പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മുറി തുറന്നുവെന്നതിൽ ദുരൂഹത യുള്ളതായി ഫാത്വിമ തഹിലിയ.
കോഴിക്കോട് : ജെ.ഡി. റ്റി യിൽ വോട്ടിങ്ങ് മെഷിൻ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതിൽ ദുരൂഹത .പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മുറിയാണ് മുന്നറിയിപ്പില്ലാതെ തുറന്നുവെന്നതിൽ ദുരൂഹത യുള്ളതായി യുഡിഎഫ് സ്ഥാനാർഥി ഫാത്വിമ തഹിലിയ തുറന്ന റൂമിന്റെ മുകളിൽ ‘സ്‌ട്രോങ് റൂം’ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്നും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്നെ ഉദ്യോഗസ്ഥർ ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു. കോഴിക്കോട് ജെഡിടി സ്കൂളിൽ സജ്ജമാക്കിയ കേന്ദ്രത്തിലാണ് സംഭവം. സ്ഥാനാർഥിയെന്ന നിലയിൽ അവിടെ പ്രവേശിക്കാൻ അവകാശമുണ്ടായിട്ടും, തടഞ്ഞത് ദുരൂഹമാണെന്നും മുൻകൂർ നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥർ മുറി തുറന്നതെന്നും ഫാത്തിമ തഹിലിയ വ്യക്തമാക്കി.
രാവിലെ എട്ടു മണിക്ക് ശേഷമാണ് മുറി തുറക്കുന്ന വിവരം ഏജന്റിനെ ഫോണിലൂടെ അറിയിക്കുന്നത്. കൃത്യമായ നോട്ടീസോ ഇ-മെയിലോ ഇല്ലാതെ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ മുറി തുറക്കുകയായിരുന്നു. പിന്നീട് നേതാക്കൾ എത്തിയ ശേഷമാണ് അവിടെ നടപടികൾ നിർത്തിവെച്ചത്.
രാവിലെ പതിനൊന്നരയോടെ സിസിടിവി നിരീക്ഷിക്കുന്ന യുഡിഎഫ് പ്രതിനിധികളാണ് മുറി തുറന്ന വിവരം ആദ്യം അറിയിച്ചത്. ബിഎസ്എഫ് സുരക്ഷ വേണ്ട ഇന്നർ പെരിമീറ്ററിൽ മുൻകൂർ അറിയിപ്പില്ലാതെ ആളുകൾ കയറിയിറങ്ങുന്നത് കൃത്യമായ അട്ടിമറി ശ്രമമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു. ഇന്നർ പെരിമീറ്റർ പൂർണമായും ബിഎസ്എഫ് സുരക്ഷയിലാക്കണമെന്നും സ്പെയർ റൂം അടച്ചു ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ട് നേതാക്കൾ ജില്ലാ കലക്ടറെ സമീപിച്ചു
“തെരഞ്ഞെടുപ്പ് ഏജന്റ് ഡയറി മറന്നുവെച്ചത് എടുക്കാൻ കയറിയതാണെന്ന മറ്റൊരു വിശദീകരണവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷം മാത്രം ഡയറിയുടെ കാര്യം ഓർമ വന്നുവെന്ന് പറയുന്നതിൽ വലിയ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ.

