20 വര്‍ഷമായി സൗദി ജയിലില്‍ കഴിയുകയായിരുന്ന അബ്ദു റഹീം മോചിതനായി.

റിയാദ്: സൗദി ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് മടങ്ങാം. 20 വര്‍ഷമായി ജയിലില്‍ കഴിയുകയായിരന്നു റഹിം. സൗദി പൗരന്റെ 15 വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തിലാണ് റഹിമിന് ശിക്ഷ ലഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍, മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നല്‍കിയത്. ജനകീയ ക്യാംപെയ്‌നിലൂടെയാണ് ധനസമാഹരണം നടത്തിയത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ എക്‌സിറ്റ് വിസ ലഭ്യമാക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയും അഭിഭാഷകരും നിരന്തരം ശ്രമിച്ചുവരികയാണെന്നും റിയാദ് സഹായ സമിതി അറിയിച്ചിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *