AI girlfriend

admin@10vision

ഫുട്ബാൾ കളി കഴിഞ്ഞു വന്ന 14 കാരൻ കുഴഞ്ഞുവീണ് മരിച്ചു, കാക്കൂരിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു.

പാലക്കാട് :പാലക്കാട് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരന് ദാരുണാന്ത്യം. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അതുൽ. സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റൊരു സംഭവത്തിൽ, കാക്കൂർ ടൗണിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മരണവീട് സന്ദർശിച്ച് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു….

Read More

ലാൽ സലാം…. വിപ്ലവ നായകൻ ഇനി ജന ഹൃദയങ്ങളിൽ..

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നായകന്‍ വിഎസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന നക്ഷത്രം. മുന്‍ മുഖ്യമന്ത്രിയും സിപിഎം അതികായനുമായ അദ്ദേഹത്തിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പുന്നപ്ര വയലാര്‍ സമരരക്തസാക്ഷികള്‍ക്കൊപ്പമാണ് വിഎസ്സിന്റെ അന്ത്യവിശ്രമം. രാഷ്ട്രീയ കേരളത്തിന്റെയാകെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടാണ് സമരസഫലമായ ജീവിതത്തിന് വിഎസ് വിരാമമിട്ടിരിക്കുന്നത്. മകന്‍ വിഎ അരുണ്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. ഇനി വിഎസ് ജീവിക്കും, ജനഹൃദയങ്ങളില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഎസ്സിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 3.20ന് തിരുവനന്തപുരത്തെ എസ്.യു.ടി…

Read More

ഗസ്സക്ക് വേണ്ടി അൽ അസ്ഹർ മുഫ്തി നടത്തിയ പ്രസ്താവന പിൻവലിച്ചു , സോഷ്യൽ മീഡിയയിൽ വിമർശനം.

കെയ്റോ :ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച്  ഈജിപ്ത്യൻ ഗ്രാൻ്റ് മുഫ്തി നടത്തിയ പ്രസ്താവന പിൻവലിച്ചത്  സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിനെ മാരകമായ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ആഗോള നടപടി സ്വീകരിക്കണമെന്ന് ഗ്രാൻഡ് ഇമാം അഹമ്മദ് അൽ-തയേബ് ആഹ്വാനം ചെയ്ത ഒരു നീണ്ട പ്രസ്താവനയായിരുന്നു അത്. കടുത്ത നിയന്ത്രണങ്ങളും സഹായങ്ങൾക്കും സാധനങ്ങൾക്കും മേലുള്ള സമ്പൂർണ ഉപരോധവും മൂലമുണ്ടായ മനുഷ്യനിർമ്മിതമായ ഒരു പട്ടിണി പ്രതിസന്ധിയാണിത്. ഇത് തടയാവുന്നതാണ്, അത് അവസാനിപ്പി ക്കുകയും വേണം. ഗസ്സയിൽ പലസ്തീനികളുടെ തുടർച്ചയായ…

Read More

ചെങ്കനൽ കടന്നു വന്ന പോരാളിക്ക് വിട ചൊല്ലി നാട്.

ആലപ്പുഴ: ചെങ്കനൽ കടന്നു വന്ന പോരാളിക്ക് വിട ചൊല്ലി ജന്മദേശം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന് ജനിച്ചുവളർന്ന വീട്ടിൽ നിന്നും മടക്കം.  ആയിരക്കണക്കിനാളുകളാണ് അവസാനമായി കണ്ട് അന്തിമോപചാരമർപ്പിച്ച് മടങ്ങിയത്. കനത്ത മഴ പോലും വകവെക്കാതെ കാത്തുനിന്ന ജനസാഗരത്തിന് നടുവിലൂടെ മണിക്കൂറുകളെടുത്താണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര വേലിക്കകത്തെ വീട്ടിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിയനേതാവിനെ ഒരുനോക്ക് കാണാനെത്തിയവർ. കക്ഷി രാഷ്ട്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും വി.എസിന് അന്ത്യോപചരാമർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി,…

Read More

പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് രണ്ട് മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനെതിരെ രാവിലെ പാര്‍ലമെന്‍റ് കവാടത്തിലും എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ജഗദീപ് ധന്‍കറിന്‍റെ രാജിയില്‍ ദുരൂഹത തുടരുന്നതിനിടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലമെന്‍റില്‍ കൂടിക്കാഴ്ച നടത്തി….

Read More

നഴ്സ് അമീനയുടെ മരണം:ആശുപത്രി മാനേജർ അറസ്റ്റിൽ .

മലപ്പുറം: നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് അബ്ദുൽറഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ അമീനയുടെ സഹപ്രവർത്തകരുടെയും നേരത്തെ അമാന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുളള ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും…

Read More

ലാൽ സലാം സഖാവെ. ഇനി ജന ഹൃദയങ്ങളിൽ

ആലപ്പുഴ:കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര ജന്മനാട്ടിൽ വിഎസ് പിന്നിട്ട സമരവഴികളിലൂടെ അവസാനയാത്ര ഇവിടെ എത്താൻ 21 മണിക്കൂർ വേണ്ടി വന്നു 140 കിലോ മീറ്റർ പിന്നിടാൻ. പ്രിയനേതാവിനെ ഒരു നോക്കുകാണാൻ ആയിരങ്ങൾ ആലപ്പുഴയുടെ മണ്ണിൽ തടിച്ചുകൂടിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് വിലാപ യാത്ര ആലപ്പുഴയിലെ ജന്മ നാട്ടിൽ എത്തിയത്. മഴയെപ്പോലും അവഗണിച്ചാണ് പ്രിയ നേതാവിനെ കാണാൻ ജനക്കൂട്ടം ഒഴുകി എത്തുന്നത്.സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ്…

Read More

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, റീ പോസ്റ്റ്മോര്‍ട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും.

ഷാർജ: ഷാർജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയിലെ എച്ച്‌.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്….

Read More

ട്രെയിൻ യാത്രക്കിടെ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കാസർഗോഡ്: തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്‌വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജനറൽ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂർമുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസിന്…

Read More

ഗസ്സയിൽ 24 മണിക്കൂറിൽ 15 പട്ടിണി മരണം ,ഭക്ഷണം കിട്ടാതെ ഡോക്ടർ മാർ കുഴഞ്ഞു വീഴുന്നു. 6 ലക്ഷം പേർ പട്ടിണിയുടെ വക്കിൽ.

മുസ്‌ലിം അറബ് ലോകത്തിൻ്റെ നിസ്സംഗതയിൽ അത്ഭുതം. ഹമാസ് ഗസ്സ :ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കുറഞ്ഞത് 15 പേർ പട്ടിണി കിടന്ന് മരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പട്ടിണി കിടന്ന് മരിച്ച 15 പേരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു, ഇതിൽ 13 വയസ്സുള്ള അബ്ദുൾഹമീദ് അൽ-ഗൽബാൻ ഉൾപ്പെടുന്നു, ഗൽബാൻ തെക്കൻ നഗരമായ ഖാൻ യൂനിസിലെ ഒരു ആശുപത്രിയിലാണ് മരിച്ചത്. ഇതിനിടെ ചൊവ്വാഴ്ച ഗാസയിലുടനീളം ഇസ്രായേൽ…

Read More