AI girlfriend

വയനാട്ടില്‍ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

വയനാട് : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തില്‍ പെട്ടയാൾ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവിൽ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരൻ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോവുമ്പോഴിയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാരനെ കാണാൻ ഉണ്ടായിരുന്നില്ലെന്നും കൂടെ ഉണ്ടായിരുന്ന സഹോദരി പറയുന്നു. ജനവാസ…

Read More

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്നത് അപാകതയുള്ള തെരഞ്ഞെടുപ്പ് പട്ടികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്നത് അപാകതയുള്ള തെരഞ്ഞെടുപ്പ് പട്ടികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരട് വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷം പേർ പുറത്തുപോയെന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവർ, താമസം മാറിയവർ തുടങ്ങിയവർക്ക് പുറമേ ‘മറ്റുള്ളവർ’ എന്ന നിലയിലും ഒഴിവാക്കൽ നടക്കുന്നു. മറ്റുള്ളവർ ആര് എന്ന കാര്യത്തിൽ കമ്മീഷൻ തന്നെ വ്യക്തതയില്ല. വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കിയത് തിടുക്കത്തിൽ. സുപ്രീംകോടതി വിധി അനുസരിച്ച് അനാവശ്യ തിടുക്കം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപാകതകൾ നിറഞ്ഞ…

Read More

സമസ്തയിലെ ലീഗ് വിഭാഗം സി.പി.എം അനുകൂല വിഭാഗത്തിനെതിരെ പ്രതിഷേധം കനപ്പിക്കുന്നു, സന്ദേശ യാത്ര ബഹിഷ്കരിച്ച് പാണക്കാട് തങ്ങൾ കുടുംബം.

മലപ്പുറം :സമസ്തയിലെ ലീഗ് വിഭാഗം സി.പി.എം അനുകൂല വിഭാഗത്തിനെതിരെ പ്രതിഷേധം കനപ്പിക്കുന്ന. നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന  സന്ദേശ യാത്രയുടെ ഡയരക്ടറാക്കി മുത്തം ഉമർ ഫൈസിയെ നിയമിച്ചതും പാണക്കാട് തങ്ങൾ കുടുംബത്തിനെതിരെയുള്ള സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ നീക്കവും ജിഫ്രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര ബഹിഷ്‌കരിച്ചാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം രംഗത്തുവന്നത്. ഇതിൻ്റെ ഭാഗമായി ജിഫ്രിതങ്ങളുടെ യാത്രയുടെ ഉത്ഘാടനപരിപാടിയില്‍ പാണക്കാട്ടെ പ്രധാനനേതാക്കള്‍ പങ്കെടുത്തില്ല. ഉത്ഘാടകനാകേണ്ടിയിരുന്ന മുസ്‌ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഖാദര്‍ മൊയ്തീനും എത്തിയില്ല….

Read More

വ്യാജ ആധാരങ്ങളും രേഖകളും സൃഷ്ടിച്ചു രണ്ട് കോടി തട്ടിയ കേസ്; ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.

കോഴിക്കോട് : വഖഫ് ബോർഡ് രജിസ്റ്ററിൽ ഇല്ലാതിരുന്ന വ്യാജ ആധാരങ്ങൾ, ജനറൽ ബോഡി നടന്നതായി കാണിച്ചുകൊണ്ടു സൃഷ്ടിച്ച കൃത്രിമ മിനുട്സ് രേഖകൾ എന്നിവ ഉപയോഗിച്ച് രണ്ട് കോടി ദേശീയപാത നഷ്ടപരിഹാരത്തുക തട്ടിയെടുത്ത സംഭവത്തിലും, അനുബന്ധ രേഖകളുടെ പിൻബലമില്ലാതെ 22.5 കോടി രൂപയുടെ വഖഫ് ഫണ്ട് ക്രമക്കേട് നടത്തിയതിലും വഖഫ് ബോർഡ് മെമ്പർമാർക്കെതിരെയും ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾക്കെതിരെയും വിശദമായ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും, വടകര ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം…

Read More

‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല. എ.ഡി. ജി.പി നിർദ്ദേശം.

തിരുവനന്തപുരം: വിവാദമായ ‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പൊലീസിന് നിർദേശം നൽകിയത്. കേസെടുത്തത് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നതിനായി മെ​റ്റയ്ക്ക് യൂട്യൂബിനും കത്ത് നൽകില്ലെന്നും അറിയിച്ചു. നിലവിൽ പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസിൽ ഒരു പരാതിയാണ് നൽകിയിട്ടുള്ളത്. ഈ ഗാനം സൈബർ ഓപ്പറേഷൻ വിഭാഗം പരിശോധിച്ച ശേഷമാണ് കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചത്. അതിനുശേഷമാണ് ഗാനത്തിനെതിരെ കേസ് രജിസ്​റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന…

Read More

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി.

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് അടുത്തമാസം ഏഴുവരെ കോടതി നീട്ടിയത്. കേസില്‍ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാകുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നുവരെ നീട്ടിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു….

Read More

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി യിൽ.

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്.ഹർജിയിൽ തീർപ്പാകുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നുവരെ നീട്ടിയിരുന്നു. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും രാഹുൽ മുതിർന്നുവെന്നും ഇതിന്…

Read More

കേരളത്തിന് ആശ്വാസമായി ട്രൈബ്യൂണൽ ഉത്തരവ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്നുമാസം കൂടി സമയം അനുവദിച്ചു.

കൊച്ചി: കേരളത്തിന് ആശ്വാസമായി ട്രൈബ്യൂണൽ ഉത്തരവ് കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്നുമാസം കൂടി സമയം അനുവദിച്. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡാണ് ട്രിബ്യൂണലിനെ സമീപിച്ചത്. ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണം. നിലവിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരമാണ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം വന്നത്. ഡിസംബർ…

Read More

തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റത് സിപിഎമ്മിന്റെ വർഗീയ ധ്രുവീകരണ നയം – പി.മുജീബുറഹ്മാൻ

കോഴിക്കോട്:തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റത് സിപിഎമ്മിന്റെ വർഗീയ ധ്രുവീകര നയമാണെന്നും അത് സിപിഎംപുനപരിശോധിക്കണമെന്നുംജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെജാഗ്രതയുണ്ടായോ എന്ന് രാഷ്ട്രീയ പാർട്ടികൾ ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. .പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വരെ സി.പി. എം നടത്തിയത് ധ്രുവീകരണ രാഷ്ട്രീയമാണ്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ കേരളത്തിന്റെ സമാധാനവും സാഹോദര്യവും സഹവർത്തിത്വവുംനിലനിർത്തുന്നതിന് ആവശ്യമായ യോജിച്ച നിലപാട് സംഘപരിവാറിന്റെ വിഷയത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം…

Read More

വേങ്ങരയിൽ യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ പറഞ്ഞു. വീട്ടുകാർ എത്തിയപ്പോൾ മൃതദേഹം നിലത്തു തട്ടിയ നിലയിലായിരുന്നു എന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും പ്രശ്നമുണ്ടായിരുന്നതായും ഇതിനു പിന്നാലയാണ് മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി…

Read More