സ്ട്രോങ് റൂമുകളില്‍ കാവൽ ക്കാരായി സ്ഥാനാർഥികളുടെ പ്രതിനിധികള്‍ക്കും നിൽക്കാം. അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും അവർക്ക് ലഭ്യമാക്കും – തെരഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷാ ചുമതലയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും പങ്കുചേരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനായി ഓരോ സ്ഥാനാർഥിക്കും തങ്ങളുടെ പ്രതിനിധികളെ നിയോഗിക്കാവുന്നതാണ്. ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനാർഥികൾക്ക് കൈമാറി.
സ്ട്രോങ് റൂമുകളുടെ ആദ്യ സുരക്ഷാ വലയത്തിന് പുറത്തായിരിക്കും സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് കാവൽ നിൽക്കാൻ അനുവാദമുണ്ടാകുക. സ്ട്രോങ് റൂമിന് അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും അവർക്ക് ലഭ്യമാക്കും. 24 മണിക്കൂറും ഈ ദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും
കൂടാതെ, സ്ട്രോങ് റൂമുകൾക്ക് സമീപം തന്നെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് ആവശ്യമായ താമസ സൗകര്യങ്ങൾ ഏർപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും വോട്ടിങ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *