AI girlfriend

ലോക കപ്പ് ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ , എംബോളോക്ക് ചുവപ്പ് 10 പേരുമായി കളിച്ച് സ്വിസ് .

കാൻസസ് സിറ്റി: ലോക കപ്പ് ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലൻഡിനെ തകർത്ത് തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.
ഇതിനിടയിൽ അർജന്റീനയ്ക്കെതിരായ ആവേശപ്പോരാട്ടത്തില്‍ നാടകീയ രംഗങ്ങള്‍. പത്താം മിനിറ്റില്‍ അലക്സിസ് മാക് അലിസ്റ്ററിലൂടെ മുന്നിലെത്തിയ അർജന്റീനയെ 67-ാം മിനിറ്റില്‍ ദാൻ എൻഡോയെ നേടിയ മിന്നും ഗോളിലൂടെ സ്വിറ്റ്‌സർലൻഡ് സമനിലയില്‍ തളച്ചു.

റിക്കാർഡോ റോഡ്രിഗസുമായി ചേർന്നുള്ള മികച്ചൊരു വണ്‍-ടു മുന്നേറ്റത്തിനൊടുവിലാണ് എൻഡോയെ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിനെ കീഴടക്കിയത്.

എന്നാല്‍ ഗോള്‍ ആഘോഷത്തിന്റെ ആവേശം അടങ്ങും മുൻപ് സ്വിസ് പടയ്ക്ക് കനത്ത തിരിച്ചടിയേറ്റു. 72-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ അർജന്റീന താരം ലിയാൻഡ്രോ പരേഡെസിന്റെ ഫൗളില്‍ വീണതിന് റഫറി ആദ്യം പരേഡെസിന് മഞ്ഞക്കാർഡ് നല്‍കിയെങ്കിലും VAR (വീഡിയോ അസിസ്റ്റന്റ് റഫറി) പരിശോധനയില്‍ അത് എംബോളയുടെ ഡൈവിംഗ് (Simulation) ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ പരേഡെസിന്റെ കാർഡ് റദ്ദാക്കുകയും, മത്സരത്തില്‍ നേരത്തെ തന്നെ ഒരു മഞ്ഞക്കാർഡ് വാങ്ങിയിരുന്ന എംബോളോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡും ഒപ്പം ചുവപ്പ് കാർഡും നല്‍കി റഫറി പുറത്താക്കുകയും ചെയ്തു. കണ്‍മുന്നില്‍ കളി മാറിമറിഞ്ഞതോടെ കണ്ണീരോടെയാണ് സ്വിസ് സ്ട്രൈക്കർ കളം വിട്ടത്.
നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒരു ഗോളിന് ഒപ്പത്തിന് ഒപ്പമായിരുന്നു ഇരു ടീമുകളും. അ‌ർജന്റീനയായിരുന്നു ആദ്യം മുന്നില്‍. പത്താം മിനിറ്റില്‍ ലയണല്‍ മെസ്സി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവില്‍ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിട്ട് ഗോളാക്കി. ഈ ലോകകപ്പില്‍ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളുകൂടിയായി ഇത്. ലിവർപൂള്‍ താരമായ അലിസ്റ്ററുടെയും ആദ്യ ഗോള്‍ അർജന്റീനൻ ആരാധകരെ ആവേശത്തിലാക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. ഒട്ടേറെ ശ്രമങ്ങള്‍ക്കൊടുവില്‍, 67-ാം മിനിറ്റില്‍ ഡാൻ എൻഡോയ് സ്വിറ്റ്സർലൻഡിനായി ഗോള്‍വല കുലുക്കി. എന്നാല്‍ അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ അർജന്റീന രണ്ട് ഗോളുകള്‍ നേടി ആധികാരിക ജയം സ്വന്തമാക്കി.

പത്തുപേരായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡിനെതിരെ എക്‌സ്ട്രാ ടൈമില്‍ ജൂലിയൻ അല്‍വാരസും പിന്നാലെ ലൗട്ടാരോ മാർട്ടിനസുമാണ് ഗോളുകള്‍ നേടിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് ജൂലിയൻ അല്‍വാരസിന്റെ തകർപ്പൻ ഗോള്‍. കളി തീരാൻ എട്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ അല്‍വാരസ് ഗോള്‍വല കുലുക്കി. പിന്നാലെ ലൗട്ടാരോ മാർട്ടിനസും തന്റെ പേരിലൊരു ഗോള്‍ കുറിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *