AI girlfriend
Headlines

കൊച്ചിയിലെ ആറുവയസുകാരിയുടെ മരണം, പിതാവ് പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം

കൊച്ചി:എളമക്കരയില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് കൊല്ലപ്പെട്ട പെണ്‍കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. പിതാവ് പവിശങ്കർ (33) മകള്‍ വാസുകിയെ (6) കൊലപ്പെടുത്തുന്നതിന് ഒരു മണിക്കൂർ മുമ്പും കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. ജനുവരി 16-നാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പവിശങ്കർ…

Read More

24കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം ക്ലാസ്മേറ്റിന്റെ വാടക വീട്ടിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഇൻഡോർ:24കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം ക്ലാസ്മേറ്റിന്റെ വാടകവീട്ടിലെ മുറിയില്‍ കണ്ടെത്ത. ഇന്‍ഡോറില്‍ ഇന്നലെയാണ് സംഭവം. യുവതിയുമായി ലൈംഗികബന്ധത്തിനു ശേഷം ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊല നടത്തുംമുന്‍പ് യുവതിയുമായി ലൈംഗികബന്ധം നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് കോളജ് വാട്സാപ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതില്‍ യുവതിയുടെ മുഖം കൃത്യമായി കാണാമെങ്കിലും യുവാവിന്റെ മുഖം ഇമോജികള്‍കൊണ്ട് മറച്ചിരുന്നതായും പൊലീസ് പറയുന്നു. യുവതിയു‌ടെ ആണ്‍സുഹൃത്ത് തന്നെയാണ് ഈ വിഡിയോയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി…

Read More

ഫാറൂഖ് കോളേജിൽ ചലച്ചിത്ര മേളയ്ക്ക് തുടക്കം

ഫാറൂഖ് കോളേജ്:ഫറോക്ക് ശുചിത്വ ബോധവത്ക്കരണത്തെ സാമൂഹിക ചർച്ചകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന “സ്വച്ഛ ദർപ്പൺ” സംസ്ഥാന എൻ.എസ്.എസ് ചലച്ചിത്രമേളയ്ക്ക് ​ഫാറൂഖ് കോളേജിൽ തുടക്കമായി. നാഷണൽ സർവീസ് സ്കീം കേരള, ലക്ഷദ്വീപ് റീജിയണൽ ഡയറക്ടറേറ്റ്, സംസ്ഥാന എൻ.എസ്.എസ് വിഭാഗം, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് വിഭാഗം എന്നിവ സംയുക്തമായി ഫറൂഖ് കോളേജിലും ഫറൂഖ് ട്രെയിനിംഗ് കോളേജിലുമായാണ് ചലച്ചിത്രമേള നടക്കുന്നത്. പ്രശസ്ത സംവിധായകൻ ജി.പ്രജേഷ് സെൻ ഉദ്ഘാടനം ​ചെയ്തു . കേരള ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ അ​ദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന…

Read More

4 കുരുന്നുകൾക്ക് പുതുജീവനേകാൻ ആലിൻ ഷെറിൻ; ആംബുലൻസ് തിരുവനന്തപുരത്ത്, എത്തിയത് മൂന്നേകാൽ മണിക്കൂർ കൊണ്ട്

തിരുവനന്തപുരം/ കൊച്ചി∙ ആലിന്‍ ഷെറിന്‍ ഏബ്രഹാം… പത്തു മാസം പ്രായമുള്ള ആ കുഞ്ഞുമാലാഖ ഈ ലോകം വിട്ടു പോയെങ്കിലും നിരവധി കുഞ്ഞുങ്ങളില്‍ പുതുജീവനായി തുടിക്കും. മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുമ്പോള്‍ വാഹനാപകടത്തില്‍പെട്ട് ദിവസങ്ങളോളും ചികിത്സയിലായിരുന്ന ആലിന്‍ പിന്നീട് ഉണര്‍ന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് കടന്നുപോയി. പ്രിയപ്പെട്ടവള്‍ എന്നെന്നേയ്ക്കുമായി വേര്‍പിരിഞ്ഞതിന്റെ തീരാനൊമ്പരത്തിനിടയിലും അവയവദാനമെന്ന മഹാദാനത്തിലേക്ക് കടക്കാന്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കള്‍തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ചരിത്രത്തിന്റെ ഭാഗമാകും. “രണ്ടു വൃക്കകള്‍ തിരുവനന്തപുരം മെഡിക്കൽ കോളജിൽ…

Read More

ബീഹാറിൽ നടപ്പാക്കിയ വോട്ട് വെട്ടൽ നടപ്പാക്കാൻ മഞ്ചേശ്വരത്തും നീക്കം – ബി.ജെ. പി ക്കെതിരെ എം.എൽ എ പരാതി നൽകി.

കാസർകോട്: ബീഹാറിൽ നടപ്പാക്കിയ വോട്ട് വെട്ട ൽ നടപ്പാക്കാൻ ബി.ജെ. പി. നീക്കം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലാ ണ് മുസ്‌ലിംകളുടെ വോട്ട് വെട്ടി മാറ്റാൻ നീക്കം നടന്നത്. ഇവിടെത്തെ ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി സ്ഥലം എം.എൽ എ അധികൃത ക്ക് പരാതി നൽകി ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എ.കെ.എം അഷ്‌റഫ് എംഎൽഎ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നൽകിയത്. ഫോം…

Read More

പഴയ വാഹനങ്ങളുടെ വിൽപ്പന സർക്കാർ നിരീക്ഷണത്തിൽ; യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾക്ക് ‘പണി’ വരുന്നു

തിരുവനന്തപുരം: പഴയവാഹന വിൽപ്പനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതോടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും. ഓരോ സ്ഥാപനത്തിലും എത്രവാഹനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്യുന്നുവെന്നും മോട്ടോർവാഹനവകുപ്പിനും ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കും അറിയാനാകും. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റപ്പെടുമെന്ന ഉറപ്പാണ് ഉടമകൾക്കുള്ളനേട്ടം. സംസ്ഥാനത്ത് ചെറുതും വലുതുമായി 10,000-ലധികം വാഹനവിൽപ്പന കേന്ദ്രങ്ങളുള്ളതിൽ 555 എണ്ണത്തിനേ രജിസ്േട്രഷനുള്ളൂ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾക്ക് സേവനവിലക്ക് (കരിമ്പട്ടിക) ഏർപ്പെടുത്തും. ഇവ വിൽക്കാനോ ഉടമസ്ഥാനവകാശം കൈമാറാനോ കഴിയില്ല. 2024 ഏപ്രിൽ നിലവിൽവരേണ്ട…

Read More

മഞ്ചേരിയിൽ മാരക ലഹരി മരുന്നു മായി മൂന്ന് യുവാക്കൾ പിടിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ വെച്ച് വൻ ലഹരിമരുന്ന് ശേഖരം പോലീസ് പിടികൂടി. 43 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്ളാണ് പിടിയിലായത്. മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഹരിമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസുകളും ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 85,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരി മാഫിയയുടെ പ്രധാന വിതരണക്കാരാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

ഫുട്പാത്തിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു തിരിച്ചു വിട്ട് താരമായ പ്രഭാവതി അമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : ഫുട്പാത്തിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു തിരിച്ചു വിട്ട് താരമായ പ്രഭാവതി അമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ  ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീട്ടമ്മയായ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയെ വീട്ടിലെത്തിയാണ് ഇൻസ്പെക്ടർ വിനു ജോസ് ആദരിച്ചത്. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫീസിൽ ഹാജരാകാൻ സ്കൂട്ടർ ഉടമയോട് നിർദേശിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്തയാൾക്ക് ഒരാഴ്ചത്തെ ക്ലാസ് നൽകും. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൽ കോഴിക്കോട് നഗരത്തിൽ…

Read More

ബജ്‌രംഗ് ദളിന്റെ ഭീഷണിയുടെ പേരില്‍ ഉപജീവനം മുടങ്ങില്ല; ‘മുഹമ്മദ്’ ദീപക്കിന് സുപ്രീംകോടതി അഭിഭാഷകരുടെ സഹായം.

ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ബജ്‌രംഗ് ദളിന്റെ മര്‍ദനത്തില്‍ നിന്നും വയോധികനായ മുസ്‌ലിം കടയുടമയെ രക്ഷിച്ച ‘മുഹമ്മദ്’ ദീപക്കിനുണ്ടായ സാമ്പത്തിക ബാധ്യതക്ക് ആശ്വാസം പകരാനായി സുപ്രീം കോടതി അഭിഭാഷകര്‍. സുപ്രീം കോടതിയിലെ 20ഓളം മുതിര്‍ന്ന അഭിഭാഷകര്‍ ദീപക്കിന്റെ ജിമ്മില്‍ വാര്‍ഷിക അംഗത്വത്തിനായി പതിനായിരം രൂപ വീതം നല്‍കി. ദീപക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ അദ്ദേഹത്തിന്റെ ജിംനേഷ്യത്തിലെ അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയിരുന്നു, ഇതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ദീപക്കിന് ഉണ്ടായത്. 150ല്‍ നിന്നും 15 ആയി ജിമ്മിലെ അംഗത്വം കുറഞ്ഞതോടെ കടയുടെ വാടകയും…

Read More

ബംഗ്ലുരുവിൽ വാഹനപകടം ആറ് മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ – ദി ബാസ് ചേട്ട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. രണ്ടു കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത് ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചയാണ് നാടിന് നടുക്കിയ അപകടം നടന്നത്. സത്യവരാ ഗ്രാമത്തിൽ ഉണ്ടായ അപകടത്തിൽ ഏഴു പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 കാർ മുന്നിൽ പോവുകയായിരുന്നു ബൈക്കിൽ ഇടിച്ചതോടെയാണ്…

Read More