തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കിയ മില്ലുടമയെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം : തിരുവനന്തപുരത്ത് തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു. തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനത്തിന് ഇരയായത്. വട്ടിയൂര്‍ക്കാവിലെ ഫ്‌ലോര്‍മില്ലില്‍ ആയിരുന്നു ബാലകൃഷ്ണന്‍ ജോലി നോക്കിയിരുന്നത്. ശമ്പളവും ഭക്ഷണവും നല്‍കാതെ ബാലകൃഷ്ണനെ മില്ല് ഉടമ തുഷാന്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പോലീസ് തുഷാന്തിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ബാലകൃഷ്ണനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ബാലകൃഷ്ണന്റെ ശരീരം മുറിവുകള്‍ പഴുത്ത് പൊട്ടിയൊലിച്ച നിലയിലായിരുന്നു….

Read More

സ്വർണ്ണ ക്കട്ടയിൽ ഉറുമ്പരിച്ച;സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി പങ്കജ് ഭണ്ഡാരി.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റക്ക കൈമാറിയിയെന്നാവർത്തിച്ച സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി. കേസിൽ അന്വേഷണ സംഘം പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തൽ. സ്വർണക്കൊള്ളയിൽ ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാത്തത് അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ആരോപിച്ചു. ദേവസ്വം ബോർഡിൻറെ തലപ്പത്ത് ഐഎഎസുകാർ വരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ശബരിമലയിലെ ദ്വാരപാലക…

Read More

അർജുനൻ മരിച്ചത് അധ്യാപികയുടെ മാനസിക പീഢനം; അധ്യാപികയെ സസ്പെൻഡ് ചെയ്തു

പാലക്കാട്: അർജുനൻ്റെ മരണം അധ്യാപികയുടെ  മാനസിക പീഢനം കാരണമാണെന്ന ആരോപണത്തിനിടെ പാലക്കാട്ക ണ്ണാടി ഹയര്‍സെക്കൻഡറി സ്കൂളിലെഅധ്യാപികയെ സസ്പെൻഡ് ചെ യ്തു മാനേജ്മെൻറ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി  ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തിൽ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്‍റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ…

Read More

കുന്ദമംഗലം പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

കുന്ദമംഗലം: 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു. ഒന്നാം വാർഡ് എസ്.സി ജനറൽ വാർഡായും പതിനാറാം വാർഡ് എസ്.സി വനിത വാർഡായും. 3 , 4 , 7, 8, 9, 12, 13, 18 , 19 , 21 , 22 വാർഡുകൾ വനിത സംവരണ വാർഡായും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

Read More

എറണാകുളം തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു.

കൊച്ചി: എറണാകുളം തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു കണ്ണമാലി സ്വദേശിയുടെ കയ്യിലും കഴുത്തിലുമാണ് ഗുരുതരമായി പൊള്ളലേറ്റത്.ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ കടന്നുപോയ ഉടനെയാണ് യുവാവിന് നീറ്റല്‍ അനുഭവപ്പെട്ടത്.ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ വസ്ത്രങ്ങളെല്ലാം കരിഞ്ഞനിലയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ പൊലീസുകാരനോട് വിവരം പറയുകയായിരുന്നു.കുണ്ടന്നൂരില്‍ വെച്ച് പൊലീസ് ടാങ്കര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സൾഫൂരിക് ആസിഡാണെന്ന് മനസിലായത്. മഴയായതിനാല്‍ ബാഗ് മുന്‍ഭാഗത്തായിരുന്നു യാത്രക്കാരനിട്ടിരുന്നത്. അതിനാല്‍…

Read More

സ്കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു, പരാതി നൽകിയ വിദ്യാര്‍ത്ഥി അവധിയിൽ.

കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെയും മധ്യസ്ഥതയിൽ…

Read More

എറണാകുളം പറവൂർ നീണ്ടൂരിൽ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ

കൊച്ചി:  എറണാകുളം പറവൂർ നീണ്ടൂരിൽ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാ ഉള്ളതായി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. സ്വകാര്യ ആശുപത്രിയിലെ ചിലവ് താങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് കുടുംബം. അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. കുട്ടിയുടെ അറ്റുപോയ ചെവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് തുന്നിച്ചേർത്തത്. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മൂന്നുവയസുകാരി. ഈ സമയത്താണ് കുട്ടിയെ…

Read More

ബസ് ബേയിൽ കുഴൽ കിണറിൽ നിന്നുള്ള ചളിയും വെള്ളവും തള്ളിയ കെട്ടിട ഉമക്കെതിരെ നടപടി .

കുറ്റിക്കാട്ടൂർ: ബസ് ബേയിൽ കുഴൽ കിണറിൽ നിന്നുള്ള ചളിയും വെള്ളവും തള്ളിയ കെട്ടിട ഉമക്കെതിരെ നടപടി കുറ്റിക്കാട്ടൂർ പേങ്കാട്ടിൽ മൂസക്കാണ് പൊതുമരാമത്ത് വകുപ്പും പെരുവയൽ പഞ്ചായത്തും നോട്ടീസ് നൽകിയത്.ഫൈൻ അടച്ചു റോഡ് ക്ലീൻ ചെയ്യാനാണ് ഉത്തരവിട്ടത്.  ടൗണിൻ്റെ കിഴക്ക് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്തിരിക്കുന്ന ബസ് ബേയിലേക്കാണ് കെട്ടിടത്തിനടുത്ത് കുഴിച്ച കുഴൽ കിണറിൽ നിന്നുമുള്ളചളിയും വെള്ളവും തള്ളിയത്നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുകയായിരുന്നു. നോട്ടീസ് കിട്ടിയിട്ടും ചളി പൂർണമായും നീക്കൻ ചെയ്യാൻ ഉടമ…

Read More

ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണം -മന്ത്രി പി പ്രസാദ് പെരുവയൽ മാടത്തും കടവ് ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു

പെരുവയൽ :നാട്ടിന്‍പുറങ്ങളിലെ ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മാടത്തുംകുണ്ട് ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നതിലൂടെ പലര്‍ക്കും കുടിവെള്ളം നിഷേധിക്കുകയാണ്. ജല ഉപയോഗം കൂടുതല്‍ കരുതലോടെ വേണം. ജലസമൃദ്ധി വരും തലമുറക്കായി സംരക്ഷിച്ചു നിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയായി കാണണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതിയില്‍നിന്ന് 20 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്ന ചെറുകുളത്തൂര്‍- എസ് വളവ്-മഞ്ഞെടി-കിഴക്കുംപാടം റോഡിന്റെ പ്രവൃത്തി…

Read More

കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ.

പാലക്കാട്∙ കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയി കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾക്കു സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോ‍‍ഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. മൂന്നു മണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. വഴിയിൽ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട്…

Read More