AI girlfriend

നടുറോഡില്‍ വാള്‍ വീശിയ ഇന്ത്യന്‍ വംശജനെ യുഎസ് പോലിസ് വെടിവച്ചു കൊന്നു.

ലോസ് എയ്ഞ്ചലസ്: നടുറോഡില്‍ വാള്‍ വീശിയ ഇന്ത്യന്‍ വംശജനെ യുഎസ് പോലിസ് പിന്തുടർന്ന് വെടിവച്ചു കൊന്നു സിഖുകാരനായ ഗുര്‍പ്രീത് സിംഗി(36)നെയാണ് ഗഡ്ക എന്ന പരമ്പരാഗത ആയുധശേഷി പ്രദര്‍ശനത്തിനിടെ ആയുധം താഴെ വെക്കാൻ പോലിസ് ആവശ്യപ്പെട്ടത്. ഇതു വക വെക്കാതെ ഇദ്ദേഹം സഞ്ചരിച്ച കാറിനെ പിന്തുടർന്ന് എത്തിയാണ് പോലീസ് വെടിവച്ചു കൊന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വലിയ വാളുമായി ലോസ് എയ്ഞ്ചലസ് ഡൗണ്‍ടൗണിലെ റോഡില്‍ ഇയാള്‍ നടക്കുന്നുണ്ടായിരുന്നു. ആയുധം താഴെവയ്ക്കാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനാലാണ് വെടിവച്ചത്. സംഭവം ജൂലൈ 13നാണ്…

Read More

ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ക്ഷാമവും പോഷകാഹാരക്കുറവും മൂലം 10 പട്ടിണി മരണങ്ങൾ, 51 പേരെ ഇസ്റാഈൽ വധിച്ചു.

ഗസ്സ :കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ക്ഷാമവും പോഷകാഹാരക്കുറവും മൂലം 10 പട്ടിണി മരണങ്ങ റഗാസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെ യ്തു രണ്ട് കുട്ടികളും ഉൾപ്പെടുന്നു, ഇതോടെ പട്ടിണിയുമായി ബന്ധപ്പെട്ട ആകെ മരണങ്ങളുടെ എണ്ണം 313 ആയി, അതിൽ 119 പേർ കുട്ടികളാണ്.ബുധനാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ സൈന്യം 51 പലസ്തീനികളെ കൊലപ്പെടുത്തി, ഇതിൽ സഹായത്തിനായി കാത്തിരുന്ന 12 പേരും ഉൾപ്പെടുന്നു.ഗാസ നഗരം പിടിച്ചെടുക്കാനുള്ള നീക്കത്തിൽ ഇസ്രായേൽ അതിശക്തമായ ശക്തി പ്രയോഗിക്കുന്നുണ്ടെന്നും ടാങ്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് മുഴുവൻ…

Read More

ഗാസയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സിനൊപ്പം ഇനി തുടരാനാവില്ല. റോയിട്ടേഴ്സ് ഫോട്ടോ ജേർണലിസ്റ്റ് വലേരി സിങ്ക്.

ലണ്ടന്‍: ഗാസയില്‍ ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സുള്‍പ്പെടെയുളള പാശ്ചാത്യ മാധ്യമങ്ങളെ വിമര്‍ശിച്ച് റോയിട്ടേഴ്‌സിലെ ഫോട്ടോ ജേർണലിസ്റ്റായിരുന്ന വലേരി സിങ്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വലേരിയുടെ വിമർശനം. ഗാസയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സിനൊപ്പം ഇനി തുടരാനാവില്ലന്നും പലസ്തീനില്‍ തുടരുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഇതെങ്കിലും ചെയ്യണമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ സ്വന്തം ജീവനക്കാരുടെ ജീവനുപോലും വില നല്‍കുന്നില്ലെന്നും അവരെ യുദ്ധമുഖത്ത് ഉപേക്ഷിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.   ഓഗസ്റ്റ് 10-ന് ഇസ്രയേല്‍ ഗാസ സിറ്റിയില്‍…

Read More

ഗസ്സയിൽ പട്ടിണി മരണം 303 , ഇസ്റാഈൽ ക്രൂരതയിൽ 75 ഫലസ്ഥീനി കൾ കൊല്ലപ്പെട്ടു.

ഗസ്സ :ഇസ്റാഈൽ ക്രൂരതയിൽ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് പേർ പട്ടിണി കിടന്നു മരിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ 2023 ഒക്ടോബർ 7 മുതൽ പട്ടിണി കിടന്ന് മരിച്ചവരുടെ ആകെ എണ്ണം 117 കുട്ടികളടക്കം 303 ആയി ഉയർന്നു. ഇതിനിടയിൽ ഭക്ഷണത്തിന് കാത്തു നിന്ന 17 പേർ ഉൾപ്പെടെ കുറഞ്ഞത് 75 പലസ്തീനികൾ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി മന്ത്രാലയം പറയുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലും സമീപത്തുള്ള എൽ-ബിറേയിലും ഇസ്രായേൽ സൈന്യം…

Read More

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു.

ഗസ്സ :ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ കൂടി ഇന്ന് കൊല്ലപ്പെട്ടു. 20  ഫലസ്ഥിനികളെ യും ഇസ്റാ ഇൽ വധിച്ചു. നസർ ആശുപത്രിക്ക് നേരെയായിരുന്നു വ്യോമാക്രമണം.റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അൽ മസ്രി,അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബിസി നെറ്റ്‌വർക്കിലെ മുഅസ് അബു ദഹ എന്നിവരാണ് തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട മറ്റുള്ളവർ ആശുപത്രിയിലുള്ളവരാണ്. മുമ്പ് അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ…

Read More

ഇസ്റാഈലിലേക്ക് മിസൈലിൽ ക്ലസ്റ്റര്‍ ബോംബുകൾ അയച്ച് അൻസാറുല്ല.

തെല്‍അവീവ്: ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ അന്‍സാറുല്ല ഇന്നലെ നടത്തിയ ആക്രമണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇസ്രായേല്‍. ഇന്നലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് അന്‍സാറുല്ല അയച്ച മിസൈലിനെ തടയാന്‍ വളരെ പ്രയാസപ്പെട്ടിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ മിസൈലില്‍ ക്ലസ്റ്റര്‍ ബോംബുകളു അടങ്ങിയിരുന്നുവെന്നാണ് ഇസ്രായേലി സൈന്യം ഇപ്പോള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നും ഇസ്രായേലി സൈന്യം സമ്മതിച്ചു. കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചിരുന്നു. അതിന് പിന്നാലെ ഇറാന്‍ ക്ലസ്റ്റര്‍ മിസൈലുകള്‍…

Read More

ഐക്യരാഷ്ട്രസഭ ഗാസയിൽ ഔദ്യോഗികമായി ക്ഷാമം പ്രഖ്യാപിച്ചു, പശ്ചിമേഷ്യയിലെ ആദ്യത്തെ പട്ടിണി പ്രദേശമായി ഗാസ മാറി.

യു.എൻ. :ഐക്യരാഷ്ട്രസഭ ഗാസയിൽ ഔദ്യോഗികമായി ക്ഷാമം പ്രഖ്യാപിച്ചു, പശ്ചിമേഷ്യയിലെ ആദ്യത്തെ പട്ടിണി പ്രദേശമായി ഗാസ മാറ , 500,000 ആളുകൾ “വിനാശകരമായ” പട്ടിണി നേരിടുന്നുണ്ടെന്ന് അതിന്റെ വിദഗ്ധർ പറഞ്ഞു. ക്ഷാമം പൂർണ്ണമായും തടയാവുന്നതാണെന്ന് യുഎൻ സഹായ മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു, ” ഇസ്രായേലിന്റെ വ്യവസ്ഥാപിത തടസ്സങ്ങൾ കാരണം പലസ്തീൻ പ്രദേശത്തേക്ക് ഭക്ഷണം എത്തിക്കാൻ കഴിയുന്നില്ല എന്നാൽ “ഗാസയിൽ ക്ഷാമമില്ല” എന്ന് പറഞ്ഞുകൊണ്ട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ ഇതിനെതിരെ രംഗത്തു വന്നു റോം ആസ്ഥാനമായുള്ള…

Read More

ഇസ്റാഈൽ ക്രൂരതയിൽ പട്ടിണി മരണം 219 ആയി. മുൻ പലസ്തീൻ ദേശീയ ബാസ്കറ്റ്ബോൾ താരം മുഹമ്മദ്ഷാലനെ ഇസ്റാഈൽ വെടി വെച്ച് കൊന്നു.

ഗസ്സ :ഇസ്റാഈൽ ക്രൂരതയിൽ ഒരു കായിക താരം കൂടി കൊല്ലപ്പെട്ടു. മുൻ പലസ്തീൻ ദേശീയ ബാസ്കറ്റ്ബോൾ കളിക്കാരനായ മുഹമ്മദ് ഷാലനെ  തെക്കൻ ഗാസയിലെ ജിഎച്ച്എഫ് സഹായ വിതരണ കേന്ദ്രത്തിൽ ഇസ്രായേൽ സൈന്യം അദ്ദേഹത്തെ വെടിവച്ചു കൊന്നു. ബുധനാഴ്ച സഹായം തേടുന്ന 30പേരെങ്കിലും കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ നഗര കേന്ദ്രമായ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ആസൂത്രിത ആക്രമണത്തിന്റെ ആദ്യ ഘട്ടങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതോടെ, പുലർച്ചെ മുതൽ ഇസ്രായേലി ആക്രമണങ്ങളിലും നിർബന്ധിത പട്ടിണിയിലും ഗാസയിൽ കുറഞ്ഞത്…

Read More

ഈജിപ്തിൽ മധ്യസ്ഥർ സമർപ്പിച്ച വെടി നിർത്തൽ കരാർ ഹമാസ് അംഗീകരിച്ചു.

ഗസ്സ :ഖത്തർ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിച്ചപ്പോൾ മധ്യസ്ഥർ മുന്നോട്ടുവച്ച വെടി നിർത്തൽകരാർ ഹമാസ് അംഗീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ-പലസ്തീൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു പരിഹാരമാസ് ഹമാസ് മുന്നോട്ടു വെച്ചത്. എന്നാൽ 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന മധ്യസ്ഥർ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിച്ചതായി ആധാരിക വക്താവ് അൽ ജസീറയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു. 60 ദിവസത്തിനുള്ളിൽ, ഇസ്രായേൽ കൈവശം വച്ചിരിക്കുന്ന നിരവധി പലസ്തീൻ തടവുകാരെ തിരികെ നൽകുന്നതിന് പകരമായി ഗാസയിൽ ശേഷിക്കുന്ന…

Read More

24 മണിക്കൂറിൽ 251 ഫലസ്തീനികളെ ഇസ്റാഈൽ വധിച്ചു. അന്നം തേടി എത്തിയ 1924 പേരെ ഇസ്രായേൽ നിർദയം വെടിവെച്ചു കൊന്നു.14,288 ൽ അധികം പേർക്ക് ഭക്ഷണ കേന്ദ്രങ്ങളിലെ വെടിവെപ്പിൽ പരിക്ക്

ഗസ്സ സിറ്റി: ഭക്ഷണം തേടിയെത്തിയ 21 പേരെ അടക്കം 24 മണിക്കൂറിൽ 219 ഫലസ്ഥീനി കളെ വധിച്ചു ഇസ്റാഈൽ  ജറൂസലം ​ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയും  ഇസ്രായേൽ ​ബോംബാക്രമണം. ചികിത്സ തേടിയെത്തിയവർ അടക്കം ഏഴുപേർ കൊല്ലപ്പെട്ടു. ഭക്ഷണം കിട്ടാതെ 11 പേർ കൂടി വിശന്ന് മരിച്ചതായും ഭക്ഷണം തേടിയെത്തിയ 21 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ, 251 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇസ്രായേൽ, അമേരിക്കൻ…

Read More