AI girlfriend

ഡിവൈ എഫ് ഐ പ്രതിഷേധം; കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്തിന് നേരെ അക്രമമെന്ന് പരാതി

കോഴിക്കോട് :കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി സംജിത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമമെന്ന് പരാത. പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ്‌ ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ തടയുന്നതിനിടെയാണ് സംജിത്തിന് മർദനമേറ്റെന്നാണ് പരാതി. സംജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീണ ജോർജിനെതിരായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അതേസമയം, ആരോഗ്യമന്ത്രി വീണാജോർജിന് കഴുത്തിന് ക്ഷതമെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. എംആർഐ സ്‌കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. വീണാ ജോർജിനെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്‌തെന്നും മെഡിക്കൽ ബുള്ളറ്റിൻ…

Read More

ആരും മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരിക്കേൽപ്പിക്കുന്നതോ കണ്ടിട്ടില്ല. ദൃശ്യങ്ങൾ കണ്ടാൽ പറയാം. സണ്ണി ജോസഫ്

കൊച്ചി: കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയെ പരിക്കേൽപിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ലെന്നും പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ആരും മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരിക്കേൽപ്പിക്കുന്നത പരിക്കോ താൻ ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ്  പ്രതികരിച്ചു. മന്ത്രിമാരുടെ ദേഹത്ത് കരിഓയിൽ ഒഴിച്ച സംഭവവും മുഖ്യമന്ത്രിക്ക് കല്ലേറ് ഏറ്റ സംഭവവും കേരളത്തിൽ…

Read More

കെ.എസ് യു പ്രതിഷേധ ത്തിനിടെ പരിക്കേറ്റ മന്ത്രി വീണ ജോർജിനെ മുഖ്യ മന്ത്രി സന്ദർശിച്ചു.

കണ്ണൂർ:ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രിക്കു പരുക്ക്. കഴുത്തിനു പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മന്ത്രിക്കെതിരെ നടന്ന ആക്രമണം രാഷ്ട്രീയ ആഭാസമാണെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു ന‌ടന്ന പ്രതിഷേധത്തിലാണ് മന്ത്രിക്കു പരുക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ പോകാൻ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയ മന്ത്രിക്കു നേരേ പ്രതിഷേധക്കാർ പാഞ്ഞടുക്കുകയായിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ…

Read More

നിയമം കൈയിലെടുക്കുന്ന സാമൂഹികവിരുദ്ധർ ക്കെതിരെ അടിയന്തിര നടപടി എടുക്കണം – മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : നിയമം കൈയിലെടുക്കുന്ന സാമൂഹികവിരുദ്ധർക്കെതിര വിട്ടുവീഴ്ചയില്ലാതെ മാതൃകാപരമായി നടപടിയെടുക്കാൻ പോലീസ് സേനക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കോഴിക്കോട് മാങ്കാവിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മാങ്കാവിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ പോയ യുവാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ട ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റിരുന്നു….

Read More

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് വീണു.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായത്. ‘കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ വലിയങ്ങാടിയിലുണ്ട്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നൊരു പരിഹാരം വേണമെന്നാണ് പ്രദേശവാസിളുടെ ആവശ്യം. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ മറ്റൊരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു….

Read More

അങ്കണവാടി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക വിതരണത്തിന് 20 കോടി അനുവദിച്ചു.

തിരുവനന്തപുരം : അങ്കണവാടി ജീവനക്കാരുട’ ദീർഘനാളത്തെ കാത്തിരിപ്പിന് ആശ്വാസമായി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. പെൻഷൻ വിതരണത്തിനായി 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി വർക്കർമാരും ഹെൽപ്പർമാർക്കുമാണ് പണം ലഭിക്കുക . കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലായ പെൻഷൻ വിതരണം ഈ തുക അനുവദിച്ചതോടെ പുനരാരംഭിക്കും.നിലവിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശിക ഈ തുക ഉപയോഗിച്ച് മുൻഗണനാക്രമത്തിൽ ഉടൻ…

Read More

ഉദ്യോഗാർഥികൾക്ക് ആശ്വാസമായി പി എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി.

തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് ആശ്വാസമായി പി എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇനി 40 വയസ് വരെ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാനാകും. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ്സായിരുന്നു പ്രായപരിധി. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 39 വയസ്സായിരുന്നു പ്രായപരിധി. എന്നാൽ ഇനി 43 വയസ് വരെ ഒ.ബി.സി വിഭാഗക്കാർക്ക് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനാവും. പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന…

Read More

പൊതു മരാമത്ത് വകുപ്പ് ൻ്റെ കലുങ്ക് നിർമാണം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു. (വീഡിയോ)

കുറ്റിക്കാട്ടൂർ: പൊതു മരാമത്ത് വകുപ്പ് ൻ്റെ കലുങ്ക്നിർമാണത്തിൽ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു. കുറ്റിക്കാട്ടൂർ പടിഞ്ഞാറെ ബസ്സ് സ്റ്റോപ്പി നടുത്തുള്ള കലുങ്കാണ് വീതി കൂട്ടുന്നതിന് പൊളിച്ചു മാറ്റുന്നത്. അശ്രദ്ധമായ പ്രവർത്തിയാണ് പൈപ്പ് പൊട്ടാൻ കാരണം. പൈപ്പിൽ നിന്നും വെള്ളം ഒഴുകുന്നത് തുടരുകയാണ്. നേരത്തെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ പണി ഇഴഞ്ഞാണ് നീങ്ങുന്നത്. ജല അതോറിറ്റി അടിയന്തിര നടപടി എടുത്തില്ലങ്കിൽ കലുങ്ക് പണി നീണ്ടു പോവാനാണ് സാധ്യത.

Read More

പന്തീരാങ്കാവ് ടോൾപ്ലാസയിൽ ജീവനക്കാരുടെ പെ രുമാറ്റത്തിൽ ആക്ഷേപം; സ്ഥിരം ,സംഘർഷാവസ്ഥ; റോഡും കെട്ടിടവും താഴ്ന്നതും ഭീഷണി

പന്തീരാങ്കാവ് (കോഴിക്കോട്): ദേശീയപാതയിൽ കൂടത്തുംപാറയിലെടോൾപ്ലാസയിൽടോൾപിരിവുമായി ബന്ധപ്പെട്ട് സ്ഥിരമായി സംഘർഷാവസ്ഥ. ജനുവരി ആദ്യം ടോൾപിരിവ് തുടങ്ങിയതിനുശേഷം പ്രശ്‌നങ്ങളില്ലാത്ത ദിവസങ്ങളില്ല എന്ന അവസ്ഥയാണ്. പലദിവസങ്ങളിലും തർക്കങ്ങൾ സംഘട്ടനത്തിൽവരെ എത്തിയിട്ടുണ്ട്. ടോൾപ്ലാസയിൽ ജീവനക്കാർ വാഹനയുടമകളോട് ഗുണ്ടാ സ്‌റ്റൈലിലാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം. ഫാസ്ടാഗ് ഇല്ലാത്ത വാഹനയുടമകളോടാണ് കൂടുതലായും വളരെ മോശമായി പെരുമാറുന്നത്. ഇതുകാരണം ഏതുസമയത്തും ടോൾപ്ലാസയിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. ജീവനക്കാർ ജനങ്ങളോട് മോശമായി പെരുമാറുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണമെന്ന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിക്ക് കത്തയക്കുന്ന സാഹചര്യംവരെ ഉണ്ടായിട്ടുണ്ട്. യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്കൊന്നും…

Read More

സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കുന്നു.ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പുറത്ത് സമരം നടത്തിക്കോളൂ എന്നും പ്രതിപക്ഷം…

Read More