More