AI girlfriend

admin@10vision

നീറ്റിലെ ക്രമക്കേട് ; എന്‍ടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:ചോദ്യപേപ്പർ ചോർച്ചയിൽ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാര്‍ഥി സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം പിരിച്ചുവിടല്‍ നേരിട്ട ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്കും ഒരു മാസത്തിനുള്ളില്‍ പൂര്‍ണ അഴിച്ചുപണിക്കും സാധ്യതയുണ്ട്. എന്‍ഡിഎയെ പുനര്‍ രൂപകല്‍പ്പന ചെയ്യുമെന്നാണ് വിവരം. നേരത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു. പകരം നരേഷ് പാല്‍ ഗംഗ്വാറിയ്ക്ക് ചുമതല നല്‍കി. ടി.കെ. അനില്‍ കുമാറാണ്…

Read More

ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിത. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ്‌ ഐമൻ (7) എന്നിവരെയാണ് ഈ മാസം 16 മുതൽ കാണാതായത്.അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചു. ഭർത്താവ് ജയ്സലിന്റെ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത് .യുവതിയെയും കുട്ടിയെയും കണ്ടെത്താനായി സൈബർ സെല്ലിന്റെയും കോൾ ലിസ്റ്റ് പരിശോധനയുടെയും സഹായത്തോടെയാണ്…

Read More

കേന്ദ്രമന്ത്രിമാരും കോക്രോച്ച് ജനതാ പാര്‍ട്ടിയും തമ്മില്‍ നടന്ന ചർച്ച കഴിഞ്ഞു . കേന്ദ്രം പോസിറ്റീവെന്ന് സി.ജെ. പി , ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിലപാട് പറയാന്‍ കേന്ദ്രം നാളെ ഉച്ചയ്ക്ക് രണ്ടര വരെ സമയം തേടി.

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരും കോക്രോച്ച് ജനതാ പാര്‍ട്ടിയും തമ്മില്‍കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസ് അശുതോഷ് റാങ്കെ എന്നിവരാണ് സിജെപിയുടെ പ്രതിനിധികളായി പങ്കെടുത്തത്. കാണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍…

Read More

എഡിജിപി എം.ആർ അജിത്കുമാറിന് കനത്ത തിരിച്ചടി ; സസ്പെൻഷൻ ഉത്തരവിറങ്ങി.

തിരുവനന്തപുരം :എഡിജിപി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അജിത്കുമാർ നടത്തിയ ഇടപെടൽ നിയമപരമല്ലെന്നാണ് കണ്ടെത്തൽ. ഇരകൾക്ക് അനീതി വരുത്താനും കുറ്റാരോപിതർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഇടയാക്കിയെന്നാണ് കണ്ടെത്തൽ “എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ…

Read More

ശുഭ്ര തീരമായി തിരൂർക്കാട് , മയ്യത്ത് നമസ്കാരം നടത്തിയത് 70 തവണ, ആലിക്കുട്ടി മുസ്‌ലിയാർക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി

തിരൂർക്കാട് (മലപ്പുറം): സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് പതിനായിരക്കണക്കിന് ആളുകളുടെ പ്രാർഥനാ നിർഭരമായ യാത്രാമൊഴി. തിരൂർക്കാട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  രാവിലെ 10 മണിയോടെ മയ്യിത്ത് ഖബറടക്കി. ജനബാഹുല്യം കാരണം മയ്യിത്ത് നമസ്കാരം 70 തവണയായി നടത്തി. ആദ്യ നമസ്കാരത്തിന് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. തുടർന്നുള്ള നമസ്കാരങ്ങൾക്ക് സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ള പണ്ഡിത…

Read More

സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു

ന്യൂഡെൽഹി:നീറ്റ് പരീക്ഷാ പേപ്പർ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചുകേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്. നീണ്ട ചർച്ചകൾക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക്ക് എക്സിലൂടെ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലേ…

Read More

സിജെപിയുടെ നേതൃത്വത്തില്‍ ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി കൊച്ചിയില്‍ നടന്ന വേടൻ പങ്കെടുത്ത പരിപാടി ക്കെതിരെ കേസ്.

കൊച്ചി: കേരള പോലീസും ഡൽഹിയിലെ  വിദ്യാർഥി സമരത്തെ നേരിടാൻ കേസുമായി രംഗത്ത്. നീറ്റുള്‍പ്പെടെ വിവിധ പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി കൊച്ചിയില്‍ നടന്ന പരിപാടിക്കെതിരെ കേസ്.റാപ്പര്‍ വേടന്‍ പങ്കെടുത്ത പനമ്പളളി നഗറിലെ പരിപാടിക്കെതിരെയാണ് കേസ്. വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന് കാട്ടി എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്….

Read More

സഹപാഠികളായ പെൺ കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മെഡിക്കൽ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ.

തിരുവനന്തപുരം:ഇൻസ്റ്റഗ്രാമിൽ നിന്ന് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസി മെഡിക്കൽ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ വയനാട് കാക്കവയൽ സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. എബേലിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. ഇരുപതിലേറെ മെഡിക്കൽ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ എബേലിന്…

Read More

മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മേപ്പയ്യൂർ: മേപ്പയൂർ കീഴ്പ്പയ്യൂർ വീടിന് തീപ്പിടിച്ചു .വീട്ടുകാർ രക്ഷപ്പെട്ടു. കീഴ്പ്പയ്യൂർതയ്യിൽ അഷ്‌റഫിന്റെ 5000 സ്വ് കയർ ഫീറ്റുള്ള വീടിനാണ്തീപിടിച്ചത്. ഫർണ്ണീച്ചറുകൾ കത്തി നശിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അടുക്കളയിലെ ഫ്രിഡ്ജിന്റെ ഭാഗത്തുനിന്നും തീ ഉയർന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പുക പടർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഉടനടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ബി….

Read More

അഹാന സമരക്കാര്‍ക്കൊപ്പം; കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധം, ഉത്തരവാദികളെ വെറുതെ വിടരുത്

ഡല്‍ഹിയിലെ സിജെപി സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളില്‍ പ്രതിഷേധം നടന്നു. രാജ്യത്തിന് പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്. ഒട്ടേറെ സെലിബ്രിറ്റികള്‍ സമരക്കാരെ പിന്തുണച്ചു രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന നിലപാടാണ് എല്ലാവരും പങ്കുവെക്കുന്നത്. അതേസമയം, ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് മകള്‍ അഹാന കൃഷ്ണ. നീതിയുക്തമായ ഒരു സംവിധാനം കുട്ടികള്‍ അര്‍ഹിക്കുന്നുണ്ട് എന്ന് അഹാന അഭിപ്രായപ്പെട്ടു. ‘കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍…

Read More