admin@10vision

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അല‍ർട്ടുണ്ട്. 15ന്…

Read More

ഗസ്സയിൽ ബന്ദികൈമാറ്റം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി.

ഗസ്സ: ഇസ്റാഈൽ ഹമാസ് വെടി നിർത്തൽ കരാറിൻ്റെ ഭാഗമായി രണ്ട് വർഷം നീണ്ട വംശഹത്യ യുദ്ധത്തിനൊടുവിൽ ഗസ്സയിൽ ബന്ദികൈമാറ്റം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി.രണ്ട് മണിക്കൂറുകൾക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും. മൂന്നിടങ്ങളിൽ നിന്നായി 20 ബന്ദികളെയാണ് റെഡ് ക്രോസിന് കൈമാറുന്നത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അൽപ സമയത്തിനകം ഇസ്രായേലിൽ എത്തും. ഫലസ്തീൻ ബന്ദികളെ ഇസ്രായേലും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ വിട്ടയക്കുമെന്ന്…

Read More

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

കൊല്ലം: കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യ. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മരിച്ചത് കിണറിന്റെ കൈവരി തകർന്ന്. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, നെടുവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ എന്നിവരാണ് മരിച്ചത്. പുലർച്ചയോടെ കിണറ്റിൽ ചാടിയ അർച്ചനയെ രക്ഷിക്കാനാണ് ഫയർഫോഴ്സ് സംഘം എത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന. കിണറിന്…

Read More

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്ന് ഇസ്രായേലി അനുകൂല ക്രിമിനല്‍ സംഘം. ക്രിമിനലുകളെ കീഴ്പ്പെടുത്തി ഹമാസ്

ഗസ സിറ്റി: ഗസ്സയിൽ ആഭ്യന്തര  ഇസ്രായേലി അനുകൂല ക്രിമിനല്‍ സംഘം മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. സാലിഹ് അല്‍ജഫരാവി എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്. അല്‍ സബ്ര പ്രദേശത്താണ് സംഭവം. ഗസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചതിന് പിന്നാലെ ക്രിമിനല്‍ സംഘങ്ങള്‍ സാധാരണക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ വ്യാപകമാക്കിയിരുന്നു. തുടര്‍ന്ന് ദോഗ്മഷ് എന്ന ഗോത്രത്തില്‍ നിന്നു പുറത്താക്കിയ ക്രിമിനലുകളുടെ സംഘത്തെ ഗസ സര്‍ക്കാരിന്റെ ആഭ്യന്തര സുരക്ഷാ സേന ഇന്ന് വൈകീട്ട് നേരിട്ടു. ഇത് റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സാലിഹിനെ ക്രിമിനലുകള്‍ വെടിവച്ചു…

Read More

നോർവേ – ഇസ്രായേൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ നോർവേ ഫുട്ബോൾ ഫെഡറേഷൻ (NFF) തീരുമാനിച്ചു.

നോർവേ – ഇസ്രായേൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ നോർവേ ഫുട്ബോൾ ഫെഡറേഷൻ (NFF) തീരുമാനിച്ചു ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയുടെ ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായിട്ടാണ് നൽകുന്നത്. മത്സരത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ഗസ്സയിലേക്ക് എന്നു നോർവേ ഫെഡറേഷൻ അറിയിച്ചതോടെ മത്സരത്തിൻ്റെ ടിക്കറ്റുകൾ മുഴുവനും മത്സരത്തിനു ദിവസങ്ങൾക്ക് മുന്നേ തന്നെ വിറ്റുതീർന്നിരുന്നു. ഗാസയിലെ സാധാരണക്കാരും കുട്ടികളും…

Read More

ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്ബാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് പ്രതി രാത്രിയില്‍ ഭാര്യയുടെ വീട്ടിലെത്തി ചിത്രങ്ങള്‍ മൊബൈലില്‍ പകർത്തിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച പ്രതി പിന്നീട് ഭാര്യക്ക് അയച്ചുകൊടുക്കുകയും, ഇത് വാട്സാപ്പില്‍ പ്രൊഫൈല്‍ പിക്ചർ ആയി ഇടുകയും ചെയ്യുകയായിരുന്നു. ഭാര്യ നല്‍കിയ…

Read More

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസ്താവനകള്‍ അപകടകരവും ഇസ്‌ലാമിക് ഫോബിക്കുമാണെന്ന് സാംസ്‌കാരിക oപ്രവര്‍ത്ത

കോഴിക്കോട്: എം.എസ് എഫ് തോറ്റു മതേതരത്വം ജയിച്ചകൊടുവള്ളിയിൽ കെ.എസ് യു നടത്തിയ മുദ്രാവാക്യം ഇസ്‌ലാമോ ഫോബിയക്ക് ആക്കം കൂട്ടുമെന്ന് സാംസ്കാരിക പ്രവർത്തകർ എം.എസ്.എഫിനും മുസ്‌ലിം ലീഗിനുമെതിരെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസ്താവനകള്‍ അപകടകരവും ഇസ്‌ലാമിക് ഫോബിക്കുമാണെന്ന് സാംസ്‌കാരിക oപ്രവര്‍ത്കരുടെ വിമര്‍ശനം. തുറന്നകത്തിലൂടെയാണ് ജെ. ദേവിക , ഡോ. മാളവിക ബിന്നി, ലാലി പി.എം, ജോളി ചിറയത്ത്, ഡോ. ആബിദാ ഫാറൂഖി തുടങ്ങിയ അമ്പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും…

Read More

സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ് യുവതി മരിച്ചു.

തൃശൂർ: തൃശൂർ ആമ്പല്ലൂർ ദേശീയപാതയിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു നെല്ലായി പന്തല്ലൂർ സ്വദേശി സിജിയാണ് മരിച്ചത്. ഭർത്താവിനോടൊപ്പം പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം. തൈക്കാട്ടുശ്ശേരിയിലെ ആയുർവ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിൻ്റെ പിൻചക്രം ഇടിക്കുകയായിരുന്നു. ബസ് പുറകിലേക്ക് എടുത്താണ്…

Read More

ലഖ്‌നൗവില്‍ ദളിത് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാലു പേർ പിടിയിൽ.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ദളിത് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. നാലുപേരെ പൊലീസ് പിടികൂടി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. മൂത്ത സഹോദരിയെ കാണാനാണ് ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടി സുഹൃത്തിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയത്. പെട്രോൾ പമ്പിന് സമീപമുള്ള ഒരു മാമ്പഴത്തോട്ടത്തിന് സമീപം ഇരുവരും വണ്ടി നിർത്തിയപ്പോൾ അഞ്ചുപേർ അവരുടെ അടുത്തേക്കെത്തി….

Read More

ഉത്തർ പ്രദേശിൽ പളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊന്നു

ബഗ്പത്: ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊന്ന. ഇമാം ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്‌റാഹീമിന്റെ ഭാര്യ ഇര്‍സാന(30), മക്കളായ സോഫിയ (5), സുമയ്യ(2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കിടന്നിരുന്നത്. പ്രദേശത്തെ കുട്ടികള്‍ക്ക് ഇര്‍സാന ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയായതിനാല്‍ ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് മുതിര്‍ന്നവരെ അറിയിച്ചു. അവര്‍ അറിയിച്ചത് പ്രകാരം പോലിസ് സ്ഥലത്തെത്തി അന്വേഷണം…

Read More