admin@10vision

ശിരോ വസ്ത്ര വിലക്ക്; മതസൗഹാർദ്ദം തകരുന്ന ഒന്നും സംഭവിക്കരുത്, മകൾ വിവാദ സ്കൂളിൽ ഇനി പഠനത്തിനില്ല. പിതാവ് അനസ്

കൊച്ചി: ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് മാനസിക പിരിമുറക്കം നേരിട്ടെന്നും പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് അനസ് കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും രക്ഷിതാക്കൾ മീഡിയവണിനോട് പറഞ്ഞു. വിഷയത്തിൽ ഇടപെട്ട സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും പിതാവ് നന്ദി പറഞ്ഞു. മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും പി.എം അനസ് വ്യക്തമാക്കി. പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു…

Read More

ലോറി തട്ടിക്കൊണ്ടുപോയി അക്രിക്കടയിൽ വിറ്റു . രണ്ടു പേർ പിടിയിൽ.

വിഴിഞ്ഞത്തേക്ക് വിളിച്ചുവരുത്തിയ മിനിലോറി തട്ടിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ രണ്ടുപേർ തമിഴ്നാട്ടിൽ പിടിയിലായി. ഡ്രൈവറെ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ട ശേഷമായിരുന്നു മോഷണം. മോഷ്ടിച്ച ലോറി പൊളിച്ച നിലയിൽ പൊലീസ് കണ്ടെത്തി തിരുവനന്തപുരം: മിനിലോറി തട്ടിക്കൊണ്ടുപോയി ആക്രി കടയിൽ വിറ്റ സംഭവത്തിൽ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. മാർത്താണ്ഡം ഉണ്ണമക്കടൈ പെരുമ്പിക്കൊല്ലം വിളയിൽ രാജേഷ് (38), കാഞ്ഞിരംകോട് സിറയൻകുഴി കല്ലുവെട്ടാൻകുഴി വിളൈയിൽ എഡ്‌വിൻ (42) എന്നിവരെയാണ് ഡാൻസാഫ് സംഘവും വിഴിഞ്ഞം പൊലീസും ചേർന്ന് പിടികൂടിയത്. മോഷ്ടിച്ച ലോറി…

Read More

താമരശ്ശേരിയിൽ 9 വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറല്‍ ന്യുമോണിയയെ തുടര്‍ന്നെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌

കോഴിക്കോട് :താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. നേരത്തെ, ഒൻപത് വയസുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക്…

Read More

സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയാൽ നിയമപരമായ നടപടികൾ കർശനമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് : സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയാൽ നിയമപരമായ നടപടികൾ കർശനമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി കോഴിക്കോട് ജില്ലാ കളക്ടറും ആർ.റ്റി.ഒ. യും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകൾ കൂടുതലായി ഓടുന്ന റൂട്ടിൽ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചാൽ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുമെന്ന് ഉത്തരവിൽ പറഞ്ഞു. സ്വകാര്യബസ് ജീവനക്കാരെ മർദ്ദിച്ചെന്ന് ആരോപിച്ച് ബസുകൾ പണിമുടക്കുന്നത്…

Read More

നിശബ്ദമായി സേവനം ചെയ്ത ഗ്രാമത്തിൻ്റെ അഭിമാനങ്ങളെ എഷ്യൻഗ്രാഫ് ഗ്രാമപൾസ് ആദരിച്ചു.

പാഴൂർ: സമൂഹത്തിന്റെ വളർച്ചയ്ക്കും പുതു തലമുറയ്ക്കും പ്രചോദനമായ വ്യക്തികളെ എഷ്യൻഗ്രാഫ് ദിനപത്രം ആദരിച്ചു. വി.ടി. അഹമ്മദ്‍കുട്ടി മൗലവി (70 വർഷത്തെ അധ്യാപന സേവനം), കോമോയിൻ ഹാജി (60 വർഷത്തെ കാർഷിക സേവനം), കുഞ്ഞൻ പെരുവാട്ടിൽ (50 വർഷത്തെ കാർഷിക സേവനം),സി.ടി. അഷറഫ് (നാരങ്ങാളി റെസ്റ്റോറന്റ്, നാടിന്റെ അഭിമാനമായ സംരംഭം), പർദ ഇൻ മുസ്തഫ (33 വർഷത്തെ സേവനം),അമ്മാളു ചക്കാലൻ കുന്നത്ത് (കളിമൺ പാത്ര നിർമാണം), കെ.വി. ആലിക്കുട്ടി താത്തൂർപൊയിൽ (40 വർഷത്തെ സമർപ്പിത പത്രവിതരണ സേവനം),കുഞ്ഞഹമ്മദ് വി.ടി….

Read More

ലോകകപ്പ് 2026 ;ഖത്തർ യോഗ്യത നേടി,മലയാളിക്ക് അഭിമാനിക്കാൻ തഹ്സിൻ മുഹമ്മദ് ജംഷിദ്

ദോഹ: ഏഷ്യൻ യോഗ്യതാ മത്സരങ്ങളിലൂടെ ഖത്തറും സൗദി അറേബ്യയും 2026 ഫിഫ ലോകകപ്പിന് ഔദ്യോഗികമായി യോഗ്യത നേടിയപ്പോൾ മലയാളിക്കും ഇതൊരു അഭിമാന നിമിഷമായി ഖത്തർ ലോകകപ്പ് ടീമിൽ മലയാളി ഫുട്ബോൾ കളിക്കാരനായ തഹ്‌സിൻ മുഹമ്മദ് ജംഷിദിനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ഫുട്‌ബോളിന് അഭിമാനകരമായ നിമിഷമായിരുന്നു. യുഎഇക്കെതിരായ മത്സരത്തിൽ 19 കാരനായ ഇടത് വിംഗിൽ ഇടം നേടിയില്ലെങ്കിലും, അദ്ദേഹത്തെ ഉൾപ്പെടുത്തിയത് ഒരു അപൂർവ നേട്ടമാണ്. തലശ്ശേരിയിൽ നിന്നുള്ള ജംഷിദിന്റെയും ഷൈമയുടെയും മകനായ തഹ്‌സിൻ കുടുംബം താമസം മാറിയതിനുശേഷം ഖത്തറിലാണ് ജനിച്ച്…

Read More

തദ്ദേശ തെരഞെടുപ്പ് ; പെരുവയൽ പഞ്ചായത്ത് സംവരണ വാർഡുകൾ  പ്രഖ്യാപിച്ചു

തദ്ദേശ തെരഞെടുപ്പ് ; പെരുവയൽ പഞ്ചായത്ത് സംവരണ വാർഡുകൾ  പ്രഖ്യാപിച്ച……………….. പട്ടികജാതി വനിത 14.ആനക്കുഴിക്കര പട്ടികജാതി ജനറൽ 13.അലുവൻ പിലാക്കൽ  *വനിത സംവരണം* 5.പരിയങ്ങാട് 6.പരിയങ്ങാട് തടായി 7.കൊണാറമ്പ് 8.പെരുവയൽ 12.പൂവാട്ടുപറമ്പ് 15.തടപ്പറമ്പ് 16.മയൂരം കുന്ന് 18.കീഴ്മാട് 21.വെള്ളിപ്പറമ്പ് ആറാംമൈൽ 23.ഗോഷാലിക്കുന് 24.കുറ്റിക്കാട്ടൂർ *ജനറൽ* 1.പെരിങ്ങൊ സ്കൂൾ 2.പെരിങ്ങോളം 3 മുണ്ടക്കൽ 4.ചെറുകുളത്തൂർ 9.കായലം 10.പള്ളിത്താഴം 11.കല്ലേരി 17. പേര്യ 19.വെള്ളിപ്പറമ്പ് 20.വെള്ളിപ്പറമ്പ് അഞ്ചാംമൈൽ 22.അരീക്കൽ

Read More

തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കിയ മില്ലുടമയെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം : തിരുവനന്തപുരത്ത് തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു. തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനത്തിന് ഇരയായത്. വട്ടിയൂര്‍ക്കാവിലെ ഫ്‌ലോര്‍മില്ലില്‍ ആയിരുന്നു ബാലകൃഷ്ണന്‍ ജോലി നോക്കിയിരുന്നത്. ശമ്പളവും ഭക്ഷണവും നല്‍കാതെ ബാലകൃഷ്ണനെ മില്ല് ഉടമ തുഷാന്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പോലീസ് തുഷാന്തിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ബാലകൃഷ്ണനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ബാലകൃഷ്ണന്റെ ശരീരം മുറിവുകള്‍ പഴുത്ത് പൊട്ടിയൊലിച്ച നിലയിലായിരുന്നു….

Read More

അംബേദ്കർ പ്രതിമ സ്ഥാപനം; ജയ് ശ്രീറാം വിളിച്ചുകൊണ്ട് വളഞ്ഞവരുടെ മുഖത്ത് നോക്കി പോലീസ് സൂപ്രണ്ട് ഹിന ഖാൻ വിളിച്ചു : ജയ് ശ്രീരാം . ഇനി എന്ത് വേണം.

ഗ്വാളിയാർ : ജയ് ശ്രീറാം വിളിച്ചുകൊണ്ട് വളഞ്ഞവരുടെ മുഖത്ത് നോക്കി പോലീസ് സൂപ്രണ്ട് ഹിന ഖാൻ വിളിച്ചു ജയ് ശ്രീരാം . എന്നിട്ട് അവരോട്  ചോദിച്ചു : ഇനി എന്താണ് വേണ്ടത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജയ് ശ്രീ റാം മുദ്രാവാക്യവുമായി പോലീസുമായി ഏറ്റുമുട്ടൽ. മധ്യപ്രദേശ് ഹൈക്കോടതി പരിസരത്ത് ബി.ആർ. അംബേദ്കർ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി ഗ്വാളിയോറിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽ ക്കകയാണ് .നിരോധനാജ്ഞ നിലനിൽക്കെ, അഭിഭാഷകനും മുൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ അനിൽ മിശ്ര തന്റെ അനുയായികൾക്കൊപ്പം ഫൂൽബാഗ്…

Read More

സ്വർണ്ണ ക്കട്ടയിൽ ഉറുമ്പരിച്ച;സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി പങ്കജ് ഭണ്ഡാരി.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റക്ക കൈമാറിയിയെന്നാവർത്തിച്ച സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി. കേസിൽ അന്വേഷണ സംഘം പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തൽ. സ്വർണക്കൊള്ളയിൽ ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാത്തത് അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ആരോപിച്ചു. ദേവസ്വം ബോർഡിൻറെ തലപ്പത്ത് ഐഎഎസുകാർ വരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ശബരിമലയിലെ ദ്വാരപാലക…

Read More