ആർപ്പോ….ഇർറോ ; അമരത്ത് അരോമ, കന്നിയ ങ്കത്തിൽ പുന്നമട കീഴടക്കി അരോമ ചുണ്ടൻ.
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പിൽ മുത്തമിട്ടത്. നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാഗമാണ് (4.23.44). മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്. 120 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണ് നടുഭാഗം ചൂണ്ടന് ഒന്നാം സ്ഥാനം നഷ്ടമായത്. വാശിയേറിയ ഫൈനൽ മത്സരത്തിൽ നടുഭാഗം രണ്ടാമതും. വീയപുരം മൂന്നാമതും മേൽപ്പാടം…

