വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് മുഖ്യമന്ത്രി.
വയനാട് : .കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് മുഖ്യമന്ത്രി തുരങ്കപാതക്ക് നിർമ്മാണ അനുമതി നൽകിയ സമയത്ത് കേന്ദ്ര സർക്കാർ നൽകിയ കർശന നിയന്ത്രണങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തിൽ പരിശോധന നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു.
പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ എല്ലാം തന്നെ പരിശോധിക്കും. ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടുള്ള ഓഹരി കൈമാറ്റത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. ചീഫ് സെക്രട്ടറിയായ അധ്യക്ഷനായി കമ്മിറ്റി പരിശോധിക്കും. റിപ്പോർട്ട് മന്ത്രി സഭ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്ന് പഴയ പത്രവാര്‍ത്ത ഉയര്‍ത്തികൊണ്ട് സതീശന് ചൂണ്ടിക്കാട്ടി. അദാനിയും എംഎസ്സി കമ്പനിയുമായി ഒരു വര്‍ഷമായി ചര്‍ച്ച നടത്തി. 2026 ജൂണ്‍ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോര്‍ട്ട് ചെയ്തു. ദേശാഭിമാനിയുടെ വാര്‍ത്ത ഉറവിടം എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

